കോഴിക്കോട് : മാറാട് ആരാധനാലയങ്ങൾ തല്ലി തകർക്കാൻ ശ്രമിച്ച പ്രതി നവാസ് അറസ്റ്റിൽ . മാറാട് അയ്യപ്പ ഭജനമഠമാണ് അടിച്ചു തകർത്തത്. അയ്യപ്പ വിഗ്രഹങ്ങളും നശിപ്പിച്ചു. മുഹ്‌യിദ്ദീൻ സംഘടനയിൽപ്പെട്ട ആളെന്നാണ് പോലീസ് പിടിക്കുന്ന സമയത്ത്നവാസ് പറഞ്ഞത്. ഭജനമഠം അടിച്ച് തകർത്ത പ്രതി നവാസിന്റെ ജേഷ്ഠൻ മാറാട് കലാപ കേസിലെ കേസിലെ പ്രതിയാണ്.
വിഗ്രഹങ്ങളും വിളക്കും അടിച്ചു തകർത്തു. ഭജന മഠത്തിനുള്ളിലെ അയ്യപ്പന്റെ തിടമ്പ് നശിപ്പിച്ചു .വിഗ്രങ്ങൾ തല്ലിത്തകർത്ത പ്രതി വിളക്കുകൾ വലിച്ചെറിഞ്ഞു. ഭജനമഠത്തിനു മുന്നിലെ തുളസിത്തറയും ചവിട്ടിത്തെറിപ്പിച്ചു. മർദ്ദനത്തിൽ ഭജനമഠത്തിലെ ഗുരുസ്വാമിക്കും പരിക്കേറ്റു.
ഗുരുസ്വാമിയുടെ കയ്യിലിരിക്കുന്ന വടി പിടിച്ചു വാങ്ങി, അത് ഉപയോഗിച്ച് ആണ് മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് മാറാട് പോലീസ് സ്റ്റേഷനിൽ വെച്ച് സർവകക്ഷിയോഗം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകും എന്ന് പൊലീസ് ഉറപ്പു നൽകി. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം എന്നും പൊലീസ് പറഞ്ഞു. മാപ്പിള ലഹളകൾ അടക്കമുള്ള കലാപങ്ങളിലും പോരാട്ടത്തിന് മുൻപ് മാപ്പിള യോദ്ധാക്കൾ മുഹ്‌യുദ്ദീൻ മാല പാരായണം ചെയ്ത് പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക