Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷിതുല്യനായ നവോത്ഥാന നായകന്‍

ഡോ. നിശാന്ത് തോപ്പില്‍ by ഡോ. നിശാന്ത് തോപ്പില്‍
Aug 25, 2024, 01:07 am IST
in Samskriti

പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഐതിഹ്യത്തെ ‘പ്രാചീന മലയാളം’ എന്ന തന്റെ കൃതിയിലൂടെ പൊളിച്ചെഴുതിയ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നതിലുപരി അവതാരപുരുഷന്‍ എന്ന പദവിയില്‍ ആദരവോടെ നോക്കി കാണേണ്ട മഹദ്‌വ്യക്തിത്വം ചട്ടമ്പിസ്വാമികളുടെ ജന്മദിനമാണ് ഇന്ന്.

പോയ കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന യാഥാസ്ഥിതിക സങ്കല്‍പങ്ങളില്‍ അതിശക്തമായ തരംഗ ചലനങ്ങളും ധ്രുവീകരണവും ഉണ്ടാക്കിയ കൃതിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘വേദാധികാരനിരൂപണം’. യോഗചര്യകളെക്കാള്‍ ജീവിത വിശുദ്ധിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വേദോപദേശം കൂടിയാണ് ഈ കൃതി.

കേരളം പരശുരാമ സൃഷ്ടി അല്ലെന്നും ബ്രാഹ്‌മണര്‍ക്കും നമ്പൂതിരിമാര്‍ക്കും സംവരണം ചെയ്തുവെച്ച ഒരിടമായി കേരളത്തെ  നോക്കിക്കാണരുതെന്നും വിരല്‍ചൂണ്ടി പറയാനുള്ള ഇച്ഛാശക്തിയും പാണ്ഡിത്യവും ആത്മശക്തിയും ചട്ടമ്പിസ്വാമികള്‍ വ്യക്തമാക്കി. അറിവ് അഥവാ വിവരാവകാശം ബ്രാഹ്‌മണ മേല്‍ക്കോയ്‌മക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും വേദ പഠനത്തില്‍ ശൂദ്രനും സ്ത്രീകള്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പിക്കേണ്ട ആവശ്യകതയെ അടിവരയിട്ട നിലയില്‍ അദ്ദേഹം  വ്യക്തമാക്കുന്നു   വേദാധികാരനിരൂപണം എന്ന സ്വന്തം കൃതിയിലൂടെ. വേദശാസ്ത്ര അറിവ് നേടാനുള്ള വിലക്കുകളെ ഉടച്ചുവാര്‍ക്കുകയായിരുന്നു വേദശാസ്ത്രത്തെ ജനകീയമാക്കിയ മഹാഗുരു ചട്ടമ്പിസ്വാമികള്‍ എന്ന  പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.

വര്‍ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം തുടങ്ങിയ നിരവധി വിഷയങ്ങളെ പരാമര്‍ശിച്ചുള്ള പ്രഭാഷണങ്ങളും പ്രബോധനങ്ങളും ചട്ടമ്പിസ്വാമികള്‍ പൊതു സദസുകളില്‍ അക്കാലങ്ങളില്‍ പ്രാവര്‍ത്തികമാക്കി. ചരിത്രത്തിന്റെ മുമ്പേ നടന്ന മഹാമനീഷിയായിരുന്നു സ്വാമികള്‍. സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ സകല കലകളിലും ആഴത്തിലുള്ള പ്രവൃത്തി പരിചയവും നൈപുണ്യവും ഉണ്ടായിരുന്ന സ്വാമികള്‍ക്ക് പഠനവും ഗവേഷണവും ജീവിതത്തിലെ അവിഭാജ്യഘടകവും അനിവാര്യവുമായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോയ കാലങ്ങളില്‍ നടമാടിയ സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെ പൊതുസമൂഹത്തെ അദ്ദേഹം ബോധവാന്മാരാക്കി.

