Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെള്ളാപ്പള്ളി നടേശന്‍; ചരിത്രമെഴുതിയ മൂന്ന് പതിറ്റാണ്ടുകള്‍

ആശാ മുകേഷ് by ആശാ മുകേഷ്
Apr 11, 2025, 02:31 pm IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

സമുദായ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റേയും പരിതാപകരമായ അവസ്ഥയിലാണ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ല്‍ വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി സാരഥ്യം ഏറ്റെടുക്കുന്നത്.ഈഴവ സമുദായത്തിന് ഒരു നേതാവുണ്ടോ എന്ന് നാടുഭരിക്കുന്ന ഭരണാധികാരി പോലും പുച്ഛിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ കടന്നുവരവ്.

ഒന്‍പത് മാസത്തിനുള്ളില്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദവും അദ്ദേഹം ഏറ്റെടുത്തു. സാമൂഹ്യ, വിദ്യാഭ്യാസ ആത്മീയ മേഖലകളിലെല്ലാം എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും നിറഞ്ഞുനില്‍ക്കുന്നു. ചതയ ദിനാഘോഷവും സമാധി ആചരണവും മാത്രമായി ശാഖാ പ്രവര്‍ത്തനം ഒതുങ്ങിയിരുന്ന കാലഘട്ടത്തില്‍ നിന്നുളള എസ്എന്‍ഡിപി യോഗത്തിന്റെ വളര്‍ച്ച പ്രവചനാതീതമായിരുന്നു. ശാഖായോഗങ്ങളും യൂണിയന്‍ ഓഫീസുകളും വരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്റെ കരുത്തുറ്റ നേതൃത്വത്തിലൂടെ ഈഴവന്റെ ജീവിതത്തിന് മേല്‍വിലാസവും അന്തസ്സും നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല. സാമൂഹിക രാഷ്‌ട്രീയ വിദ്യാഭ്യാസ രംഗത്ത് എസ്എന്‍ഡിപി യോഗം വലിയ ശക്തിയായി മാറിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍ വഹിച്ച പങ്ക് എതിരാളികള്‍ പോലും അംഗീകരിക്കും. ആയിരക്കണക്കിന് പ്രാര്‍ത്ഥനാലയങ്ങളും ഗുരുമന്ദിരങ്ങളും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചു. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ നല്‍കി അവരെ സാമ്പത്തികരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിച്ചു. 15000 കോടിയോളം രൂപയാണ് നാളിതുവരെ മൈക്രോ ഫിനാന്‍സിലൂടെ വായ്പയായി നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതെന്തുംചോദിച്ചുവാങ്ങുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമായതെന്നത് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയാത്ത കാര്യമാണ്. ഈഴവനെന്ന് ആരുടേയും മുന്നില്‍ നട്ടെല്ല് വളയ്‌ക്കാതെ പറയാന്‍ കഴിയുന്ന തരത്തില്‍ സമുദായ അംഗങ്ങളെ മാറ്റിയെടുത്തതില്‍ വെള്ളാപ്പള്ളി വഹിച്ച പങ്ക് ചെറുതല്ല.

1996ല്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത് വെറും 6083 രൂപയായിരുന്നു. 30 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യോഗത്തിന്റെ ആസ്തി കോടികളാണ്. 33 ലക്ഷത്തോളം അംഗസംഖ്യയുള്ള യോഗത്തില്‍ പുതുതായി രൂപംകൊണ്ടത് 33000 ഓളം കുടുംബയൂണീറ്റുകളാണ്. ഈ കാലയളവില്‍ ശാഖായോഗങ്ങളുടെയും യൂണിയനുകളുടെയും എണ്ണവും വര്‍ദ്ധിച്ചു. 6500 ത്തോളം ശാഖകള്‍ 150 ഓളം യൂണിയനുകള്‍, 5000 ത്തോളം വനിതാ സംഘം യൂണിറ്റുകള്‍ തുടങ്ങി യൂത്ത് മൂവ്‌മെന്റ്, മൈക്രോ യൂണിറ്റുകള്‍, യൂണിയന്‍, ശാഖാ, കുടുംബയോഗങ്ങള്‍, മൈക്രോ സംഘങ്ങള്‍, എംപ്ലോയിസ് ഫോറം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍, ധര്‍മ്മസേന, വൈദിക യോഗം, കുമാരി – കുമാര സംഘങ്ങള്‍, ബാലജന യോഗം എന്നിവക്ക് പുറമേ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് എത്തിക്കുന്ന സൈബര്‍ സേന വരെയുള്ള വിവിധങ്ങളായ പദ്ധതികളിലൂടെ സാധാരണക്കാരിലേക്ക് ഓരോ ശ്രീനാരായണീയനിലേക്കും എസ് എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നുചെന്നു.

വെള്ളാപ്പള്ളി സാരഥ്യം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസരംഗത്ത് യോഗത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ള സ്‌കൂളുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 152 ലധികമായി ഉയര്‍ത്താന്‍ കഴിഞ്ഞത് മികച്ച നേതൃപാടവം കൊണ്ടാണെന്നത് ശത്രുക്കളും അംഗീകരിക്കും. മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായരീഴവ ഐക്യത്തിനായി ആത്മാര്‍ത്ഥമായ ശ്രമം നടന്നത് വെള്ളാപ്പള്ളി നടേശന്റെ കാലഘട്ടത്തിലാണ്. രാഷ്‌ട്രീയ കുബുദ്ധികളുടെ ഇടപെടല്‍ മൂലം ഐക്യം ഇല്ലാതായെങ്കിലും അദ്ദേഹം അതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ വളരെ വലുതായിരുന്നു. ഹിന്ദു ഏകീകരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ വെള്ളാപ്പള്ളി നടത്തിയ ശ്രമങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രം നടത്തി അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിയവരുടെ ഉറക്കം കെടുത്തി. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും വെള്ളാപ്പള്ളി നടേശന്‍ വഹിച്ച പങ്ക് ചെറുതല്ല. വളരെ പ്രക്ഷുബ്ദമായ കാലഘട്ടത്തിലൂടെ എസ്എന്‍ഡിപി യോഗത്തെ നയിക്കാനും ശ്രീനാരായണീയര്‍ക്ക് പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ നീണ്ട തന്റെ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കായി നിലകൊള്ളാനും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷന്‍ ശ്രീനാരായണ ഗുരുവും ആദ്യ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാന്‍ 15 വര്‍ഷവും ആര്‍. ശങ്കര്‍ 11 വര്‍ഷവും സേവനമനുഷ്ഠിച്ച പദവിയില്‍ 26 ാമത്തെ ജനറല്‍സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചരിത്രം. സമുദായത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാനും ഇഷ്ടപ്പെടാത്തത് മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത നേതാവാണ് അദ്ദേഹം. ചുമതല ഏറ്റെടുത്ത അന്നുമുതല്‍ എസ്എന്‍ഡിപി യോഗത്തിന്റെയും ഈഴവസമുദായത്തിന്റെയും ശബ്ദവും പ്രതീക്ഷയും കരുത്തുമായി മാറുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

 

Tags: #vellappallynatesanMicro Finance \sndp yogam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

vellapally
Kerala

എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റുമടങ്ങിയിട്ടേയുള്ളു: വെള്ളാപ്പള്ളി

Kerala

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ.സുരേന്ദ്രൻ

Kerala

മലപ്പുറം പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ല: വിഎച്ച്പി

Kerala

മലപ്പുറം പ്രത്യേകതരം രാജ്യം, പ്രത്യേകം ചില ആളുകളുടെ സംസ്ഥാനം; സമുദായ അംഗങ്ങൾ ഇവിടെ ജീവിക്കുന്നത് ഭയന്ന് വിറച്ച്: വെള്ളാപ്പള്ളി നടേശൻ

Kerala

തിരുവനന്തപുരത്ത് ഗുരുമന്ദിരത്തിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചുപൊട്ടിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, കാണിക്കവഞ്ചിയും തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies