Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ന് ഗുരുപൂര്‍ണിമ: ആദിഗുരുവിന് ആത്മപ്രണാമം

മുണ്ടനാട് സുരേഷ് by മുണ്ടനാട് സുരേഷ്
Jul 21, 2024, 03:07 am IST
in Main Article

ശകവര്‍ഷം ആഷാഢമാസത്തിലെ പൗര്‍ണ്ണമിനാള്‍ വ്യാസജയന്തിയായി ലോകം ആചരിക്കുന്നു. ആഷാഢ പൗര്‍ണ്ണമി അഥവാ വ്യാസ പൗര്‍ണ്ണമിയും, വ്യാസന്‍ ബ്രഹ്മസൂത്രരചന തുടങ്ങിയതും പിന്നീട്, ആദിശങ്കരന്‍ അതിനു ഭാഷ്യം എഴുതിത്തുടങ്ങിയതും, സംന്യാസദീക്ഷയും, മന്ത്രദീക്ഷയും കൊടുക്കുന്നതും സംന്യാസിമാരുടെ ചാതുര്‍മാസ്യ വ്രതാരംഭവും എല്ലാം ഒത്തുചേരുന്ന ഈ പുണ്യദിനം ഗുരു പൂര്‍ണിമ ദിനമായി ലോകം ആചരിക്കുന്നു.

‘വ്യാസന്‍’ എന്ന പദത്തെ ‘വ്യാസം’ ചെയ്യുന്നവന്‍ എന്നു രൂപാന്തരപ്പെടുത്തുമ്പോള്‍ ഒരു വൃത്തപരിധിയിലെ രണ്ടഗ്രബിന്ദുക്കളെ യോജിപ്പിക്കുന്ന ഏറ്റവും വലിയ രേഖയാകുന്നു അത്. ജീവന്റെ ആത്യന്തിക ജന്മലക്ഷ്യ സാക്ഷാത്കാര സാധനോപാധികള്‍ ധര്‍മ്മാധര്‍മ്മ – വ്യതിരിക്തചിന്തകളിലൂടെ പരമപദപ്രാപ്തിയുടെ മാര്‍ഗ്ഗങ്ങളുടെ പരമകാഷ്ഠ, ലളിതവും, ആയാസരഹിതവുമായി ഏതൊരു ജീവനും ഹൃദിസ്ഥമാക്കാവുന്ന തരത്തില്‍ മുന്നോട്ടു വച്ചിരിക്കുന്ന – അദ്ധ്യാത്മസാധനയുടെ മറ്റെ അഗ്രം വരെ നീളുന്ന ഈ രണ്ടഗ്രങ്ങളെയും സംയോജിപ്പിക്കുന്ന ഏറ്റവും മഹത്തായ പ്രപഞ്ച സൃഷ്ടിയായി, വ്യാസന്‍ ലോകാന്ധകാരത്തിന്മേല്‍ ഒരു നെടുംതൂണായി, ദീപസ്തംഭമായി, വിശ്വഗുരുവായി, വിളങ്ങുമ്പോള്‍ വ്യാസന്‍ എന്ന പദം തന്നെ അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

വ്യാസന്റെ വംശാവലി- വിഷ്ണുവില്‍നിന്ന് അനുക്രമമായി- ബ്രഹ്മാവ്- വസിഷ്ഠന്‍ ശക്തി -പരാശരന്‍- വ്യാസന്‍ എന്നിങ്ങനെയാണ്. പരാശരമുനിക്ക് കാളി (സത്യവതി)യില്‍ പിറന്ന മകനാണ് വ്യാസന്‍. ജനിക്കുമ്പോള്‍ കറുപ്പു നിറമായിരുന്നതിനാല്‍ ‘കൃഷ്ണന്‍’ എന്നും ദ്വീപില്‍ ജനിച്ചതിനാല്‍ ‘കൃഷ്ണദൈ്വപായനന്‍’ എന്നും സത്യവതി സുതന്‍, സത്യവത്യാത്മജന്‍, പാരാശര്യന്‍ പരാ ശരാത്മജന്‍, ബാദരായണന്‍, വേദവ്യാസന്‍ എന്നുമുള്ള അനന്തനാമധേയങ്ങളെല്ലാം വ്യാസന്റെ അപരനാമങ്ങള്‍ തന്നെ.

