Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അര്‍ഹിച്ചിരുന്നില്ലേ ഒരു വിടവാങ്ങല്‍ ടെസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 09:24 am IST
in Cricket

ലോക ക്രിക്കറ്റിന്റെ ഔന്നത്യത്തിലേക്കെത്തിയ ഭാരത ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, അഥവാ 2010ന് ശേഷം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ലോകത്തെ വിവിധ പിച്ചുകളിലെത്തി ആധികാരികത ഊട്ടി ഉറപ്പിച്ചുകൊണ്ട് പലതവണ ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും ഇതേ കാലഘട്ടത്തില്‍ തന്നെ. അതിനും മുമ്പേയുള്ള കാലത്താണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍ ഭാരത ക്രിക്കറ്റില്‍ സജീവമായി നിലനിന്നിരുന്നത്. പക്ഷെ ഭാരതം ഒരു ടീം എന്ന നിലയില്‍ ലോകം ഏറ്റെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴത്തെ ഒന്നര പതിറ്റാണ്ട് കാലത്തിനിടെയാണ്. ഈ കാലമത്രയും ടെസ്റ്റ് ക്രിക്കറ്റില്‍ ടീം കൈവരിച്ച നേട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് ചെന്നൈ നഗരത്തില്‍ നിന്നും ലോക ക്രിക്കറ്റിന്റെ എണ്ണം പറഞ്ഞ സ്പിന്‍ ബൗളറായി മാറിയ രവിചന്ദ്രന്‍ അശ്വിന്‍ എന്ന ആര്‍. അശ്വിന്‍.

വളരെ ആകസ്മികമായാണ് കഴിഞ്ഞ ദിവസം അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വിവരത്തിന്റെ സ്വീകര്‍ത്താക്കളായ മറ്റുള്ളവര്‍ക്കെല്ലാം ഇതൊരു അപ്രതീക്ഷിത തീരുമാനമായിരിക്കാം. പക്ഷെ ടീം അംഗങ്ങള്‍ക്കും ബിസിസിഐയ്‌ക്കും ഇതേ കുറിച്ച് വ്യക്തമായ അറിവുകള്‍ ഉണ്ടായിട്ടുണ്ടാകാം. ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം, ധാരണയിലെത്തിയിരിക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ പ്രധാനപ്പെട്ടൊരു പരമ്പരയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള ടീമില്‍ നിന്നും പൊടുന്നനെ പിന്‍മാറല്‍ അല്ലാതെ സാധ്യമല്ലല്ലോ. ഇങ്ങനെ ഒരു ആവശ്യം മുന്നിലെത്തുമ്പോള്‍ ഭാരത ക്രിക്കറ്റില്‍ ഇത്രയും കാലം അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ച് ഒരു മികച്ച വിരമിക്കല്‍ മത്സരം തന്നെ ആസൂത്രണം ചെയ്യാമായിരുന്നതാണ്. ഭാരത ക്രിക്കറ്റിനേക്കാള്‍ ഉപരി ലോക ക്രിക്കറ്റിന് തന്നെ മായാത്ത പേരായി കുറിക്കപ്പെട്ടിരിക്കുന്ന പേരാണ് ആര്‍. അശ്വിന്‍. അതിലേക്ക് വളര്‍ന്നു പന്തലിക്കാന്‍ പാകത്തില്‍ അശ്വിനെ പരുവപ്പെടുത്തിയ 15 വര്‍ഷത്തെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഭാരത ക്രിക്കറ്റില്‍ എക്കാലത്തും സ്പിന്നര്‍മാര്‍ക്ക് ഒരു പ്രധാന റോള്‍ ഉണ്ടായിരുന്നു. 2009ല്‍ ഇതിഹാസതാരം അനില്‍ കുംബ്ലെ ഒഴിയുമ്പോള്‍ ബാറ്റണ്‍ ഏറ്റെടുക്കാന്‍ ഹര്‍ബജന്‍ സിങ് ഉണ്ടായിരുന്നു. ഹര്‍ബജന്റെ സ്വാഭാവിക വിരമിക്കലിനും മുമ്പേയായിരുന്നു അശ്വിന്റെ രംഗപ്രേവശം. റണ്ണപ്പ് തീരെയില്ലാതെ ഏതാനും ചുവടുകള്‍ നടന്നശേഷം കൈക്കുഴ കൊണ്ട് ചെപ്പടിവിദ്യ കാട്ടുംപോലെ പ്രത്യേക ആക്ഷനോടുകൂടി എറിയുന്ന അശ്വിന്റെ പന്തുകള്‍ എതിര്‍ ബാറ്റര്‍മാരെ നല്ലപോലെ പേടിപ്പെടുത്തി. ക്രമേണ ഭാരത ക്രിക്കറ്റില്‍ ഹര്‍ബജന്റെ സിംഹാസനത്തില്‍ ഈ ആറടി രണ്ടിഞ്ചുകാരന്‍ ഇരിപ്പുറപ്പിച്ചു. അശ്വിന്‍ ഭാരതത്തിനൊപ്പം ചേര്‍ന്ന 2011ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി.

