Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി വെല്ലുവിളി പുനരധിവാസം

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 318 ആയി

ജെയ്‌സന്‍ by ജെയ്‌സന്‍
Aug 3, 2024, 02:44 am IST
in Kerala
ഉരുള്‍പൊട്ടല്‍ ഏറ്റവും അധികം ബാധിച്ച ചൂരല്‍മല സ്‌കൂള്‍ റോഡില്‍ എന്‍ഡിആര്‍എഫ് സൈനികര്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു

ഉരുള്‍പൊട്ടല്‍ ഏറ്റവും അധികം ബാധിച്ച ചൂരല്‍മല സ്‌കൂള്‍ റോഡില്‍ എന്‍ഡിആര്‍എഫ് സൈനികര്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ദുരന്തത്തിനിരയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് ഇനിയുള്ള ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും. താത്കാലിക ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റ് അഭയ കേന്ദ്രങ്ങളിലും കഴിയുന്നവരെ ഏറെക്കാലം അങ്ങനെ നിലനിര്‍ത്താനാകില്ല. എന്നാല്‍ പുനരധിവാസം എങ്ങനെയെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ആശയമൊന്നുമില്ല. മുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ചേര്‍ന്നുള്ള യോഗങ്ങളിലും ഇക്കാര്യം പ്രാഥമികമായിപ്പോലും ആലോചിച്ചിട്ടില്ല. പ്രദേശത്തെ ജനവാസത്തെക്കുറിച്ചുപോലും കൃത്യമായ കണക്കുകളില്ല.

റവന്യൂ വിഭാഗത്തിന്റെ കണക്കുപ്രകാരം വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങള്‍ തകര്‍ന്നു. എന്നാല്‍ മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍ തുടങ്ങിയവരുടെ കണക്കുപ്രകാരം പ്രദേശത്ത് അഞ്ഞൂറിലേറെയുണ്ട് വീടുകള്‍ മാത്രം. അതില്‍ 57ല്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നത്. പ്രദേശം ‘റിസോര്‍ട്ടുകളുടെ ജില്ലാ ആസ്ഥാന’മായിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതുമായ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള മറ്റു സംവിധാനങ്ങളുമുണ്ടായിരുന്നു.

ഇവിടെ താമസിച്ചിരുന്നവരില്‍ ശേഷിക്കുന്നവരെ പുനരധിവസിപ്പിക്കണം. ദുരന്ത സ്ഥലത്ത് വീടുകള്‍ക്ക് ഇനി അനുമതിയേകുക സാധ്യമല്ല. ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലുകളുടെ ശക്തിയെക്കുറിച്ച് വിലയിരുത്തുന്നത് ഒരു ചെറു ഡാം പൊട്ടിയതിനു സമാനമെന്നാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. മുരളീധരന്‍ വിശേഷിപ്പിച്ചത് ഡാം പൊട്ടിയതിനു തുല്യമെന്നാണ്. ഇനി അവിടെ താമസിക്കുക അപകടകരം. സാധാരണ ഉരുള്‍പൊട്ടിയാല്‍ കല്ലും മറ്റു കനമേറിയ വസ്തുക്കളും ഒന്നര കിലോമീറ്റര്‍ അകലെ വരെ പോകാം. എന്നാല്‍ ആറേഴു കിലോമീറ്റര്‍ അകലെ വരെ വലിയ പാറക്കഷണങ്ങളെത്തിയത് കാണിക്കുന്നത് അപകടത്തിന്റെ ഗുരുതരാവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലുകളുണ്ടായത് 7000 അടി ഉയരത്തിലാണ്. ഇനിയും ഇത് ആവര്‍ത്തിച്ചുകൂടായ്‌കയില്ല. 2019ലാണ് പുത്തുമല ഉരുള്‍പൊട്ടലുണ്ടായത്. സമീപ പ്രദേശമാണത്. ഈ സാഹചര്യത്തില്‍ അവിടെ വീണ്ടും ഇവരെ താമസിപ്പിക്കുക പ്രായോഗികമല്ല. അതിനാല്‍ എവിടെ, എങ്ങനെയെന്ന ചോദ്യമാണ് പ്രധാനം.

ദുരന്ത സ്ഥലത്തെ പാറകളും മരക്കഷണങ്ങളുമടക്കം നീക്കി സഞ്ചാര യോഗ്യമാക്കാനാണ് സൈന്യം ശ്രമിക്കുന്നത്. അവിടെ ശേഷിക്കുന്നവരെക്കൂടി മാറ്റുക, തകര്‍ന്നിട്ടില്ലാത്ത കെട്ടിടങ്ങള്‍ ഉപേക്ഷിക്കുക, അവിടെ ജനവാസമെന്ന ആശയമേ ഉപേക്ഷിക്കുക എന്നിങ്ങനെയാണ് സൈനികരും പറയുന്നത്.

ഇപ്പോള്‍ മേപ്പാടിയിലും വയനാടിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവരെ സുരക്ഷിതമായ സ്ഥലത്ത് പൊതുസംവിധാനത്തില്‍ പാര്‍പ്പിക്കാനേ സര്‍ക്കാരിനു കഴിയൂ. ഇവര്‍ക്കായി പ്രത്യേക സഹവാസ സംവിധാനം സജ്ജമാക്കാനായിരിക്കും പദ്ധതിയിടുക. അതിന് സംവിധാനമൊരുക്കുക എളുപ്പമല്ല. വയനാടിന്റെ ഒരുഭാഗത്തും ഇനി വന്‍നിര്‍മിതികള്‍ക്ക് അനുമതി സാധ്യതയില്ല. അതിനാല്‍ ഇവരെ ഒരുമിച്ച് എവിടെയെങ്കിലും താമസിപ്പിക്കുകയും എളുപ്പമല്ല. വീടുകള്‍, സ്‌കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുള്ള രണ്ടു വലിയ ഗ്രാമങ്ങള്‍ തന്നെയാണ് പുനരധിവസിപ്പിക്കേണ്ടത്.

സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി തയാറാക്കിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണക്കെടുപ്പുകള്‍ നടക്കുകയാണ്. താത്കാലികമായി പുനരധിവസിപ്പിക്കാനാണെങ്കിലും വയനാട്ടില്‍ എവിടെ, എങ്ങനെ എന്ന പ്രശ്‌നമുണ്ട്. അതതു പ്രദേശത്ത് കൃഷിയും കച്ചവടവും മറ്റുമായി കഴിഞ്ഞവരുടെ ജീവിതോപാധിയും പ്രശ്‌നമാണ്. സ്വത്തു നഷ്ടമായവര്‍, കുടുംബം നടത്താനാകാത്തവര്‍, രോഗികള്‍ തുടങ്ങിയവരുടെ പ്രശ്‌നവും ശേഷിക്കുന്നു. സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ള തയാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ അധികൃതരും സ്വീകരിച്ചു കാണുന്നില്ല.

ഇതിനിടെ, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 318 ആയി. ഇന്നലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 146 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 207 മൃതദേങ്ങളുടേയും 134 ശരീരഭാഗങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം നടന്നു. 273 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 187 പേര്‍ ആശുപത്രി വിട്ടു.

Tags: RehabilitationWayanad disasterNow the challenge is rehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയ്‌ക്ക് വീടൊരുക്കാന്‍ ജീവകാരുണ്യ സംഘടനയായ ഹോപ്പ്

News

26 നക്‌സലുകൾകൂടി കീഴടങ്ങി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ഉരുൾപൊട്ടൽ; 260.56 കോടി അനുവദിച്ച നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം

Kerala

മുണ്ടക്കൈ – ചൂരല്‍മല: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.