Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്; ദേവഹിതം അറിഞ്ഞ് പരിഷ്‌കാരം വേണം

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത് - 3

ബാബുകൃഷ്ണകല by ബാബുകൃഷ്ണകല
Jan 12, 2025, 09:04 am IST
in Article

ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് പതിനെട്ടാം പടി കേന്ദ്രീകരിച്ചാണ്. ദേവഹിതം അനുകൂലമെങ്കില്‍ താന്ത്രിക വിധിപ്രകാരവും വാസ്തുശാസ്ത്രമനുസരിച്ചും പതിനെട്ടാംപടി പുനരുദ്ധരിക്കേണ്ട കാലമായി.

പതിനെട്ടാംപടി പുനരുദ്ധരിക്കണം

ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യമുണ്ട് പതിനെട്ടാംപടിക്ക്. ഐതീഹ്യപരമായി പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും 18 മലകളുടെ ദേവതകളെ കുടിയിരുത്തിയ സ്ഥാനം എന്നതിതാണ് പ്രാധാന്യം. കാനന ദേവനായ അയ്യപ്പനെ വണങ്ങുന്നതിനു മുമ്പ് 18 മലദൈവങ്ങളേയും തൊഴുത് പടി കയറുന്ന സങ്കല്‍പ്പമാണ് ഇവിടെ. 18 മലദേവതകളെ ആവാഹിച്ച് ഗിരിദേവതാസങ്കല്‍പ്പത്തിലാണ് പടിപൂജ. ഉച്ചപൂജാ വേളയില്‍ ഹവിസ് പടിയില്‍ തൂകുന്നുമുണ്ട്.

ശബരിമല ക്ഷേത്രം പുല്ലു മേഞ്ഞിരുന്ന കാലം മുതല്‍ പതിനെട്ടാംപടിയുണ്ട്. കാനന ക്ഷേത്രമായതിനാല്‍ വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം കൂടി കണക്കിലെടുത്താവണം 15 അടിയിലേറെ ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രധാനപ്രവേശന കവാടവും പതിനെട്ടാം പടിയാണ്.

നട തുറക്കുമ്പോള്‍ മുതല്‍ പതിനെട്ടാം പടി കയറാനുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. തിരക്കേറുന്ന ദിനങ്ങളില്‍ ദര്‍ശനത്തിനുള്ള കാത്തുനില്‍പ് മണിക്കുറുകള്‍ നീളും. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി കയറാന്‍.

മണ്ഡല മകരവിളക്കു കാലത്തും മാസപൂജാ സമയങ്ങളിലുമെല്ലാം ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകാറുള്ളത്. മകരവിളക്ക് സമയത്ത് പമ്പയിലേക്കു വരെ ഈ ക്യൂ നീളുന്നു. കുടിവെള്ളം കിട്ടാതെ, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് ഭക്തര്‍ കമ്പിവേലിക്കും വടത്തിനുമിടയില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനെട്ടാംപടിയില്‍ കൂടി കൂടുതല്‍ ഭക്തരെ കടത്തിവിട്ടെങ്കിലേ നീണ്ട നിരയുടെ നീളവും സമയവും കുറയ്‌ക്കാനാകൂ.

ഭക്തജനബാഹുല്യം എത്രകണ്ട് വര്‍ദ്ധിച്ചാലും അഞ്ചടി വീതിയുള്ള പടിയില്‍ കൂടിയേ ഇരുമുടിക്കെട്ടുമായി എത്തിയ മുഴുവന്‍ തീത്ഥാടകരും കടന്നു പോകു. പതിനെട്ടാം പടിക്ക് മേല്‍ക്കൂര വന്നതോടെ പടിയുടെ വീതി വീണ്ടും കുറഞ്ഞു. ഭക്തരെ സഹായികുന്നതിന് ഇരുവശത്തുമായി രണ്ടു ഡസന്‍ പോലീസുകാര്‍ കൂടി നിലയുറപ്പിക്കുന്നതോടെ ഭക്തര്‍ക്കു കയറാനുള്ള ഇടം മൂന്നടിയിലും കുറവാകും.

പടിയില്‍ തൂണുകളില്ലാതിരുന്ന കാലത്ത് പരിചയ സമ്പന്നരായവരുടെ നിയന്ത്രണത്തില്‍ മിനിറ്റില്‍ 90 തീര്‍ത്ഥാടകര്‍ വരെ പടി കയറിയിരുന്നു. എന്നാലിപ്പോള്‍ അമ്പതില്‍ താഴെ ഭക്തരാണ് ഒരു മിനിറ്റില്‍ പടി കയറുന്നത്. കുട്ടികളും വൃദ്ധരും ദിവ്യാംഗരും പടികയറുമ്പോള്‍ ഈ എണ്ണം നേര്‍ പകുതിയാകും.

ഈ തിരക്കിനിടയിലും പോലീസിനു ചില ചില്ലറ പിആര്‍ ജോലിയുണ്ട്. പോലീസിന്റെ സേവനം ക്യാമറയില്‍ പകര്‍ത്താന്‍ അത്യാവശ്യ സൗകര്യമൊരുക്കുന്നതും പടികയറ്റത്തിന്റെ വേഗത ചിലപ്പോള്‍ കുറയ്‌ക്കുന്നു. പതിനെട്ടാംപടിയിലെ ചെറിയ തടസം പോലും മണിക്കൂറുകള്‍ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇക്കാര്യത്തിലൊരു പുനരാലോചന അനിവാര്യമാണ്.

ദേവഹിതത്തോടെ പതിനെട്ടാംപടിയുടെ പുനരുദ്ധാരണം നടക്കണം. വാസ്തു ശാസ്ത്രമനുസരിച്ചും താന്ത്രിക വിധിപ്രകാരവും പതിനെട്ടാംപടിക്ക് വീതികൂട്ടാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

പുരാതന നിര്‍മിതി ആയതിനാലും കാനന ക്ഷേത്രമെന്ന പ്രത്യേകത കൊണ്ടും നിലവിലുള്ള പതിനെട്ടാംപടിക്ക് ഒരു മാറ്റവും വരുത്താതെ ഇരു വശങ്ങളിലുമായി പടിയുടെ പുനരുദ്ധാരണം നടത്താമെന്നാണ് വാസ്തുശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.

1950 ല്‍ ശബരിമല ക്ഷേത്രം ചിലര്‍ തീവച്ചു നശിപ്പിച്ചതിനു ശേഷം ശ്രീകോവിലും അയ്യപ്പ വിഗ്രഹവും പുനര്‍നിര്‍മിച്ചതാണ്. പഴയ കാലത്ത് പതിനെട്ടാംപടിക്കു താഴെ ക്ഷേത്രത്തിനു നാലു വശത്തുമുണ്ടായിരുന്ന കിടങ്ങും പാത്രക്കുളവും മാറ്റി.
ഭസ്മക്കുളത്തിനു സ്ഥാനം മാറി. വാസ്തു വിരുദ്ധവും താന്ത്രിക വിധിക്ക് വിപരീതവുമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്ഥാന ചലനങ്ങളും ശബരിമലയില്‍ മുമ്പുണ്ടായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനമല്ല വേണ്ടത്. തന്ത്രി മുഖ്യരുടേയും വാസ്തുശാസ്ത്ര വിദഗ്ധരുടേയും അഭിപ്രായം തേടി ദേവഹിതം അറിഞ്ഞ് പതിനെട്ടാംപടിക്ക് കാലോചിതമായ പുനരുദ്ധാരണം നടത്തണം.

നിലവിലുള്ളതിന്റെ മൂന്നിരട്ടി ഭക്തര്‍ക്ക് ഇതോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്താനും സാധിക്കും.

(തുടരും)

Tags: Kerala GovernmentSabarimala templeAyyappa devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

പുതിയ വാര്‍ത്തകള്‍

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.