വ്യാസന്റെ കാലഘട്ടം ക്രിസ്തുവിനുമുന്‍പ് 1500 നും 180 നും ഇടയിലാണ്. കലി യുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുന്‍പെങ്കിലും വ്യാസനുണ്ടായിരുന്നുവെന്നാണ് പണ്ഡിതമതം. കലിയുഗം ആരംഭിച്ചത് ഇന്നേക്ക് 5080 വര്‍ഷം മുന്‍പാണ് എന്നാണ് ചരിത്രഗവേഷകരുടെ നിഗമനം.

ഏകവും ക്രമരഹിതവും സങ്കീര്‍ണ്ണവുമായിരുന്ന വേദങ്ങളെ വിഷയാടിസ്ഥാനത്തില്‍ ചതുര്‍വേദങ്ങളായി വ്യസിച്ചവന്‍, ഗീത-ഉപനിഷത്ത് -ബ്രഹ്മസൂത്രം എന്നിവയടങ്ങിയ പ്രസ്ഥാനത്രയനിര്‍മാതാവ്, 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും പടച്ചവന്‍, സാക്ഷാല്‍ കൃഷ്ണന്റെ ഹൃദയത്തില്‍ കടന്ന് ഭാഗവതം രചിച്ച കൃഷ്ണന്‍, വിശ്വഗുരു ഇങ്ങനെ വ്യാസനു വിശേഷണങ്ങള്‍ തീരുന്നില്ല.

”മഹാഭാരതം രചിച്ചതു വ്യാസനാണ്. അദ്ദേഹം വേദങ്ങള്‍ പകുത്ത് ചിട്ടപ്പെടുത്തി. ഉപനിഷത്തുകളെയെല്ലാം സമന്വയിപ്പിച്ച് ബ്രഹ്മസൂത്രം ചമച്ചു. 18 പുരാണങ്ങള്‍ രചിച്ചു. 5-ാം വേദമെന്ന് പ്രസിദ്ധമായ മഹാഭാരതം രൂപപ്പെടുത്തി. ഭാരതത്തിലും ഭാഗവതത്തിലും വ്യാസന്‍ ഗ്രന്ഥകര്‍ത്താവു മാത്രമല്ല കഥാപാത്രവുമാണ്, ഈ വ്യാസന്‍ ജീവിച്ചിരുന്നോ എന്നാണ് പലര്‍ക്കും സംശയം. ഈ സംശയം അസ്ഥാനത്താണ്. ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഭ, അതാണ് വേദവ്യാസന്‍,’ എന്ന് പ്രശസ്ത വേദാന്ത ശാസ്ത്ര പണ്ഡിതനായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.

ഭാരതീയസംസ്‌കാരം ആദ്ധ്യാത്മികമാണ്. അതിന്റെ കേന്ദ്രബിന്ദു ഈശ്വരനാണ്. സമസ്ത ജീവിത സംവിധാനവും ആ കേന്ദ്രത്തെ ചുറ്റിപ്പറ്റിയും ലക്ഷ്യമാക്കിയുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. നിത്യസത്യം കേന്ദ്രമായതു കൊണ്ടാണ് ഇതു സനാതനമായത്. ഭൗതിക ഭൂതികളൊക്കെ വിഭൂതിയായി മാറുമ്പോഴും വിഭൂതിഭൂഷണന്‍ അവശേഷിക്കും. ആ നിഷേധശേഷനെ ദര്‍ശിച്ചവരുടെ സാക്ഷ്യമാണ് ഈ സംസ്‌കാരത്തിന്റെ പരമപ്രമാണം. അവരെ ഋഷികളെന്നും അവരുടെ ദര്‍ശനത്തെ വേദം എന്നും പറയുന്നു. അങ്ങനെ സംസ്‌കാരത്തിന്റേയും ജ്ഞാനത്തിന്റേയും മറുകര എത്തിയ അവരുടെ ആദ്ധ്യാത്മിക അനുഭൂതിയാണ് വേദം. സത്യാനുഭൂതിയും അതു നേടാനുള്ള മാര്‍ഗ്ഗങ്ങളുമാണ് വേദത്തിലെ പ്രതിപാദ്യം. വേദത്തില്‍ സത്യത്തിന് ബ്രഹ്മമെന്നും മാര്‍ഗ്ഗത്തിന് ധര്‍മ്മമെന്നും പേരു വിളിക്കുന്നു. ഓരോ ദ്വാപരയുഗത്തിലും ആ യുഗത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ഈശ്വരന്‍ വേദങ്ങളെ പകുക്കുന്ന ജോലി നിര്‍വ്വഹിക്കുന്നുവെന്നാണ് പുരാണങ്ങള്‍ ഘോഷിക്കുന്നത്. ഈശ്വരന്‍ അതിനായി സ്വീകരിക്കുന്ന മാനുഷിക ഭാവത്തിനാണ് വ്യാസന്‍ എന്നു പറയുന്നത്. ഓരോ ദ്വാപരയുഗത്തിലും വേദാന്തങ്ങളെ പകുത്ത 28 വ്യാസന്മാര്‍ അവതരിച്ചു. അതിലെ ആദ്യവ്യാസന്‍ ബ്രഹ്മാവാണ്. രണ്ടാമത്തെ വ്യാസന്‍ പ്രജാപതി, 3-ാമത് ശുക്രാചാര്യന്‍, 4-ാമത് ബൃഹസ്പതി, 5-ാമത് സൂര്യന്‍, 6-ാമത് ധര്‍മ്മരാജാവ്, 7-ാ മത് ഇന്ദ്രന്‍, 8-ാമത് വസിഷ്ഠന്‍, 9-ാമത് സാരസ്വതന്‍, 10-ാമത് ത്രിധാമാവ് ഇങ്ങനെ 28-ാമത് വ്യാസനാണ് കൃഷ്ണദൈ്വപായനന്‍ എന്നും പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. വേദവ്യാസന്‍ വേദങ്ങളെ 4 ആയി പകുത്ത് ആദ്യത്തേതായ ഋഗ്വേദം വൈലന്‍ എന്ന ശിഷ്യനേയും സാമം ജൈമിനിയെയും യജ്ജുസ്സ് വൈശമ്പായനനേയും അഥര്‍വ്വം സുമന്തുവിനെയും പഠിപ്പിച്ചു. പഞ്ചമവേദമായ പുരാണേതിഹാസങ്ങളെ രോമഹര്‍ഷണന്‍ എന്ന സൂതശിഷ്യനെയും പഠിപ്പിച്ചു എന്നു സിദ്ധിനാഥാനന്ദ സ്വാമി രേഖപ്പെടുത്തുന്നു.

പല ഋഷികള്‍ക്കു പലകാലങ്ങളില്‍ വെളിപ്പെട്ടുകിട്ടിയ അപൗരുഷേയമായ തത്ത്വങ്ങളാണ് ഉപനിഷത്തുക്കള്‍. ദ്രഷ്ടാക്കളുടെ ദര്‍ശന ഭേദം, വചനപടുത, ദേശകാലങ്ങള്‍ മുതലായവ ഈ ദര്‍ശനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാം. ഇങ്ങനെയുള്ള വിഭിന്നദര്‍ശനങ്ങളുടെ പരമ താത്പര്യം എന്ത് എന്നു നിര്‍ണ്ണയിക്കാന്‍ വ്യാസന്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ബ്രഹ്മസൂത്രങ്ങള്‍ അഥവാ ശാരീരിക മീമാംസാസൂത്രങ്ങള്‍ എന്നറിയപ്പെടുന്ന വേദാന്തദര്‍ശനം. അങ്ങനെ വ്യാസന്‍ ഉനിഷത്ത് സംസ്‌കാരകനും ബ്രഹ്മസൂത്രരചയിതാവുമായി മാറുന്നു.
പഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതം ലോകത്തെ പഠിപ്പിക്കുന്നത് ‘യതോ ധര്‍മ്മ സ്തതോജയ- ധര്‍മ്മം എപ്പോഴും വിജയിക്കും. അധര്‍മ്മം നശിക്കും’ എന്നാണ്.

‘ധര്‍മ്മാനുഷ്ഠാനം കൊണ്ടുതന്നെ അര്‍ത്ഥകാമങ്ങള്‍ ലഭിക്കും എന്ന് ഞാനിത്രയൊക്കെ നിലവിളിച്ചിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ധര്‍മ്മം ആചരിക്കാത്തത്’? വ്യാസദേവന്‍ നമ്മുടെ ഹൃദയത്തിലേയ്‌ക്ക് എറിയുന്ന ഈ ചോദ്യത്തിന് ഉത്തരം ഓരോ ജീവനും നമ്മുടെ മനഃസ്സാക്ഷിയോടാണ് തേടേണ്ടത്. ഗീതാകാരനായ വ്യാസന്‍ അര്‍ജ്ജുനനെ സാക്ഷിയാക്കി ലോകത്തോടു പറയുന്നു:

”അല്ലയോ അര്‍ജ്ജുന, ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കപ്പെടാവുന്ന അനിഷേധ്യമായ സത്യം ഞാന്‍ നിനക്കു പറഞ്ഞുതന്നിരിക്കുന്നു. ഇതറിയുന്നവനാണ് ബുദ്ധിമാന്‍. ഇതറിയുന്നവനാണ് കൃതകൃത്യന്‍’.

വേദാന്തദര്‍ശനത്തിന്റെ ഗഹനമായ തത്ത്വങ്ങളിലൂടെയെന്നതുപോലെ പ്രശാന്തമായ മനസ്സിന് നിഷ്‌കല്മഷഭഗവത്ഭക്തിയിലൂടെയും ധര്‍മ്മപദത്തിലെത്താനും, പരമപദം പ്രാപിക്കുവാനും കഴിയുമെന്നും ഭാഗവതത്തിലൂടെ വ്യാസന്‍ ലോകത്തിനു പറഞ്ഞുതന്നിരിക്കുന്നു. ഗൃഹസ്ഥജീവനു വെളിച്ചം പകരാന്‍ തന്നാലാവുന്നതെല്ലാം നല്‍കിയിട്ടും തന്റെ ദുഃഖം തീരുന്നില്ലല്ലോയെന്നു നാരദരോടു വിഷാദിച്ച വ്യാസനു നാരദന്‍ നല്‍കിയ ഉപദേശമാണ് ഭാഗവതസൃഷ്ടിയുടെ ബീജം. തീര്‍ച്ചയായും ഇതു ലോകസന്താപനാശിനിയുംകൂടിയായത് സര്‍വ്വജഗത്തിലും താനുണ്ടെന്നറിഞ്ഞു സര്‍വ്വലോകവും തന്നിലാണെന്നുമറിഞ്ഞ വേദവ്യാസന്റെ രചനാവൈഭവത്തിലായിരിക്കാം.
ലോകത്തിന്റെ ആദിഗുരുവായി വ്യാസനും ആദികവിയായി വാത്മീകിയും ഇതിഹാസ കര്‍ത്താക്കളായി സ്വയം പ്രകാശിച്ചുകൊണ്ട് ഭാരതാംബയെ രൂപപ്പെടുത്തുന്നു.

ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ അപൗരുഷേയമെന്നും പൗരുഷേയമെന്നും വാദഗതികള്‍ നിലനില്‍ക്കുന്ന വേദപ്രമാണമായ സനാതനധര്‍മ്മത്തിന് സര്‍വ്വാദരണീയനായ പരമാചാര്യനാര് എന്നു തേടിപ്പോയാല്‍ നാം വേദവ്യാസമഹര്‍ഷിയെയാണ് കണ്ടെത്തുക. ലോകസംഗ്രഹാര്‍ത്ഥം വേദവ്യസനം നടത്തിയും പ്രസ്ഥാനത്രയം ചമ ച്ചും പഞ്ചമവേദം രചിച്ചും ഭാഗവതം പാടിയും നമ്മുടെയെല്ലാം മുന്നില്‍ നിറപുഞ്ചിരിതൂകി പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്ന ആ വിശ്വഗുരുവിനോടുള്ളത്ര കടപ്പാട് സനാതനധര്‍മ്മത്തിനു വേറൊരു വ്യക്തിയോടും ഇല്ല. പ്രപഞ്ചരഹസ്യാത്മകതത്ത്വങ്ങള്‍ സര്‍വ്വം ഗ്രഹിച്ച ആ വിശ്വാചാര്യന്റെ(പരിഹാസ) പുഞ്ചിരി, ഇരുളില്‍ തൂവുന്ന നറുനിലാവ് പോലെ ഹൃദയാകാശം നിറയാനുള്ള അനുഗ്രഹത്തിനായി യാചിച്ചുകൊണ്ട് ആ പാദാരവിന്ദങ്ങളില്‍ മനസാ സാഷ്ടാഗം നമസ്‌കരിക്കാം.

(ബാലഗോകുലം തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: Guru PurnimaObeisance to Adi Guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുപൂര്‍ണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയില്‍ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഢനും ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദും ആദരിച്ചപ്പോള്‍. സി.ജി. രാജഗോപാല്‍, മനോജ് മോഹന്‍, കെ.ജി. ശ്രീകുമാര്‍, ജന്മഭൂമി എഡിറ്റര്‍
കെ.എന്‍.ആര്‍. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു

Samskriti

ഇന്ന് ഗുരുപൂര്‍ണിമ: ജ്യോതിര്‍ഗമയ

Main Article

ഇന്ന് ഗുരുപൂര്‍ണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം

India

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.