ഹോം മത്സരങ്ങളിലെ ഹീറോയായി. ആകെ 106 ടെസ്റ്റുകളില്‍ 65ഉം ഹോം മത്സരങ്ങളായിരുന്നു അതില്‍ 47 എണ്ണത്തിലും വിജയം. ഇതിനേക്കാള്‍ കുടുതല്‍ ഹോം വിജയം നേടിയ ഏകതാരം ഭാരത ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം. അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച 37 മത്സരങ്ങളില്‍ 29ഉം ഭാരതത്തിലായിരുന്നു. ഇക്കാര്യത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രം(45 കളികള്‍).
നാട്ടിലും വിദേശത്തുമായി അശ്വിന്റെ കരുത്തില്‍ ടീം വിജയിച്ചത് 31 തവണ. ഇതിലും മുന്നിലുള്ളത് മുരളീധരന്‍ മാത്രം- 41 മത്സരങ്ങള്‍.

ടെസ്റ്റില്‍ മൂവായിരത്തിലേറെ റണ്‍സും 500ലേറെ വിക്കറ്റും നേടിയിട്ടുള്ള ലോക ക്രിക്കറ്റിലെ രണ്ട് പേരില്‍ ഒരാളാണ് അശ്വിന്‍. ഇംഗ്ലണ്ടിന്റെ മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് 604 വിക്കറ്റുകളും 3662 റണ്‍സും നേടി.

അശ്വിന്‍ നേടിയ 537 വിക്കറ്റുകളില്‍ 374 എണ്ണവും വിജയിച്ച മത്സരങ്ങളിലായിരുന്നു. 69.65 ശതമാനമാണ് വിജയ ശതമാനം. ലോക ക്രിക്കറ്റില്‍ അശ്വിനേക്കാള്‍ കൂടുതല്‍ വിജയശതമാനമുള്ളത് മൂന്ന് പേര്‍ മാത്രം. ഗ്ലെന്‍ മഗ്രാത്ത്(73.53 ശതമാനം), ബ്രെറ്റ് ലീ(72.58), ഷെയന്‍ വോണ്‍(72.03). ഈ മൂന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരും കളിച്ചിരുന്നത് ടീമിന്റെ ഏറ്റവും സുവര്‍ണ കാലഘട്ടത്തിലായിരുന്നു(1993-2008) എന്നത് ശ്രദ്ധേയമാണ്.

ന്യൂബോള്‍ കൊണ്ടും പല തവണ വിസ്മയിപ്പിച്ചിട്ടുള്ള അശ്വിന്‍ ഇടംകയ്യന്‍ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമാണ്. 54 ഇന്നിങ്‌സുകളിലാണ് അശ്വിന്‍ ഭാരതത്തിനായി ബൗളിങ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഈ അവസരത്തില്‍ 180 വിക്കറ്റുകളും വീഴ്‌ത്തി.

ഏറ്റവും കൂടുതല്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍ കൂടിയാണ് അശ്വിന്‍. അശ്വിന്റെ ഓഫ് സ്പിന്‍ വിസ്മയത്തില്‍ കറങ്ങി വീണവരില്‍ 268 പേരും ഇടംകൈ ബാറ്റര്‍മാരാണ്. ഇക്കാര്യത്തില്‍ തൊട്ടടുത്തുള്ള ഇംഗ്ലണ്ടിന്റെ മുന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണെക്കാള്‍(221) ഏറെ മുന്നിലാണ്.

എണ്ണിപ്പറഞ്ഞാല്‍ ഇനിയും ഏറും, ഇത്രയുമൊക്കെ പ്രതിഭ ഉണ്ടായിട്ടും ഒരു വിരമിക്കല്‍ മത്സരത്തിന് അവസരമില്ലാതെ സഹതാരങ്ങള്‍ക്കരികില്‍ നിന്ന് ഒരു രാവ് ഇരുട്ടിവെളുക്കുമ്പോള്‍ വീടുപിടിക്കേണ്ട ആളായിരുന്നോ അശ്വിന്‍…

Tags: Indian CricketerAshwin Ravichandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Entertainment

“ആ ക്രിക്കറ്റർ എന്നോട് അപമര്യാദയായി പെരുമാറി”; അഭിമുഖത്തിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി

Cricket

അശ്വിന്‍ ചെന്നൈ കിങ്‌സ് വിടുന്നു

Cricket

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

Cricket

ഉടന്‍ വിരമിക്കില്ല: രോഹിത് ശര്‍മ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.