ഉയര്‍ന്ന ജാതികള്‍ സവര്‍ണര്‍ എന്നും കീഴ്ജാതികള്‍ അവര്‍ണര്‍ എന്നും അറിയപ്പെട്ടു. അവര്‍ണരുടെ മേല്‍ സവര്‍ണര്‍ക്കുണ്ടായിരുന്ന ആധിപത്യമാണ്് ജാതിവ്യവസ്ഥയുടെ കാതല്‍. സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്‌മണര്‍ അധികാരം കൈവശപ്പെടുത്തി. ഭൗതികജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീര്‍ന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്‌കൃത രീതികള്‍ അവര്‍ണന് നിഷേധിക്കപ്പെട്ടു. വിവിധ ജാതികളിലെ ആളുകള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരുമായി പ്രത്യേക ദൂരം, നായര്‍ 4 അടി, ഈഴവര്‍ 28 അടി, പുലയര്‍ 96 അടി തുടങ്ങി നിശ്ചയിച്ചിരുന്നു.
ക്ഷേത്രത്തിലോ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലോ അവര്‍ണര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ തൊട്ട വസ്തുക്കള്‍, അവരില്‍ തട്ടിയ കാറ്റ് ഒക്കെ മലിനമെന്ന് കണക്കാക്കിയിരുന്നു. അവര്‍ക്ക് പള്ളിക്കുടങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ ബ്രാഹ്‌മണര്‍ രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു.

നിലവിലുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരവും മ്ലേച്ഛവുമായ പല സമീപനങ്ങളെയും കാര്യകാരണസഹിതം അദ്ദേഹം തുറന്നുകാട്ടി.തിരുത്തിക്കുറിച്ചു. ജാതിവ്യവസ്ഥയില്‍ തളച്ചിട്ട്  ചവിട്ടിത്താഴ്‌ത്തിയ അധകൃതര്‍ക്ക് സ്വാഭിമാനം ഉണ്ടാക്കി മതത്തെയും ദര്‍ശനങ്ങളെയും സവിസ്തരം  പ്രതിപാദിച്ചുള്ള കൃതികള്‍ക്ക് അദ്ദേഹം രൂപംകൊടുത്തു.

പ്രാചീന കേരളം, വേദാധികാരനിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ നിരവധി കൃതികള്‍ സ്വാമികളുടേതായുണ്ട്. ജനനം തിരുവനന്തപുരം കണ്ണമൂലയിലെ ഉള്ളൂര്‍ക്കോട് ഭവനത്തിലെ നിര്‍ധന നായര്‍ കുടുംബത്തില്‍ 1853 ആഗസ്റ്റ് 25ന്. അച്ഛന്‍ താമരശ്ശേരി വാസുദേവ ശര്‍മ്മ. അമ്മ ദേവി. വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാല്‍ സ്വാമിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. അച്ഛന്റെയും അയല്‍വീടുകളിലെ കുട്ടികളുടെയും സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്‌കൃതത്തിലേയും തമിഴിലേയും മലയാളത്തിലേയും പ്രാഥമിക പാഠങ്ങള്‍ ഹൃദിസ്ഥമാക്കി. 1974 മെയ് 5 ന് ചട്ടമ്പി സ്വാമികള്‍ സമാധിയായി.

Tags: Renaissance heroChattambi Swamikal
ഡോ. നിശാന്ത് തോപ്പില്‍
ഡോ. നിശാന്ത് തോപ്പില്‍
ചെയര്‍മാന്‍, വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി. ഫോ. 7994847999) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികളുടെ 172-ാമത് ജയന്തി ആഘോഷം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ചട്ടമ്പിസ്വാമി ലോകത്തെ പ്രോജ്വലിപ്പിച്ച മഹാത്മാവ്: സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍

Samskriti

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

Article

മാനവിക ദാര്‍ശനികന്‍

Article

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന നായകന്‍

Samskriti

ബസവേശ്വര ജയന്തി നാളെ: നവോത്ഥാന നായകന്‍ മഹാത്മ ബസവേശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.