Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടക്കെണിയില്‍ മുങ്ങിത്താഴുന്ന കേരളം

വായന

ഡോ. ആര്‍ ഗോപിമണി by ഡോ. ആര്‍ ഗോപിമണി
Mar 11, 2024, 05:35 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ ഈയിടെ പ്രസിദ്ധീകരിച്ച ‘കേരള ധനകാര്യം’ എന്ന ഗ്രന്ഥത്തില്‍ നമ്മുടെ സംസ്ഥാനം കടക്കെണിയില്‍പ്പെട്ട് മുങ്ങിത്താഴുന്നു എന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

നമുക്കറിയാം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം മുതല്‍ ഇങ്ങോട്ട് രാജാക്കന്മാരും അവരെ നിയന്ത്രിച്ചിരുന്ന ചക്രവര്‍ത്തിമാരും നികുതിപിരിവിലൂടെയാണ് ധനസമാഹരണം നടത്തിയിരുന്നത്. സാമ്പത്തിക അസമത്വം ഉണ്ടാകാതിരിക്കാന്‍ നികുതിയുടെ മുക്കാല്‍ പങ്കും ധനികരില്‍നിന്നു വേണം പിരിക്കേണ്ടത് എന്നൊരു അലിഖിത നിയമം പണ്ടേയുണ്ട്. ഇതൊടുവില്‍ ‘സ്ഥിതി സമത്വ സിദ്ധാന്ത’ത്തില്‍ വരെയെത്തിയതും, പിന്നീട് ആ സംവിധാനം അതിന്റെ ഭാരത്താല്‍ തന്നെ തകര്‍ന്നതും നാം കണ്ടു. പക്ഷേ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് നികുതി വരുമാനത്തില്‍ വമ്പിച്ച വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് കേരളത്തില്‍ മാത്രം എന്തുകൊണ്ട് പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നില്ലായെന്ന അടിസ്ഥാന പ്രശ്‌നമാണ് ഡോ. ജോസ് സെബാസ്റ്റ്യന്‍ ഉയര്‍ത്തുന്നത്.

കേരള സംസ്ഥാന രൂപീകരണം നടന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനത്തിന്റെ 4.45 ശതമാനമായിരുന്നു കേരളത്തിന്റെ പങ്ക്. ഇത് 1986-87 ല്‍ 4.49 ആയി ഉയര്‍ന്നുവെങ്കില്‍ പിന്നീടത് കുറഞ്ഞുവരികയാണുണ്ടായത്. ഏറ്റവും ഒടുവില്‍ അത് 4.5 ശതമാനമാണ്. കാര്യമായ മുന്നേറ്റമുണ്ടായില്ലെന്ന് സാരം. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ മൊത്തം നികുതി-നികുതിയിതര വരുമാനത്തിന്റെ 58 ശതമാനവും ലഭിക്കുന്നത്, ഭാഗ്യക്കുറി, മദ്യം, മോട്ടോര്‍വാഹനം, പെട്രോള്‍ എന്നീ നാല് മേഖലകളില്‍നിന്നാണ് എന്ന വസ്തുത കേരളത്തില്‍ നടക്കുന്ന ഭീകരമായ നികുതി വെട്ടിപ്പിന്റെ ഒരു നേര്‍ചിത്രം നമുക്ക് നല്‍കുന്നു.

ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ച കേരളത്തില്‍ രാഷ്‌ട്രീയ അഴിമതിയുടെ അളവ് എത്രമാത്രം വര്‍ധിച്ചിരിക്കുന്നു എന്ന്, വിഭവസമാഹരണ മേഖലയിലെ കെടുകാര്യസ്ഥതയില്‍ വന്ന ഈ മാറ്റം നമ്മെ സുതാര്യമായി ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ റവന്യൂ ചെലവുകളില്‍ വന്ന ഭീമമായ വര്‍ധനവിന്റെ പ്രധാന കാരണം വോട്ടുബാങ്ക് രാഷ്‌ട്രീയക്കളികള്‍ കൊണ്ടുണ്ടായ ശമ്പള-പെന്‍ഷന്‍ ചെലവുകളില്‍ വന്ന വര്‍ധനയാണെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി റവന്യു ചെലവ് സംബന്ധിച്ച പട്ടിക നിരത്തി ഡോ. സെബാസ്റ്റ്യന്‍ തെളിയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇത് 11,991 രൂപ ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 28,603 രൂപയാണ്!! വ്യാവസായികമായി മുന്നിട്ടു നില്‍ക്കുന്ന മഹാരാഷ്‌ട്രയില്‍ പോലും ഇത് 19,962 രൂപ മാത്രം!! പോലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ട്രേഡ് യൂണിയനുകള്‍ അനുവദിച്ചതോടെ ഈ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദം ഒരു തസ്തികയുടെ സ്ഥാനത്ത് ഒമ്പത് തസ്തികകള്‍ വരെ സൃഷ്ടിക്കേണ്ട ഗതികേട് സര്‍ക്കാരുകള്‍ക്ക് ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അതുകൊണ്ടാണ് ശമ്പളവും പെന്‍ഷനും പോലുള്ള ‘ഏറ്റുപോയ ചെലവുകള്‍’ റവന്യൂ വരുമാനത്തിന്റെയും റവന്യു ചെലവിന്റെയും ശതമാനത്തില്‍ കേരളം മറ്റം സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നത്.

ഉദാഹരണമായി ബീഹാര്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് 30-40 ശതമാനമായിരിക്കെ കേരളത്തില്‍ അത് യഥാക്രമം 81 ഉം 67 ഉം ആണ്! അതുപോലെ ആളോഹരി ചെലവും ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 13,000 ത്തിനും 40,000 ത്തിനും ഇടയില്‍ വരുമ്പോള്‍ കേരളത്തില്‍ 62,000 രൂപയാണ്! ”വര്‍ഗ സമരാധിഷ്ഠിത വിലപേശലിലൂടെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ശമ്പളം പരിഷ്‌കരിച്ചെടുത്തു. അതോടെ പെന്‍ഷനും വര്‍ധിച്ചു. ഇന്നിപ്പോള്‍ പെന്‍ഷന്‍ ഒരുതരം ശമ്പളമായി മാറിയിട്ടുണ്ട്. നേരത്തെ നാം കണ്ടതുപോലെ 1,30,000 രൂപയൊക്കെയല്ലേ പ്രതിമാസ പെന്‍ഷന്‍ ഈ കൊച്ചു കേരളത്തില്‍!” ഇതേപോലെയുള്ള അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഡോ.ജോസ് സെബാസ്റ്റ്യന്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥത്തില്‍ ഉയര്‍ത്തുന്നത്.

Tags: Book Review
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായന: പ്രകാശം പരത്തുന്ന ജീവിതം

Literature

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

Varadyam

വായന: വിരഹത്തിന്റെ ‘അരുണിമ’

Varadyam

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies