ഇരുകുന്നം ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന നെട്ടയം വാര്‍ഡിലെ ജനസദസ്സ് മുന്‍ ഡിജിപി ആര്. ശ്രീലേഖ ജനങ്ങളുടെ അഭിപ്രായങ്ങള്കേള്ക്കുന്നു
നെട്ടയം: ഗണ്‍ ഷൂട്ടിങ് പരിശീലന കേന്ദ്രം വന്നശേഷം രാവിലെ പ്രഭാത സവാരിക്കുപോലും ഇടമില്ലെന്ന് നെട്ടയം വാര്‍ഡിലെ ജന്മഭൂമി ജനസദസ്സ്.
കുട്ടികള്‍ക്ക് കളിക്കാനും കുടുംബസമേതം സമയം ചെലവഴിക്കാനുമുള്ള പാര്‍ക്കുകളും ഗ്രൗണ്ടുകളും എല്ലാ വാര്‍ഡുകളിലും വേണം. മാലിന്യ നിര്‍മാര്‍ജനത്തിനും തെരുവുനായ ശല്യത്തിനും ശാശ്വത പരിഹാരം വേണം. ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കുകളില്‍കെട്ടി വഴിയരികില്‍ വയ്‌ക്കുകയാണ്. അത് നായകള്‍കടിച്ചുവലിച്ച് വീട്ടില്‍തന്നെ എത്തിക്കുന്നു. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ സജീവമാക്കി ലഹരിയെ തടുക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊതുജനത്തിന് അറിയുവാന്‍ സംവിധാനം വേണം. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചും ഓടകള്‍ നിര്‍മ്മിച്ചും ശാശ്വത പരിഹാരം കാണണമെന്നുമുള്ള ഒരുപിടി ആവശ്യങ്ങള്‍ ജനസദസ്സ് മുന്നോട്ടുവച്ചു. നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കരമന അജിത്ത്, നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ നന്ദ ഭാര്‍ഗവ് , ബിജെപി നെട്ടയം ഏര്യാ പ്രസിഡന്റ് ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക