Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’; കേരളപ്പിറവി ദിനത്തിലെ സന്തോഷ വാര്‍ത്ത; അടുത്ത വിമാനവാഹിനിയും കൊച്ചിയില്‍ നിന്ന്

'റിപ്പീറ്റ് ഓഫ് വിക്രാന്ത്' എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്.

ഷാജന്‍ സി. മാത്യു by ഷാജന്‍ സി. മാത്യു
Nov 1, 2023, 05:41 am IST
in Kerala
600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നു കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നു കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഒരു വിമാന വാഹിനിക്കപ്പല്‍ കൂടി തദ്ദേശീയമായി നിര്‍മിക്കാന്‍ ഭാരതം. ഇതു സംബന്ധിച്ച നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ നിര്‍ദേശത്തിന് അടുത്ത ഡിഫന്‍സ് അക്വിസിഷന്‍ മീറ്റിങ് അനുമതി നല്കും.

50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന യാനം ഐഎന്‍എസ് വിക്രാന്തിന്റെ അതേ പ്ലാറ്റ്ഫോമില്‍ വിക്രാന്ത് നിര്‍മിച്ച കൊച്ചിന്‍ കപ്പല്‍ശാലയില്‍ത്തന്നെയാണ് പണിയുക. ‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’ എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്.

വിക്രാന്തില്‍ നിന്നു വ്യത്യസ്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള എല്ലാ വിവര സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. ‘തികച്ചും ഡിജിറ്റലാകും അടുത്ത വിമാന വാഹിനി’ എന്നാണ് ഒരുന്നതന്‍ ജന്മഭൂമിയോട് അഭിപ്രായപ്പെട്ടത്. വരുംതലമുറ ഡിജിറ്റല്‍ യുദ്ധങ്ങള്‍ക്കു വേണ്ട സന്നാഹങ്ങള്‍ വരെ ഇതിലുണ്ടാകും. ഭാരത് ഇലക്ട്രോണിക്സ്, ഭെല്‍, ടാറ്റ, മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, കല്യാണി എന്നീ കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളികളാണ്.

കൊച്ചിന്‍ കപ്പല്‍ശാലയില്‍ 1800 കോടി ചെലവില്‍ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിലാണ് പുതിയ വിമാന വാഹിനിയുടെ നിര്‍മാണം. അടുത്ത മേയില്‍ പണി തുടങ്ങാന്‍ കഴിയുംവിധമുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള പ്ലാറ്റ്ഫോമാണ് തീര്‍ക്കുക. ചതുരശ്ര മീറ്ററില്‍ 700 ടണ്ണാണ് ശേഷി. വിമാന വാഹിനി ഒഴികെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ 250 ടണ്‍ ശേഷി മതി. ഹ്യൂണ്ടായി സാംഹോ നിര്‍മിച്ച 600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചു. 85 ടണ്ണിന്റെ രണ്ടു ജിബ് ക്രെയിനുകള്‍ കൂടിയെത്തും.

‘കൊച്ചിന്‍ കപ്പല്‍ശാലയ്‌ക്കും ഭാരതീയ നാവിക സേനയ്‌ക്കും ആഗോള നിലവാരത്തിലുള്ള ഒരു വിമാന വാഹിനി നിര്‍മിച്ചതിന്റെ പരിചയ സമ്പത്തുണ്ട്. അതു നഷ്ടമാകും മുമ്പേ അടുത്ത വിമാന വാഹിനി നിര്‍മിക്കുന്നത് ഏറ്റവും ഉചിതമാണ്’, കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു.

ഭാരതത്തിന് നിലവില്‍ രണ്ടു വിമാന വാഹിനികളാണുള്ളത്. ഐഎന്‍എസ് വിക്രാന്ത് ബംഗാള്‍ ഉള്‍ക്കടലിലും ഐഎന്‍എസ് വിക്രമാദിത്യ അറബിക്കടലിലും. ഇവയുടെ അറ്റകുറ്റപ്പണി സമയത്തെ സുരക്ഷാ വീഴ്ച ഒഴിവാക്കാനും യുദ്ധ സമയത്ത് അധിക സുരക്ഷയൊരുക്കാനുമാണ് നാവിക മേധാവി മൂന്നാമതൊരു വിമാന വാഹിനി ശിപാര്‍ശ ചെയ്തത്. തദ്ദേശീയമായി വിമാന വാഹിനി നിര്‍മിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഭാരതം.

Tags: cochin shipyardAircraft Carrier
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടം: കോടികളുടെ നഷ്ടം; ഇന്ധനച്ചോര്‍ച്ച തടയാന്‍ നീക്കം തുടരുന്നു

India

ഐഎന്‍എസ് വിക്രമാദിത്യയുടെ നവീകരണം: കൊച്ചിന്‍ ഷിപ്‌യാര്‍ഡുമായി 1207 കോടിയുടെ കരാറില്‍ ഒപ്പുവച്ചു

Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 71 വര്‍ക്ക്‌മെന്‍ ഒഴിവുകള്‍

Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം നിസ്സാരമല്ല; നല്‍കിയത് പ്രതിരോധകപ്പല്‍ രഹസ്യങ്ങള്‍; മലയാളികളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies