Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഛബഹാര്‍ തുറക്കുന്ന ഭാരത പാതകള്‍

എഡിറ്റോറിയൽ by എഡിറ്റോറിയൽ
May 15, 2024, 05:07 am IST
in Editorial

ഇറാനുമായി ചേര്‍ന്ന് ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഭാരതം ഒപ്പുവച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല, ഭാരതത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി വലിയൊരു നേട്ടവുമാണ്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ ഛബഹാര്‍ തുറമുഖം അന്താരാഷ്‌ട്ര ചരക്ക്-യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതാണെങ്കിലും കൊവിഡ് മഹാമാരിയുടെ ഫലമായി നിരവധി തടസ്സങ്ങളുണ്ടായതിനാല്‍ പ്രതീക്ഷിച്ച വേഗതയില്‍ തുടര്‍നടപടികള്‍ മുന്നോട്ടുപോയില്ല. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്നായിരുന്നു കരാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ റോഡ്-നഗര വികസന മന്ത്രി മെഹ്‌റ്ദാദുന്റെയും സാന്നിധ്യത്തില്‍ ഐപിജിഎല്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും പോര്‍ട്ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് പത്ത് വര്‍ഷത്തെ കരാറില്‍ ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതനുസരിച്ച് ഐപിജിഎല്‍ 120 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുകയും, അടിസ്ഥാന സൗകര്യ വികസനത്തിന് 250 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്യും. രാജ്യത്തിനു പുറത്ത് ഭാരതം നിര്‍മാണ ചുമതല ഏറ്റെടുക്കുന്ന ആദ്യ തുറമുഖമാണ് ഛബഹാര്‍ എന്ന പ്രത്യേകതയുമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം ഭാരതത്തിന് സ്വന്തമാക്കാനുള്ള അവസരം കോണ്‍ഗ്രസ് സര്‍ക്കാര്‍ തുലച്ചുകളഞ്ഞിരുന്നു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നെഹ്‌റുവിന് അന്ന് ഇതിന് കഴിയാതിരുന്ന സ്ഥാനത്താണ് മോദി സര്‍ക്കാര്‍ ചരിത്രപരമായ കരാറുണ്ടാക്കിയിരിക്കുന്നത്.

ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം പത്ത് വര്‍ഷം ഭാരതത്തിന്റെ കയ്യിലാവുക വഴി വലിയ വാണിജ്യനേട്ടമാണ് രാജ്യത്തിനുണ്ടാവുക. ഛബഹാര്‍ തുറമുഖം വന്‍ നിക്ഷേപത്തിനുള്ള പാതയാണ് തുറക്കുന്നത്. ഇറാന്റെ തെക്കു കിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഛബഹാര്‍ തുറമുഖം. ഇവിടെനിന്ന് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍, അര്‍മേനിയ, അസര്‍ബൈജന്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുഗതാഗത മാര്‍ഗം വികസിപ്പിക്കാനാവും. ഗുജറാത്തിലെ കട്‌ല തുറമുഖത്തുനിന്ന് 550 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ഛബഹാറിനിലേക്കുള്ളത്. മുംബൈ തുറമുഖത്തുനിന്ന് 786 നോട്ടിക്കല്‍ മൈലും. തുറമുഖ നിര്‍മാണം ഭാരതവും ഇറാനും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പുറമെ വാണിജ്യബന്ധങ്ങള്‍ക്കും കരുത്തു പകരും. ഛബബാര്‍ തുറമുഖത്തിന്റെ നിര്‍മാണം ഭാരതം ഏറ്റെടുക്കുന്നത് ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയാവും. ചൈന-പാക് സാമ്പത്തിക ഇടനാഴിയെ നേരിടാനും ഭാരതത്തിന് ഇതിലൂടെ കഴിയും. ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം കയ്യടക്കിയ രീതിയില്‍ പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖ വികസനം ചൈന ഏറ്റെടുത്തിരുന്നു. ഇതിനു മറുപടിയാണ് ഗ്വാദറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഛബഹാര്‍ തുറമുഖ വികസനം ഭാരതം ഏറ്റെടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെത്താനുള്ള വടക്കു-തെക്കു അന്താരാഷ്‌ട്ര ഇടനാഴിയുടെ കീഴില്‍ ഛബഹാറിനെ ട്രാന്‍സിറ്റ് ഹബ്ബാക്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യം.

ഗ്വാദര്‍ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുക്കുന്നത് അറബിക്കടലില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനായിരുന്നു. ഇത് ഭാരതത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഛബഹാര്‍ തുറമുഖത്തിലൂടെ അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ നേരിടാന്‍ ഭാരതത്തിനാവും. ഭാരതം ഛബഹാര്‍ തുറമുഖ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് പാകിസ്ഥാനെയും ചൈനയെയും മാത്രമല്ല അമേരിക്കയെയും അസ്വസ്ഥമാക്കും. അമേരിക്കയുടെ പ്രതികരണവും വന്നിരിക്കുന്നു. ഇറാനെതിരെ സാമ്പത്തിക ഉപരോധം നിലനില്‍ക്കെ തുറമുഖ നിര്‍മാണക്കരാര്‍ ഒപ്പുവച്ചതില്‍ അപകടസാധ്യതയുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ഭാരതത്തിന്റെ വിദേശകാര്യലക്ഷ്യങ്ങളെക്കുറിച്ച് പറയേണ്ടത് അവരാണെന്നും, എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്നും യുഎസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേലാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഭാരതം ഏതുരാജ്യവുമായി ബന്ധമുണ്ടാക്കണം, കരാറൊപ്പുവയ്‌ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഭാരതമാണ്, അമേരിക്കയല്ല. ഇത്തരം കാര്യങ്ങളില്‍ അമേരിക്ക ഇടപെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അഗ്നി മിസൈല്‍ പരീക്ഷണം അമേരിക്ക കണ്ണുരുട്ടിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണല്ലോ. എന്നാല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അമേരിക്കന്‍ താല്‍പ്പര്യം മറികടന്ന് ആണവപരീക്ഷണം നടത്തി. ഇതിനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെയും ഭാരതം അതിജീവിച്ചു. ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ ഭാരതത്തിന്റെ ആശങ്കയെ മാനിക്കാതെ പാകിസ്ഥാന് ആയുധവും പണവും നല്‍കുന്ന അമേരിക്കയാണ് ഇപ്പോള്‍ പാകിസ്ഥാന്റെ താല്‍പ്പര്യത്തിനെതിരെ ഭാരതം ഇറാനുമായി ചേരുന്നതിനെ എതിര്‍ക്കുന്നത്. പുതിയ ഭാരതത്തിനു മുന്‍പില്‍ ഇതൊന്നും വിലപ്പോവില്ല.

 

Tags: iranBharatChabahar port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.