Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മബന്ധത്തിന്റെ പുണ്യം! ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ച് കൊച്ചുമകന്‍ പുതുജീവിതത്തിലേക്ക്, പ്രായമായവര്‍ക്കും വൃക്കദാതാവാകാം

പ്രായമായവര്‍ക്കും വൃക്ക ദാനം ചെയ്യാം എന്ന സന്ദേശവുമായി ഉമ്മൂമ്മ കൊച്ചുമകന് വൃക്കദാനം ചെയ്തത് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 28, 2023, 02:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലാ: വൃക്ക രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്കദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അച്ഛന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകന്‍ വീണ്ടും സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലായിരുന്നു ജന്മബന്ധങ്ങളുടെ ഇഴ കോര്‍ത്ത ഈ അപൂര്‍വ ശസ്ത്രക്രിയ. വൃക്ക മാറ്റിവച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കൊച്ചുമകനും വൃക്കദാനം ചെയ്ത വീട്ടമ്മയായ ഉമ്മൂമ്മയും സുഖംപ്രാപിച്ചു. 6 മാസത്തെ വിശ്രമത്തിനു ശേഷം കളിചിരികളോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങും. വിശ്രമം പൂര്‍ത്തിയാക്കിയ ഉമ്മൂമ്മ വീണ്ടും വീട്ടുജോലികളില്‍ സജീവമായി തുടങ്ങി. വണ്ടിപ്പെരിയാര്‍ സ്വദേശികളായ കുടുംബമാണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ രണ്ടു തലമുറകളുടെ ബന്ധം എഴുതിച്ചേര്‍ത്തത്. അടിയന്തര വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കു പലപ്പോഴും ദാതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രായമായവര്‍ക്കും വൃക്കദാതാവ് ആകാമെന്ന സന്ദേശവുമായി ഒരു ഉമ്മൂമ്മ മുന്നോട്ട് വന്നത്.

ജന്മനാ തന്നെ രോഗത്തെ തുടര്‍ന്ന് വിവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന കുട്ടിയായിരുന്നു ഇത്. ചികിത്സകളും മറ്റുമായി മുന്നോട്ടു പോകുന്നതിനിടെ കുട്ടിക്ക് രണ്ടര വയസുള്ളപ്പോള്‍ 27 കാരനായിരുന്ന അച്ഛന്‍ ആകസ്മികമായി മരിക്കുകയും ചെയ്തു. രോഗമുള്ള കുട്ടിയും ഒരു വയസുള്ള ഇളയ കുട്ടിയുമായി തേയിലത്തോട്ടത്തില്‍ ജോലിക്കു പോയും തൊഴിലുറപ്പു ജോലി ചെയ്തുമാണ് അമ്മയും ഉമ്മൂമ്മയും ചേര്‍ന്ന് ജീവിതം മുന്നോട്ട് നയിച്ചത്.

വിവിധ ആശുപത്രികളില്‍ വര്‍ഷങ്ങളോളം കുട്ടിയുമായി ചികിത്സ തുടരേണ്ടി വന്നു. ഒന്‍പതാം ക്ലാസില്‍ എത്തിയതോടെ കുട്ടിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവര്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വൃക്ക മാറ്റിവയ്‌ക്കല്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

അനുയോജ്യമായ വൃക്ക കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെ വൃക്ക ദാനം ചെയ്യാന്‍ കുട്ടിയുടെ അമ്മയും ഉമ്മൂമ്മയും സ്വയം മുന്നോട്ട് വരികയായിരുന്നു. ഉമ്മൂമ്മയുടെ വൃക്ക കൂടുതല്‍ യോജിക്കുന്നതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തി. ചികിത്സാ ചെലവിനും ശസ്ത്രക്രിയയ്‌ക്കു ശേഷം താമസ സൗകര്യമൊരുക്കുന്നതിനുമായി തുക കണ്ടെത്തണമെന്നുള്ള വെല്ലുവിളിയും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നു.

കുട്ടിയുടെ ചികിത്സാ ചെലവിനായി വണ്ടിപ്പെരിയാറിലെ നാട്ടുകാര്‍ ചേര്‍ന്ന് സന്നദ്ധ സഹായ സമിതി രൂപീകരിച്ചു ശ്രമങ്ങള്‍ തുടങ്ങിയതോടെ നാട് ഒന്നാകെ ഇവര്‍ക്ക് കരുതലും കൈത്താങ്ങുമായി മുന്നോട്ടുവന്നു നല്കിയ അകമഴിഞ്ഞ പിന്തുണയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വഴിയൊരുക്കിയതെന്ന് അമ്മ പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്കു ശേഷം താമസത്തിനായി പ്രത്യേക സൗകര്യവും സഹായസമിതി ഒരുക്കി നല്കി. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അവയവ മാറ്റിവയ്‌ക്കല്‍ ടീം അംഗങ്ങളായ ഡോ. മഞ്ജുള രാമചന്ദ്രന്‍, ഡോ. തോമസ് മാത്യു, ഡോ. വിജയ് രാധാകൃഷ്ണന്‍, ഡോ. കൃഷ്ണന്‍ സി, ഡോ. അജയ് കെ. പിള്ള, ഡോ. ആല്‍വിന്‍ ജോസ് പി, ഡോ. ജെയിംസ് സിറിയക് എന്നിവരുടെ സംഘമായിരുന്നു ശസ്ത്രക്രിയയ്‌ക്കും ചികിത്സയ്‌ക്കും നേതൃത്വം നല്കിയത്.

വൃക്ക മാറ്റിവച്ച് അനുബന്ധ പരിശോധനകളും പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥി വീട്ടിലിരുന്നു വീണ്ടും പാഠഭാഗങ്ങള്‍ പഠിച്ചു തുടങ്ങി. വണ്ടിപ്പെരിയാറില്‍ നിന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സ്‌നേഹാന്വേഷണങ്ങള്‍ എത്തുന്നതും അവനു സന്തോഷം പകരുന്നു.

Tags: Grand Motherkidney diseaseKidney Transplant Surgery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കിഡ്‌നി അപകടത്തിലാണെന്ന സൂചന : ഈ ലക്ഷണങ്ങളെ ഒരിയ്‌ക്കലും അവഗണിയ്‌ക്കരുത്

Health

കിഡ്‌നി രോഗങ്ങളകറ്റാൻ ഇഞ്ചി പ്രയോഗം

Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി ശനിയാഴ്ച പ്രഖ‍്യാപിക്കും

Kerala

കോഴിക്കോട് മുത്തശ്ശിയയും പേരക്കുട്ടിയും കിണറ്റില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies