Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശക്തന്‍ തമ്പുരാന്‍ പ്രതിമ തകരുമ്പോള്‍

തൃശൂരിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി ബസിടിച്ച് തകര്‍ന്നത് വലിയ വാര്‍ത്തയായല്ലോ. ഈ പ്രതിമ സ്ഥാപിക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് ലേഖകന്‍ പറയുന്നത്

പ്രൊഫ. ടി.പി. സുധാകരന്‍ by പ്രൊഫ. ടി.പി. സുധാകരന്‍
Jun 30, 2024, 08:30 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടു നൂറ്റാണ്ടുമുമ്പ് കൊച്ചി രാജ്യം അടക്കി ഭരിച്ച രാമവര്‍മ്മ എന്ന ശക്തന്‍ തമ്പുരാന്‍ തീപ്പെട്ടത് എ.ഡി. 1805ല്‍. കൊച്ചി രാജാക്കന്മാര്‍ മരിച്ചാല്‍ ‘തീപ്പെട്ടുവെന്നാണ് പറയുക. എന്നാല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ‘നാടുനീങ്ങുകയാണ്. അതുപോലെ കൊച്ചി രാജാക്കന്മാര്‍ക്ക് മൂന്നു പേരുകളേയുള്ളൂ. രാമവര്‍മ്മ, രവിവര്‍മ്മ, കേരളവര്‍മ്മ- ബ്രിട്ടീഷുകാരുമായി വിയോജിച്ച് രാജാധികാരം ഉപേക്ഷിച്ച് തൃശൂരില്‍ താമസമാക്കിയ തമ്പുരാനെ വാഴ്ചയൊഴിഞ്ഞ തമ്പുരാന്‍’എന്നാണ് പറയുക. ഗാന്ധിജിപോലും അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.

ശക്തന്‍ തമ്പുരാന്റെ സ്മരണയ്‌ക്ക് തൃശൂരില്‍ ഒരു മ്യൂസിയമുണ്ട്. അവിടെ മുന്നിലായി ഒരു പഴയ പീരങ്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ പടയോട്ടം തൃശൂരിലൂടെ കടന്നുപോയത് തമ്പുരാന്റെ കാലത്താണ്. എന്നാല്‍ ശക്തനാണെങ്കിലും അവരുമായി ധാരണയിലെത്തുകയാണ് തമ്പുരാന്‍ ചെയ്തത്. ഇല്ലെങ്കില്‍ ഇന്നത്തെ ‘തൃശിവപേരൂര്‍’ ഉണ്ടാകുമായിരുന്നില്ല. ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ഇതേ നയംതന്നെയാണ് തമ്പുരാന്‍ സ്വീകരിച്ചത്. ഇല്ലെങ്കില്‍ കൊച്ചി രാജ്യംതന്നെ മറ്റൊരു ഗോവയാകുമായിരുന്നു.

ബാഹ്യശത്രുക്കളോട് വിധേയത്വം പുലര്‍ത്തിയപ്പോള്‍ ആഭ്യന്തര ശത്രുക്കളോട് ചോരയുടേയും ഇരുമ്പിന്‍േറയും നയം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രധാനശത്രുക്കള്‍ നമ്പൂതിരിമാരായിരുന്നു. വടക്കുംനാഥക്ഷേത്രം അവരുടെ നിയന്ത്രണത്തിലും. നമ്പൂതിരിമാരെ ‘പ്രത്യക്ഷദൈവങ്ങളായി കണ്ടിരുന്ന കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിലുമായിരുന്നു പഴയ കൊച്ചി രാജ്യം. ടിപ്പുവിന്റെ പടയോട്ടം സാമൂതിരിമാരെ നിലംപരിശാക്കി. സാമൂതിരി രാജാവ് കൊട്ടാരത്തിന് തീ കൊളുത്തി ആത്മാഹുതി ചെയ്തു. കൊട്ടാരമെന്നു പറഞ്ഞാല്‍ മൈസൂര്‍ കൊട്ടാരംപോലെയൊന്നുമല്ല. ഓല മേഞ്ഞ ഒരു എട്ടുകെട്ടുമാത്രം. ഒറ്റ മുണ്ടും തലപ്പാവുമണിഞ്ഞ രാജാവിന് അംഗരക്ഷകരായി വാള്‍ കയ്യിലേന്തിയ അര്‍ദ്ധനഗ്നരായ ഏതാനും നായര്‍ പടിയാളികളും. പീരങ്കിക്കും കുതിരപടയ്‌ക്കും മുന്നില്‍ പരാജയപ്പെട്ടതില്‍ അത്ഭുതമില്ല!

സാമൂതിരിയുടെ വീഴ്ച രാമവര്‍മ്മ തമ്പുരാന് അനുഗ്രഹമായി. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ചാവക്കാട് ചെന്ന് ടിപ്പുവുമായി ധാരണയിലായത്. വടക്കുംനാഥ ക്ഷേത്രം രാജാവിന്റെ നിയന്ത്രണത്തിലായി. നമ്പൂതിരിമാര്‍ നടയടച്ച് താക്കോലുമായി പലായനം ചെയ്തു. തേക്കിന്‍കാട് വെട്ടിത്തെളിച്ചു. അടുത്തുള്ള ഭഗവതിക്കാവുകളോട് ആറാട്ടുപുഴ ഉത്സവത്തിന് പോകരുതെന്ന് കല്‍പ്പിച്ചു. തേക്കിന്‍കാട്ടില്‍ പൂരം നടത്താന്‍ പറഞ്ഞു. അങ്ങനെയാണ് തൃശൂര്‍ പൂരം രൂപംകൊള്ളുന്നത്. പാറമേക്കാവ്, തിരുവമ്പാടി അടക്കമുള്ള ദേവിമാര്‍ അണിനിരക്കുന്നു. തിരുവമ്പാടി കൃഷ്ണനല്ല, ഭഗവതിക്കാണ് പൂരം.

ഡച്ചുകാര്‍ തമ്പുരാന് തിരുമുല്‍ക്കാഴ്ച നല്‍കിയിരുന്നു. ഡച്ചു ചിത്രകാരന്മാര്‍ വന്നപ്പോള്‍ തന്റെ ചിത്രം വരയ്‌ക്കരുതെന്ന് പറഞ്ഞു. കറുത്തവനും ഉയരം കുറഞ്ഞവനും മുഖത്ത് വസൂരിക്കലകളുള്ളവനുമായിരുന്നു തമ്പുരാന്‍ (ശക്തന്‍ തമ്പുരാന്‍-ചരിത്രാഖ്യായിക-പുത്തേഴത്ത് രാമന്‍ മേനോന്‍) ഈ പുസ്തകത്തിന്റെ കവര്‍ പേജിലാണ് ആദ്യമായി ശക്തന്‍ തമ്പുരാന്റെതായ ഒരു കവര്‍ ചിത്രം വരുന്നത്. അതു വരച്ചത് പില്‍ക്കാലത്ത് തൃശൂര്‍ വിവേകോദയം സ്‌കൂളിലെ ഡ്രോയിങ്ങ് അധ്യാപകനായ ആര്‍ട്ടിസ്റ്റ് ശങ്കരമേനോനും. ആ ചിത്രമാണ് തൃശൂര്‍ മ്യൂസിയത്തിലും തൃപ്പൂണിത്തുറ ഹില്‍പാലസിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഈ ചിത്രത്തെ ആധാരമാക്കിയാണ് 2013 ല്‍ ശക്തന്‍ സ്റ്റാന്റില്‍ ഒരു പ്രതിമ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചത്. പി.സി. ചാക്കോയുടെ എം.പി. ഫണ്ടും, കോര്‍പ്പറേഷന്റെ സ്ഥലവും സന്നദ്ധസംഘടനകളുടെ സംഭാവനയും സംഘടിപ്പിച്ചു. കാനായി കുഞ്ഞിരാമനെക്കൊണ്ട് ഒരു പ്രതീകശില്‍പ്പം നിര്‍മിക്കാന്‍ ഈ ലേഖകന്‍ കണ്‍വീനറോട് ആവശ്യപ്പെട്ടു. എന്നാല്‍ കമ്മിറ്റി ഈ ചിത്രം ആധാരമാക്കി സ്ഥലത്തുള്ള ഒരു ശില്‍പ്പിയെക്കൊണ്ട് പണിയിപ്പിച്ചു. അതിന് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്‌റ്റേ കിട്ടിയില്ലെന്നു മാത്രമല്ല ഇപ്പോഴും കേസ് തുടരുകയുമാണ്. കോടതിക്കും അഭിഭാഷകനും ഈ ലേഖകനും അതിലുള്ള താല്‍പര്യവും പോയി. ആയിരക്കണക്കിനു വാഹനങ്ങളും നാട്ടുകാരും കടന്നുപോകുന്ന ശക്തന്‍ സ്റ്റാന്റിലെ പ്രധാന ട്രാഫിക് ഐലന്റുമാണ് ഇത്. പ്രതിമ കുറെക്കൂടി വലുതാക്കി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ദല്‍ഹിയില്‍ അറിയിച്ചിട്ടുണ്ട്. കാത്തിരിക്കാം.

 

Tags: ThrissurShaktan Tampuran Statue
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies