Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉറുമ്പിനെ തിന്നുന്ന ഫംഗസ് ഭീകരന്മാര്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Aug 25, 2024, 06:42 pm IST
in Varadyam

അര്‍ദ്ധരാത്രിയില്‍ ആളില്ലാ വഴിത്താരകളില്‍ ആളെ കൊല്ലാന്‍ ഊഴമിട്ടിരിക്കുന്ന യക്ഷികളുടെ കഥ നാം ഐതിഹ്യമാലകളില്‍ കണ്ടിട്ടുണ്ട്. അതൊക്കെ വെറും കഥകളാണെന്നും നമുക്കറിയാം. പക്ഷേ ഉറുമ്പുകളെ തഞ്ചത്തിന് പിടിച്ച് വലിച്ചൂറ്റി ജീവനെടുക്കാന്‍ കെല്‍പ്പുള്ള ഫംഗസുകള്‍ (പൂപ്പലുകള്‍) നമുക്കിടയിലുണ്ടെന്ന് നാം അറിയുക. അന്യജീവിയെക്കൊണ്ട് ഉപജീവനം നടത്തുന്ന പാരസൈറ്റുകള്‍ അഥവാ പരാന്നജീവികള്‍.

ഒഫിയോ കോര്‍ഡി സെപ്‌സ് യൂണിലാറ്റി റാലിസ് സെന്‍സു ലാറ്റോ എന്നാണീ പരജീവികളുടെ പേര്. തായ്‌ലന്റിലെയും ബ്രസീലിലെയും മഴക്കാടുകളില്‍ വിഹരിക്കുന്ന കാര്‍പെന്റര്‍ അഥവാ വര്‍ക്കര്‍ ഉറമ്പുകളാണിവയുടെ ഇര. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ആള്‍ഫ്രഡ് റസല്‍ വാലസ് ആണ് ഈ കൊലയാളി വര്‍ഗത്തെ ആദ്യമായി കണ്ടെത്തിയത്. 1859 ല്‍.

ഉറുമ്പിന്റെ ഉള്ളില്‍ കടന്നുകൂടുന്ന ഫംഗസ് അതിന്റെ ഉള്ളില്‍ നിറയും. മാംസപേശികളുടെയും തലച്ചോറിന്റെയും നിയന്ത്രണം ഏറ്റെടുക്കും. ഫംഗസ് ആഗ്രഹിക്കുന്ന ഇലഞെട്ടില്‍ അത് മുറുകെ പിടിച്ച് തൂങ്ങും. അതേ നിലയില്‍ മരിക്കും. ചത്ത ഉറുമ്പിനെ വയറുനിറയെ ഭക്ഷിച്ച് ഉന്മത്തനാകുന്ന ഫംഗസ് പെറ്റ് പെരുകാന്‍ വൈകില്ല. തുടര്‍ന്ന് ഉറുമ്പിന്റെ തലയില്‍നിന്ന് ഒരു ചെറുതണ്ട് പുറത്തേക്ക് വരും. അതില്‍നിന്നുമാണ് ഫംഗസ് വിത്തുകളെ മണ്ണിലേക്ക് ചൊരിയുക. അങ്ങയെ പെയ്തിറങ്ങുന്ന വിത്തുകള്‍ (സ്‌പോര്‍) മണ്ണിലൂടെ ചലിക്കുന്ന ഉറുമ്പുകളില്‍ പതിക്കുന്നതോടെ അവയും രോഗബാധിതമാവും. ഫംഗസിന്റെ ഇച്ഛാനുസരണം അവ ഇലയില്‍ കടിച്ചുതൂങ്ങും. കൊല്ലപ്പെടും. ഇങ്ങനെ ചത്തുപോകുന്ന ഉറുമ്പിന്റെ തല നിറയെ ഫംഗസ് ആണെങ്കിലും തലച്ചോറിനെ അവ ബാധിക്കാറില്ലത്രേ. ഉറുമ്പിന്റെ പേശിയിലെ കാത്സ്യത്തിന്റെ അംശം മുഴുവനും ഊറ്റിയെടുക്കുകയും ചെയ്യും. ഇത്തരം കൊലയാളി ഫംഗസുകളെ ഉപയോഗിച്ചു ശല്യക്കാരായ കീട ഉറുമ്പുകളെ നിയന്ത്രിക്കാനാവുമോയെന്ന ചിന്തയിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ഹിമാലയത്തിന്റെ പടിഞ്ഞാറെ ചെരിവുകളില്‍ മെയ്-ജൂലൈ കാലത്ത് പ്രത്യക്ഷപ്പെടുന്ന കോര്‍ഡി സെപ്‌സ് ഫംഗസ് അഥവാ കാറ്റര്‍ പില്ലര്‍ ഫംഗസിനെക്കുറിച്ച് ഈ പംക്തിയില്‍ നേരത്തെ എഴുതിയിട്ടുണ്ട്. ഓഫിയോ കോര്‍ഡി സെപ്‌സ് സൈനന്‍ സിസ് എന്നാണ് അവയുടെ ശാസ്ത്ര നാമം. ഉറുമ്പിനെ തിന്നുന്ന ഫംഗസിന്റെ സഹോദരനാണിയാള്‍; വംശഗുണത്തിലും സ്വഭാവത്തിലും. ശലഭപ്പുഴു അഥവാ കമ്പളിപ്പുഴുവെന്നൊക്കെ വിളിക്കുന്ന കാറ്റര്‍പില്ലറിനെയാണ് ഈ ഫംഗസ് കടന്നാക്രമിക്കുക. അവ കാറ്റര്‍പില്ലറിന്റെ ഉള്ളിലെ കോശകലകളെ തിന്ന് ജീവിയെ കൊന്ന്, ക്രമമായി ജീവിക്കുന്നു. ജീവിതചക്രം പൂര്‍ത്തിയാവുന്നതോടെ ഏതാണ്ട് രണ്ടിഞ്ച് നീളമുള്ള ഒരു കൊമ്പ് ജീവിയുടെ മൃതശരീരം തുളച്ച് പുറത്തേക്കു വരുന്നു. തവിട്ടുനിറത്തിലുള്ള ഈ ഫംഗസ് കൊമ്പ് ശേഖരിക്കാന്‍ ഹിമാലയന്‍ മേഖലയില്‍ വലിയ തിക്കും തിരക്കുമാണ്. ടിബറ്റ്, ഭൂട്ടാന്‍, ചൈന, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഹിമാലയഭാഗങ്ങളിലൊക്കെ ഈ ഫംഗസ് കൊമ്പ് തേടുന്നവരെ ഈ സീസണില്‍ കണ്ടെത്താം. സമുദ്ര നിരപ്പില്‍ നിന്ന് 500 അടി വരെ ഉയരത്തില്‍ ദുഷ്‌കരമായ കാലാവസ്ഥയെ വകവയ്‌ക്കാതെ ഈ ഫംഗസിനെ തേടി നടക്കുന്നതിന്റെ കാരണം ഇതിന്റെ വന്‍വില തന്നെ. ഒരു ടണ്‍ ഫംഗസ് കൊമ്പിന് നൂറ് ലക്ഷം അമേരിക്കന്‍ ഡോളറാണ് വില. അതുകൊണ്ടാവാം ഹിമാലയന്‍ സ്വര്‍ണം എന്നൊരു പേരും ഇതിന് ലഭിച്ചത്.
ടിബറ്റന്‍ ഭാഷയില്‍ ‘യാര്‍സാ ഗുമ്പൂ’ എന്ന് അറിയപ്പെടുന്ന ഈ വസ്തു ഏറ്റവും അറിയപ്പെടുന്ന ഒരു ഉത്തേജക മരുന്നാണ്. ചൈനീസ് ചക്രവര്‍ത്തിമാര്‍ക്കു മാത്രം ഒരിക്കല്‍ അനുഭവിക്കാന്‍ കിട്ടിയിരുന്ന മാന്ത്രിക മരുന്ന്. ലോക കായികവേദികളില്‍ ചൈനീസ് അത്‌ലറ്റുകള്‍ നടത്തുന്ന മിന്നും പ്രകടനത്തിന്റെ രഹസ്യം ‘യാര്‍സാ ഗുമ്പു’ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

പല വിധ സ്വഭാവത്തോടുകൂടിയ ഇത്തരം ഭീകര ഫംഗസുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. ഈ വര്‍ഗത്തില്‍ ഏതാണ്ട് 600 ല്‍ പരം കുടുംബക്കാര്‍ ഉണ്ടത്രെ.

 

Tags: Ant-eating Fungal TerroristsParasites
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.