Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മനമുടയുന്ന കേരളം

അനിൽ ജി by അനിൽ ജി
Feb 26, 2025, 11:50 am IST
in Article

പൈശാചികമായ കൂട്ടക്കൊലകള്‍, ഭയാനകമായ ആക്രമണങ്ങള്‍, നരാധമന്മാര്‍ പോലും മടിക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍. അനീതിയോ അക്രമമോ ചോദ്യം ചെയ്താല്‍ ഉത്തരം വടിവാളുകൊണ്ട്. കേരളത്തിലെ യുവജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നാണ് നാലാള്‍ കൂടുന്നിടത്തെ ചോദ്യം. മദ്യവും ലഹരിയുമാണ് കാരണം എന്നാകും മുതിര്‍ന്നവരുടെ ഉത്തരം.

മദ്യത്തിനു പുറമേ മനുഷ്യരെ ഉന്മത്തരാക്കുന്ന, ഭ്രാന്തു പിടിപ്പിക്കുന്ന അത്യന്തം ഭയാനകമായ രാസലഹരി വരെ കേരളത്തിലെ മുക്കിലും മൂലയിലും പോലും സുലഭം. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‌മ, വരുമാനക്കുറവ്, പഠന രംഗത്തെ പിഴവുകള്‍, പ്രേമപരാജയങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ വ്യാപകമാണ്. മുന്‍പൊക്കെ ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ മുതിര്‍ന്നവര്‍ കൂടി ഇടപെട്ട് അവ പരിഹരിക്കുകയോ സമൂഹത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍ അവസാനിപ്പിക്കുകയോ ചെയ്തിരുന്നു. ഇന്ന് അതിനു കഴിയുന്നില്ല. അതിനു തുന്നിഞ്ഞാല്‍ തലയ്‌ക്കു മുകളില്‍ കഴുത്തു കാണില്ലെന്നും ഉറപ്പ്.

കേരളിലെ പ്രതിഭാധനരായ യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ഇവിടം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചേക്കേറുമ്പോള്‍ ഒരു വിഭാഗം നിരാശയുടെ പടുകുഴിയില്‍ വീണ് ലഹരിയില്‍ അഭയം കണ്ടെത്തുകയാണ്. അക്രമങ്ങളിലൂടെ പണം കണ്ടെത്തുകയാണ്.

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ നടന്ന കൂട്ടക്കൊല നാം അഭിമാനത്തോടെ പറയുന്ന സാക്ഷര കേരളത്തിന്റെ തലസ്ഥാനത്താണ് നടന്നത്. ഏതാനും ആഴ്ചകളേ ആയുള്ളൂ ചേന്ദമംഗലത്തും പാലക്കാട്ടും കൂട്ടക്കൊല നടന്നിട്ട്. പ്രതികള്‍ ഋതു ജയനും ചെന്താമരയും. ഇവിടെ വെറും 23 കാരനായ അഫാനും.

കേരളത്തിലെ ജനങ്ങള്‍ മനസിലെങ്കിലും അക്രമങ്ങള്‍ ആസ്വദിക്കുന്നവരായി, കുറ്റകൃത്യങ്ങളോട് താല്‍പര്യമുള്ളവരായി മാറുകയാണോ? ആണെന്നു വേണം ചിന്തിക്കാന്‍. സമീപകാലത്ത് വിജയിക്കുന്ന സിനിമകള്‍ മിക്കവയും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. പൈശാചികമായ കൊലപാതകങ്ങളും അക്രമങ്ങളും ചോരയൊഴുകുന്ന രംഗങ്ങളും വഷളന്‍ ഡയലോഗുകളും അസഭ്യ വര്‍ഷങ്ങളും കൊണ്ട് ‘സമ്പന്നമാണ്’. ആയുധമേന്തി നടക്കുന്ന നായകന്മാരും വില്ലന്മാരും സ്ഥിരം വേഷങ്ങളായി. പ്രേമവും അതിന്റെ മറപറ്റിയുള്ള കാമവും ബ്രേക്കപ്പുകളും പീഡനങ്ങളും പതിവു ചേരുവയായിക്കഴിഞ്ഞു. ഇവയുടെ സ്വാധീനമാണോ, നാം നിത്യജീവിതത്തില്‍ കാണുന്നത്? അതോ നിത്യവും നടമാടുന്ന ക്രൈമുകളാണോ സിനിമകളെ സ്വാധീനിക്കുന്നത്? വ്യത്യാസമില്ല. രണ്ടും ശരിയാണ്.

വീടുകള്‍ക്കുള്ളില്‍ അംഗങ്ങള്‍ തമ്മില്‍ ആശയ വിനിമയമില്ല, ബന്ധങ്ങള്‍ക്ക് പഴയ ഉഷ്മളതയില്ല, പരസ്പര വിശ്വാസമില്ല. ചര്‍ച്ചകളില്ല, കൂട്ടായ പ്രവര്‍ത്തനങ്ങളില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും അവരവരുടേതായ ലോകത്താണ്, കൈയ്യില്‍ സ്മാര്‍ട്ട് ഫോണുമുണ്ട്. ബഹുമാനം, സ്‌നേഹം, ആദരവ്, കരുണ, സത്യം തുടങ്ങിയവ ഹൃദയങ്ങളില്‍ നിന്ന് അകന്നു തുടങ്ങിയോ എന്നു പോലും ഭയക്കേണ്ടിയിരിക്കുന്നു.

കുട്ടികള്‍ കുറ്റം ചെയ്താല്‍ മാതാപിതാക്കള്‍ ശിക്ഷിച്ചും ഉപദേശിച്ചുമാണ് തിരുത്തിയിരുന്നത്. ഇന്ന് അത്തരം തിരുത്തലുകള്‍ വീടുകളിലുണ്ടോ? ആരെങ്കിലും തിരുത്താന്‍ മുതിര്‍ന്നാല്‍ എന്താകും സ്ഥിതി.

വിദ്യാലയങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വിദ്യാര്‍ഥികളില്‍ നിന്നകന്ന അധ്യാപകര്‍, അധ്യാപകരില്‍ നിന്ന് അകലുള്ള വിദ്യാര്‍ഥികള്‍. തെറ്റു ചെയ്തതിന് ശിക്ഷിച്ചാല്‍, അധ്യാപകന്‍ കേസില്‍ പ്രതിയാകും. അല്ലെങ്കില്‍ ശിഷ്യന്റെ മര്‍ദ്ദനമേല്‍ക്കും. പീഡനക്കേസുകളില്‍ പ്രതികളാകുന്ന അധ്യാപകര്‍ക്ക് എന്ത് മൂല്യമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുക.

വാത്സല്യവും സ്‌നേഹവും കൊണ്ട് വീര്‍പ്പു മുട്ടിക്കേണ്ട ചേട്ടനാണ് അനുജനെ തലയ്‌ക്കടിച്ചുകൊന്നത്, ഒരു കശാപ്പു മൃഗത്തോടുള്ള കാരുണ്യം പോലുമില്ലാതെ. ഒരു കൈ സഹായത്തിലൂടെ കൊണ്ടു നടക്കേണ്ട അമ്മയെയാണ്, അമ്മൂമ്മയെയാണ് ചുറ്റികയ്‌ക്ക് അടിച്ചുകൊന്നത്. ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ ഒരുങ്ങിയവളെയാണ് വകവരുത്തിയത്. ലഹരി കുട്ടികളെ പോലും മൃഗങ്ങളാക്കുന്നു. അമ്മയേയും പെങ്ങളേയും പോലും തിരിച്ചറിയാന്‍ പറ്റാത്തവരാക്കുന്നു.

വലിയ തോതില്‍ കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ ഒഴുകിയെത്തിയിട്ടും നടപടിയെടുക്കാതെ നിഷ്‌ക്രിയമാണ് സര്‍ക്കാര്‍. എക്‌സൈസും പോലീസും പിടിക്കുന്നത് ഇവിടെയെത്തുന്നതിന്റെ എത്രയോ ചെറിയ അംശം മാത്രം. അരുംകൊലകളോ കൂട്ടക്കൊലകളോ ആത്മഹത്യകളോ പീഡനങ്ങളോ ഇല്ലാതെ ഒരു ദിവസം പോലും പുലരുന്നില്ല,. ആത്മഹത്യകളും നിത്യേന കൂടുന്നു. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുന്ന കേരളത്തിന്റെ മാനസികാരോഗ്യം എവിടെ നില്‍ക്കുന്നു എന്നതിന്റെ തെളിവുകളാണ് ഒറ്റയ്‌ക്കും കൂട്ടമായും നിത്യേന നടക്കുന്ന ആത്മഹത്യകള്‍.

ജനങ്ങളാകെ മനോരോഗികളായി മാറുന്ന കാഴ്ചയിലേക്കാണോ നാം പോകുന്നതെന്നാണ് ചോദ്യം. കേരളത്തിന്റെ മാനസിക ആരോഗ്യം. ചര്‍ച്ച ചെയ്ത് ശക്തമായ നടപടികള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: Kerala CriminalismmassacresHorrible attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.