Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്; ദേവഹിതം അറിഞ്ഞ് പരിഷ്‌കാരം വേണം

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത് - 3

ബാബു കൃഷ്ണകല by ബാബു കൃഷ്ണകല
Jan 12, 2025, 09:04 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് പതിനെട്ടാം പടി കേന്ദ്രീകരിച്ചാണ്. ദേവഹിതം അനുകൂലമെങ്കില്‍ താന്ത്രിക വിധിപ്രകാരവും വാസ്തുശാസ്ത്രമനുസരിച്ചും പതിനെട്ടാംപടി പുനരുദ്ധരിക്കേണ്ട കാലമായി.

പതിനെട്ടാംപടി പുനരുദ്ധരിക്കണം

ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യമുണ്ട് പതിനെട്ടാംപടിക്ക്. ഐതീഹ്യപരമായി പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും 18 മലകളുടെ ദേവതകളെ കുടിയിരുത്തിയ സ്ഥാനം എന്നതിതാണ് പ്രാധാന്യം. കാനന ദേവനായ അയ്യപ്പനെ വണങ്ങുന്നതിനു മുമ്പ് 18 മലദൈവങ്ങളേയും തൊഴുത് പടി കയറുന്ന സങ്കല്‍പ്പമാണ് ഇവിടെ. 18 മലദേവതകളെ ആവാഹിച്ച് ഗിരിദേവതാസങ്കല്‍പ്പത്തിലാണ് പടിപൂജ. ഉച്ചപൂജാ വേളയില്‍ ഹവിസ് പടിയില്‍ തൂകുന്നുമുണ്ട്.

ശബരിമല ക്ഷേത്രം പുല്ലു മേഞ്ഞിരുന്ന കാലം മുതല്‍ പതിനെട്ടാംപടിയുണ്ട്. കാനന ക്ഷേത്രമായതിനാല്‍ വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം കൂടി കണക്കിലെടുത്താവണം 15 അടിയിലേറെ ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രധാനപ്രവേശന കവാടവും പതിനെട്ടാം പടിയാണ്.

നട തുറക്കുമ്പോള്‍ മുതല്‍ പതിനെട്ടാം പടി കയറാനുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. തിരക്കേറുന്ന ദിനങ്ങളില്‍ ദര്‍ശനത്തിനുള്ള കാത്തുനില്‍പ് മണിക്കുറുകള്‍ നീളും. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി കയറാന്‍.

മണ്ഡല മകരവിളക്കു കാലത്തും മാസപൂജാ സമയങ്ങളിലുമെല്ലാം ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകാറുള്ളത്. മകരവിളക്ക് സമയത്ത് പമ്പയിലേക്കു വരെ ഈ ക്യൂ നീളുന്നു. കുടിവെള്ളം കിട്ടാതെ, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് ഭക്തര്‍ കമ്പിവേലിക്കും വടത്തിനുമിടയില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനെട്ടാംപടിയില്‍ കൂടി കൂടുതല്‍ ഭക്തരെ കടത്തിവിട്ടെങ്കിലേ നീണ്ട നിരയുടെ നീളവും സമയവും കുറയ്‌ക്കാനാകൂ.

ഭക്തജനബാഹുല്യം എത്രകണ്ട് വര്‍ദ്ധിച്ചാലും അഞ്ചടി വീതിയുള്ള പടിയില്‍ കൂടിയേ ഇരുമുടിക്കെട്ടുമായി എത്തിയ മുഴുവന്‍ തീത്ഥാടകരും കടന്നു പോകു. പതിനെട്ടാം പടിക്ക് മേല്‍ക്കൂര വന്നതോടെ പടിയുടെ വീതി വീണ്ടും കുറഞ്ഞു. ഭക്തരെ സഹായികുന്നതിന് ഇരുവശത്തുമായി രണ്ടു ഡസന്‍ പോലീസുകാര്‍ കൂടി നിലയുറപ്പിക്കുന്നതോടെ ഭക്തര്‍ക്കു കയറാനുള്ള ഇടം മൂന്നടിയിലും കുറവാകും.

പടിയില്‍ തൂണുകളില്ലാതിരുന്ന കാലത്ത് പരിചയ സമ്പന്നരായവരുടെ നിയന്ത്രണത്തില്‍ മിനിറ്റില്‍ 90 തീര്‍ത്ഥാടകര്‍ വരെ പടി കയറിയിരുന്നു. എന്നാലിപ്പോള്‍ അമ്പതില്‍ താഴെ ഭക്തരാണ് ഒരു മിനിറ്റില്‍ പടി കയറുന്നത്. കുട്ടികളും വൃദ്ധരും ദിവ്യാംഗരും പടികയറുമ്പോള്‍ ഈ എണ്ണം നേര്‍ പകുതിയാകും.

ഈ തിരക്കിനിടയിലും പോലീസിനു ചില ചില്ലറ പിആര്‍ ജോലിയുണ്ട്. പോലീസിന്റെ സേവനം ക്യാമറയില്‍ പകര്‍ത്താന്‍ അത്യാവശ്യ സൗകര്യമൊരുക്കുന്നതും പടികയറ്റത്തിന്റെ വേഗത ചിലപ്പോള്‍ കുറയ്‌ക്കുന്നു. പതിനെട്ടാംപടിയിലെ ചെറിയ തടസം പോലും മണിക്കൂറുകള്‍ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇക്കാര്യത്തിലൊരു പുനരാലോചന അനിവാര്യമാണ്.

ദേവഹിതത്തോടെ പതിനെട്ടാംപടിയുടെ പുനരുദ്ധാരണം നടക്കണം. വാസ്തു ശാസ്ത്രമനുസരിച്ചും താന്ത്രിക വിധിപ്രകാരവും പതിനെട്ടാംപടിക്ക് വീതികൂട്ടാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

പുരാതന നിര്‍മിതി ആയതിനാലും കാനന ക്ഷേത്രമെന്ന പ്രത്യേകത കൊണ്ടും നിലവിലുള്ള പതിനെട്ടാംപടിക്ക് ഒരു മാറ്റവും വരുത്താതെ ഇരു വശങ്ങളിലുമായി പടിയുടെ പുനരുദ്ധാരണം നടത്താമെന്നാണ് വാസ്തുശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.

1950 ല്‍ ശബരിമല ക്ഷേത്രം ചിലര്‍ തീവച്ചു നശിപ്പിച്ചതിനു ശേഷം ശ്രീകോവിലും അയ്യപ്പ വിഗ്രഹവും പുനര്‍നിര്‍മിച്ചതാണ്. പഴയ കാലത്ത് പതിനെട്ടാംപടിക്കു താഴെ ക്ഷേത്രത്തിനു നാലു വശത്തുമുണ്ടായിരുന്ന കിടങ്ങും പാത്രക്കുളവും മാറ്റി.
ഭസ്മക്കുളത്തിനു സ്ഥാനം മാറി. വാസ്തു വിരുദ്ധവും താന്ത്രിക വിധിക്ക് വിപരീതവുമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്ഥാന ചലനങ്ങളും ശബരിമലയില്‍ മുമ്പുണ്ടായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനമല്ല വേണ്ടത്. തന്ത്രി മുഖ്യരുടേയും വാസ്തുശാസ്ത്ര വിദഗ്ധരുടേയും അഭിപ്രായം തേടി ദേവഹിതം അറിഞ്ഞ് പതിനെട്ടാംപടിക്ക് കാലോചിതമായ പുനരുദ്ധാരണം നടത്തണം.

നിലവിലുള്ളതിന്റെ മൂന്നിരട്ടി ഭക്തര്‍ക്ക് ഇതോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്താനും സാധിക്കും.

(തുടരും)

Tags: Kerala GovernmentSabarimala templeAyyappa devotees
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം
Kerala

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

Article

പിരിച്ചുവിടലും പിരിഞ്ഞുപോകലും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies