Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബോധവും മനസ്സെന്ന സങ്കല്‍പ്പവും

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'

ശിവകുമാര്‍ by ശിവകുമാര്‍
Mar 29, 2024, 04:39 pm IST
in Samskriti

 

അനേജദേകം മനസോ ജവീയോ
നൈനദ്ദേവാ ആപ്‌നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോളന്യാനത്യേതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാ ദധാതി

(ഇളകാത്തതും ഏകവും മനസ്സിനേക്കാള്‍ വേഗതയുള്ളതുമാകുന്നു. മുന്‍പ് പോകുന്ന ഇതിനെ ദേവന്മാര്‍ പ്രാപിച്ചില്ല. ഒരിടത്ത് നിന്നുകൊണ്ട് ഓടുന്ന മറ്റുള്ളവയെ അതിക്രമിക്കുന്നു. വായു ആത്മതത്ത്വത്തില്‍ പ്രാണികളുടെ കര്‍മ്മങ്ങളെ വിഭജിക്കുന്നു.)

ഇതിലും അടുത്ത ശ്ലോകത്തിലുമായി വളരെ സുപ്രധാനമായ കാര്യമാണ് ഉപനിഷത്ത് വെളിവാക്കുന്നത്. സര്‍വവും വ്യാപിച്ചിരിക്കുന്ന പരമാത്മാവിനെ കുറിച്ച് പറഞ്ഞു. എന്നാല്‍ ജീവാത്മാവ് എന്ന പരിമിതമായ ‘ഞാന്‍’ ആരാണ്? ഈ ചെറിയ ശരീരത്തിലെ ഞാനും, വിശ്വ രൂപിയായ അവനും തമ്മില്‍ എന്താണ് ബന്ധം? അങ്ങനെ ഒരു ബന്ധം കല്പിക്കേണ്ടത് അനിവാര്യമാണോ? ഇവയ്‌ക്കെല്ലാമുള്ള ഉത്തരങ്ങള്‍ ഇതിലുണ്ട്. ആ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സ്വരൂപങ്ങളുടെ ചി ത്രത്തെ വ്യക്തമായി അറിയുന്നതിനായി, ഈ ശ്ലോകത്തെ നമുക്ക് ജീവാത്മാവിന്റെ പക്ഷത്ത് കൂടി സമീപിക്കാം.
അത് ഇളകുന്നില്ല. ശരിയാണ്, ഒരു വസ്തു ഇളകണം എങ്കില്‍ അത് ഇല്ലാത്ത സ്ഥലം ഉണ്ടാകണം. സര്‍വത്ര നിറഞ്ഞുനില്‍ക്കുന്ന, ആകാശസദൃശമായ അത് എവിടേക്ക് ഇളകാനാണ്. വ്യക്തമാക്കുന്നത് ഈശ്വരന് പരിമിതികളില്ലായെന്നാണ്. ഏകം എന്നാല്‍ അത് മാത്രമേ ഇവിടെയുള്ളൂ, പരിമിതികളില്ലാതെ വ്യാപിച്ചിരിക്കുന്ന ആ ഒന്നില്‍ നിന്ന് മാറി മറ്റൊന്നില്ലാ എന്നുപറയുമ്പോള്‍, ഉള്ളതെന്തോ അതെല്ലാം അതിനകത്താണ് എന്നാണ് മനസ്സിലാക്കേണ്ടത്.

തീര്‍ത്തും ആപേക്ഷികമായ അര്‍ത്ഥത്തിലാണ് അതിന് മനസ്സിനെക്കാള്‍ വേഗതയുള്ളതായി പറയുന്നത്. ഇളകിയാലല്ലേ ഒരു വസ്തുവിന് വേഗതയുണ്ടാവൂ. അതായത് അത് ഇളകുകയും ഇളകാതിരിക്കുകയും ചെയ്യുന്നുണ്ട് എന്ന് നാം മനസ്സിലാക്കുവാനാണ് ഈ രീതിയില്‍ അവതരിപ്പിക്കുന്നത്.

നമ്മള്‍ എങ്ങനെയാണ് ‘വേഗത’ കണക്കാക്കുന്നത്? പിന്നിടേണ്ട ദൂരത്തെ, പിന്നിടാന്‍ എടുക്കുന്ന സമയത്തെ നോക്കിയാണല്ലോ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഭൂമിയില്‍ ഇളകുന്ന വസ്തുക്കളില്‍ വച്ച് ഏറ്റവും വേഗതയുള്ളത് മനസ്സിനാണ്. അതിന്റെ ചിന്തകള്‍ക്കാണ്, അഥവാ സങ്കല്പങ്ങള്‍ക്കാണ്. ഉദാഹരണമായി, നമ്മുടെ രാഷ്‌ട്രതലസ്ഥാനമായ ന്യൂദല്‍ഹിയിലെ രാഷ്‌ട്രപതിഭവന്റെ ഇപ്പോഴത്തെ നിറം എന്താണ്? ഇതിന്റെ ഉത്തരമല്ല നാം ശ്രദ്ധിക്കേണ്ടത്. പക്ഷെ ഇത് വായിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ രാഷ്‌ട്രം വന്നു, ന്യൂദല്‍ഹി വന്നു, അറിയാവുന്ന മനസ്സാണെങ്കില്‍ രാഷ്‌ട്രപതിഭവനില്‍ എത്തി നിറവും പരിശോധിച്ചിട്ടുണ്ടാവും. അത് താണ്ടിയ ദൂരവും അതിനെടുത്ത സമയവും നമുക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് മനസ്സിന്റെ വേഗത.

മനസ്സ് അതിന്റെ പരമാവധി വേഗതയില്‍ പ്രയാണം ചെയ്തതാലും ബോധത്തിനൊപ്പം വരില്ല. കാരണം മനസ്സ് ചിന്തിച്ച് തുടങ്ങുന്ന തിനു മുന്‍പേ ലക്ഷ്യവുമായി ബോധം ചെന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കും. എന്തെന്നാല്‍ പിന്നിടേണ്ട ആ ദൂരമെല്ലാം കടന്ന് എത്തിയത് പോലെ, അതിപ്പോഴേ ലക്ഷ്യവുമായി ലയിച്ച് കഴിഞ്ഞിരിക്കുകയാണ്. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബോധത്തിന്റെ ആ അവ സ്ഥയെയാണ് ഇവിടെ വേഗതയായി പറയുന്നത്. അതുപോലെ സങ്കല്‍പ്പശക്തിയുടെ ആദ്യത്തെയും അവസാനത്തെയും വാക്കായി നാം അതിനെ അറിയണമെന്നും ഉപനിഷത്തിന് നിര്‍ബന്ധമുണ്ട്. കാരണം ബോധവും മനസ്സും ഒന്നാണ്. ബോധത്തിലുള്ള സങ്ക ല്‍പ്പശക്തിയാണ് നാം മനസ്സിലൂടെ അനുഭവിക്കുന്നത്. (എന്നാല്‍ ബോധത്തിലുള്ള സങ്കല്‍പ്പശക്തി നമ്മുടെ ചിന്തകള്‍ക്കെല്ലാം അപ്പൂറത്താണ്. ആ ശക്തി നേടിയ ഒരു മനസ്സ് ഇച്ഛിച്ചാല്‍ ഏത് അവസ്ഥയേയും മാറ്റിമറിക്കാം. മഹാതാപസ്സന്മാരുടെ ശാപത്തെയും വരത്തെയും സത്യമാക്കുന്നത്, അവരിലുള്ള ബോധത്തിലെ സങ്കല്‍പ്പശക്തിയാണ്).

യഥാര്‍ത്ഥ ബോധം നില്‍ക്കുന്ന തലം സാധാരണ മനസ്സിന് ഓടിയെത്തുവാന്‍ കഴിയൂന്നതല്ല. എന്നുപറഞ്ഞാല്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായ അത്, മനസ്സിന്റെ ഗ്രഹണശക്തിക്കും സങ്കല്‍പ്പശക്തിക്കും അപ്പുറത്താണ്. അതുകൊണ്ട് മനസ്സിന്റെ ഈ വേഗതയുടെ പരിധിയിലൊന്നും വരുന്നതല്ല പരമാത്മാവ്. ആ സത്യമാണ് മനസ്സിനേക്കാള്‍ വേഗതയുള്ളതെന്നും, ഒരിടത്ത് നിന്നുകൊണ്ട് തന്നെ ഓടുന്ന മറ്റുള്ളവയെ എല്ലാം അതിക്രമിക്കുന്നതായും പറഞ്ഞത്. ഇനിയിപ്പോള്‍ വളരെ പണിപ്പെട്ട് അവിടെ എത്തുന്നൂയെന്ന് വിചാരിക്കുക. അപ്പോള്‍, അതായത് സ്വയം അറിയുമ്പോള്‍, മനസ്സെന്ന സങ്കല്‍പ്പം ബോധത്തിന് പൂര്‍ണമായും നഷ്ടമായിരിക്കും. (ബോധമാണല്ലോ മനസ്സ്) ബോധം എങ്ങനെയാണ് മനസ്സായി നില്‍ക്കുന്നതെന്ന് ചിന്തിക്കാം.

ജീവനുള്ള സമയത്ത് നമ്മിലെ പ്രാണന്റെ പ്രതലത്തില്‍, ബോധമാകുന്ന ചൈതന്യം തിളങ്ങുമ്പോള്‍, അത് മനസ്സിന്റെ സൃഷ്ടിക്കും കാരണമാകുന്നു, എങ്ങനെയെന്നാല്‍ നമ്മുടെ ഇന്ദ്രിയങ്ങളില്‍ കൂടി, പുറം ലോകത്ത് നിന്നെത്തുന്ന വിവരങ്ങള്‍ എല്ലാം നഷ്ടപ്പെടാതെ നമ്മുടെ മസ്തിഷ്‌കത്തില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയൊന്നും നിര്‍ജ്ജീവമായിട്ടല്ല ആലേഖനം ചെയ്യുന്നത്. ഒരുവനിലെ ബോധചൈതന്യവുമായുള്ള സമ്പര്‍ക്കത്താല്‍ ചൈതന്യമായി തീര്‍ന്ന ബോധശകലങ്ങളായാണ് (പ്രകാശത്തിന്റെ തുണ്ടുകളായാണ്) വിവരങ്ങളെ കൂട്ടിവയ്‌ക്കുന്നത്. ഏതുപോലെയെ ന്നാല്‍ പഞ്ചസാര ലായിനിയില്‍ വീണുപോയ ഒന്നിന് പഞ്ചസാരയുടെ ഗുണം കിട്ടുന്നതു പോലെ, ബോധത്തിന്റെ പല പല കഷണങ്ങളായി തീര്‍ന്ന വിവരങ്ങളെ ജീവികളുടെ തലച്ചോറില്‍ കൂട്ടി വയ്‌ക്കപ്പെടുന്നു. വളരെ പ്രധാനപ്പെട്ട സംഗതി, ഈ കൂട്ടിവയ്‌ക്കപ്പെടുന്ന വിവരങ്ങള്‍ പരമമായ ബോധത്തില്‍ നിന്ന് മാറിയല്ല, അതിനോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്നതാണ്. ഒരു കുഞ്ഞ് വളരുന്നതിനനുസ്സരിച്ച് ഈ കൂട്ടിവയ്‌ക്കപ്പെടുന്ന വിവരങ്ങളാണ് കൂടുന്നത്. ആ വളര്‍ച്ചയെ ബോധത്തിന്റെ വളര്‍ച്ചയായി നാം ചിന്തിക്കുന്നതും അതു കൊണ്ടാണ്. വിവരങ്ങളുമായുള്ള ഈ ചേര്‍ച്ചകാരണം യഥാര്‍ത്ഥചൈതന്യത്തിന്, അല്ലെങ്കില്‍ ആത്മാവായ ബോധത്തിന് സ്ഥലത്തിനും കാലത്തിനും അകത്തായിപ്പോയ ഒരു പ്രതീതിയും ഉണ്ടാകുന്നു. എന്തെന്നാല്‍ നേടിയവിവരങ്ങളെല്ലാം സ്ഥലവും കാലവും ഉള്ളവയായിരുന്നു. ഇതാണ് ജീവികളില്‍ ‘ഞാന്‍’ ‘ഞാന്‍’ എന്ന് വ്യവഹരിക്കുന്നത്.
(തുടരും)

 

Tags: SpiritualityHinduismIsavasyopanishatThe Window to One's Divinity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.