തിരുവനന്തപുരം: അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ നേതാക്കളുടേയും സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളുടേയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുപ്പതംഗ ദേശീയ കൗണ്‍സില്‍ അംഗങ്ങളേയും പ്രള്‍ഹാദ് ജോഷി പ്രഖ്യാപിച്ചു. ഏക്യകണ്ഠേനയാണ് ബിജെപി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപി നിയമസഭയില്‍ മുന്നേറട്ടെയെന്നും കേന്ദ്രമന്ത്രി ആശംസിച്ചു.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രതിനിധിസമ്മേളനത്തില്‍ ബിജെപി കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, പി.കെ കൃഷ്ണദാസ്, ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, കേരളത്തിലെ ബിജെപി സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. താഴേത്തട്ടുമുതല്‍ സംസ്ഥാന തലം വരെ പൂര്‍ത്തിയാക്കിയ സംഘടനാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടപടികള്‍ സംസ്ഥാന വരണാധികാരി അഡ്വ. നാരായണന് നമ്പൂതിരി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: