Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍; സമരത്തിനു മുമ്പേ ഒത്തുതീര്‍പ്പ്

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 19, 2024, 03:02 am IST
in Kerala

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സോളാറിന്റെ പേരില്‍ സിപിഎം സമരം തുടങ്ങും മുമ്പു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരുന്നുവെന്ന് വെൡവായി. ഇതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടുംവഞ്ചനയാണ് പുറത്തായത്. അണികളെയും അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയായിരുന്നു.

സോളാര്‍ വിഷയത്തില്‍ മണ്ഡലങ്ങളില്‍ സമരം നടത്തിയിട്ടും ഫലം കാണാത്തതോടെയാണ് സെക്രട്ടേറിയറ്റ് വളയാന്‍ സിപിഎം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സമരം.

സമരം പ്രഖ്യാപിച്ചതിനൊപ്പം അണികളെ മണ്ടന്മാരാക്കി ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടന്നു. ഒത്തുതീര്‍പ്പ് സമരങ്ങളാണ് നടക്കുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പിന്നീട് പറഞ്ഞിരുന്നു.
എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സിപിഎം സമരത്തിന് തത്വത്തില്‍ പിന്തുണ നേടി. സമരം കടുപ്പിക്കാനും എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്താനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശവും നല്കി. ഏന്തു സമരം നടത്തിയാലും രാജിവയ്‌ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രഖ്യാപിച്ച സമരം നടത്തുക, ഒരു കുഴപ്പവുമില്ലാതെ പിന്‍വലിക്കുക ഇതായിരുന്നു പിണറായിയുടെ നീക്കം. സമരം നടത്തും ഒപ്പം ഒത്തുതീര്‍പ്പും എന്ന തരത്തില്‍ ചര്‍ച്ചയും നടന്നു.

സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങി. അതീവ രഹസ്യമായി നടന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസും ചെറിയാന്‍ ഫിലിപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സെക്രട്ടേറിയറ്റ് വളയുന്ന പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. പോലീസിനോട് സംയമനം പാലിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും നിര്‍ദേശിച്ചു.

ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തി. ഈ വിവരം യുഡിഎഫ് നേതാക്കളെ അറിയിച്ച് ഉമ്മന്‍ചാണ്ടി സമ്മതം വാങ്ങി. എന്നാല്‍ എല്‍ഡിഎഫിലെ ആരോടും ഒത്തുതീര്‍പ്പ് ധാരണ പറഞ്ഞില്ല. ഈ സമയം എന്‍.കെ. പ്രേമചന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനുമെല്ലാം ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭാഷയില്‍ സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്ന് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. എകെജി സെന്ററില്‍ എത്തിയ ഘടകകക്ഷി നേതാക്കളോട് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് സമ്മതിച്ചെന്ന പച്ചക്കള്ളമാണ് പിണറായി പറഞ്ഞത്.

വൈകുന്നേരം പൊടുന്നനെ സമരം അവസാനിച്ചതായി പിണറായി പ്രഖ്യാപിച്ചു. പിണറായി ഒരു തള്ളു പ്രഖ്യാപനം കൂടി നടത്തി. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ രണ്ടാംഘട്ടം സമരം… പാര്‍ട്ടി വഞ്ചിച്ചതറിയാതെ പ്രവര്‍ത്തകര്‍ നീണ്ട കരഘോഷം മുഴക്കി.

സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫ് നേതാക്കള്‍ ദിവസങ്ങള്‍ നീണ്ട രാപകല്‍ സത്യഗ്രഹം നടത്തിയ ശേഷമായിരുന്നു സെക്രട്ടേറിയറ്റ് വളഞ്ഞതും. പിണറായിയും കോടിയേരിയും ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വഞ്ചിച്ച് സത്യഗ്രഹവും കിടന്നു. നിയമസഭയെയും എല്‍ഡിഎഫ് കബളിപ്പിച്ചു.

 

Tags: congressUmmanchandysaritha s nairSolar ControversyCPM KeralaSolar Settlement clause
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.