Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഏഷ്യന്‍ ഗെയിംസ്: നൂറു പ്രതീക്ഷകള്‍

പി.ടി. ഉഷ by പി.ടി. ഉഷ
Sep 24, 2023, 05:10 am IST
in Varadyam, Sports

പി. ശ്രീകുമാര്‍

 

ഏഷ്യാഡില്‍ പി.ടി. ഉഷയപ്പോലെ സെലിബ്രിറ്റി ആയി മത്സരിച്ചിട്ടുള്ള മറ്റൊരു കായിക താരമില്ല. അഞ്ച് ഏഷ്യാഡുകളില്‍ ട്രാക്കിലിറങ്ങി 11 മെഡലുകള്‍ രാജ്യത്തിന്റെ മെഡല്‍ പട്ടികയില്‍ ചേര്‍ത്തു. പരിശീലകയായും പങ്കെടുത്ത് ശിഷ്യയെക്കൊണ്ട് മെഡല്‍ വാങ്ങിപ്പിച്ചു. ഇപ്പോള്‍ അധികാരിയായി ആദ്യ ഏഷ്യാഡിനെത്തുകയാണ് രാജ്യം കണ്ട എറ്റവും വലിയ അത്ലറ്റ്. ഇത്തവണ ഭാരതത്തിന്റെ മെഡല്‍ നേട്ടം സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസക്കാരിയാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റായ ഉഷ.

‘നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കായികമേഖലയ്‌ക്ക് നല്‍കുന്ന പ്രോത്സാഹനവും അതുണ്ടാക്കിയ ഉത്തേജനവും ചൈനയിലും ഫലമുണ്ടാക്കും. ഏഷ്യാഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ ഭാരതത്തിന് കിട്ടിയത് കഴിഞ്ഞ തവണ ആയിരുന്നു. ജക്കാര്‍ത്തയില്‍ 70 മെഡലുകളുമായിട്ടാണ് നമ്മള്‍ ഫിനിഷ് ചെയ്തത്. അതിലും കൂടുതല്‍ മെഡലുകള്‍ ഹാങ്ചോയില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയുന്ന മിടുക്കരാണ് ഇത്തവണ കളത്തിലിറങ്ങുക. മെഡലിന്റെ എണ്ണം പറഞ്ഞ് മത്സരിക്കുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇഷ്ടപ്പെടുന്നില്ല. ഫലങ്ങള്‍ പ്രവചിക്കുന്നത് മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ അത്ലറ്റുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ കഴിയും. അതാത് അസോസിയേഷനുകളുടെ ആസൂത്രണത്തിന് കീഴില്‍ അവര്‍ നന്നായി തയ്യാറെടുക്കുകയും 100% രംഗത്തേക്ക് നല്‍കുകയും രാജ്യത്തിന്റെ മികച്ച അംബാസഡര്‍മാരാകുകയും വേണം എന്നതുമാത്രമാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ താരങ്ങള്‍ നമ്മുക്ക് സന്തോഷിപ്പിക്കാന്‍ മതിയായ കാരണങ്ങള്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഉഷ പറഞ്ഞു.

‘ഒരു അത്ലറ്റ് എന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസിനെ കുറിച്ച് എനിക്ക് മനോഹരമായ ഓര്‍മ്മകളുണ്ട്, ഇപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റിന്റെ ചുമതലയിലിരിക്കുമ്പോള്‍ കൂടുതല്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, ഏഷ്യാഡുകളില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഉഷ പറഞ്ഞു.

1982ല്‍ ന്യൂദല്‍ഹിയിലാണ് ഉഷയുടെ ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റം. 100 മീറ്ററിലും 200 മീറ്ററിലും വെള്ളിനേടി വരവറിയിച്ചു. 1986ല്‍ സിയോള്‍ ഏഷ്യാഡിലാണ് പയ്യോളി എക്സ്പ്രസ് തകര്‍ത്തത്. റെക്കോര്‍ഡ് നാല് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളിയും. 1990 ല്‍ ബീജിംഗില്‍ മൂന്ന് വെള്ളി, 1994ല്‍ ഹിരോഷിമയില്‍ വെളളി എന്നിങ്ങനെയായിരുന്നു ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ഉഷയുടെ മെഡല്‍ വേട്ട. 1998 ല്‍ ബാങ്കോക്ക് എഷ്യാഡില്‍ പങ്കെടുത്തെങ്കിലും മെഡല്‍ കിട്ടിയില്ല. (2014ലെ ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ ഉഷ പരിശീലിപ്പിച്ച ടിന്റു ലൂക്ക സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി.
ഇത്തവണ വലിയ മെഡല്‍ സാധ്യതകള്‍ ഏതൊക്കെ ഇനത്തില്‍ എന്ന് എടുത്തു പറയുന്നതിലെ അനൗചിത്യം ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷയായ ഉഷയ്‌ക്ക് നന്നായി അറിയാം. അത്ലറ്റിക്സ്, ഹോക്കി (പുരുഷന്മാരും സ്ത്രീകളും), ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്‌ത്ത്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ മുന്നിലെത്തുമെന്നതില്‍ സംശയവുമില്ല.
”79 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 254 മെഡലുകളുമായി ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സംഭാവന ചെയ്തത് അത്ലറ്റിക്സാണ്, ഇത്തവണയും എനിക്ക് അത്ലറ്റുകളില്‍ വലിയ പ്രതീക്ഷയുണ്ട്. നീരജ് ചോപ്ര തന്റെ സ്വര്‍ണ്ണ മെഡല്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാഡില്‍ രാജ്യത്തിന് 59 മെഡലുകള്‍ സമ്മാനിച്ച ഇനമാണ് ഗുസ്തി. മികച്ച ഗുസ്തി താരങ്ങളാണ് ഇത്തവണയും ഗോദയിലിറങ്ങുക. ചെസ്സ്, ക്രിക്കറ്റ്, ഇ-സ്പോര്‍ട്സ് എന്നിവ കൂടുതല്‍ മെഡലുകള്‍ നേടാന്‍ സഹായിക്കും”, ഉഷ വിലയിരുത്തി.
രാജ്യത്തെ കായികരംഗം അടിമുടി മാറിയതായി ഉഷ സാക്ഷ്യം പറയുമ്പോള്‍ അതില്‍ അതിശയിക്കേണ്ടതില്ല.

”അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (അത്ലറ്റുകളുടെ പരിശീലനം, മത്സരം, ഭക്ഷണക്രമം എന്നിവയുടെ എല്ലാ വശങ്ങളും ഇപ്പോള്‍ ശ്രദ്ധിക്കുന്നു. മില്‍ഖാ ജിയുടെയോ (മില്‍ഖാ സിംഗ്) എന്റെയോ കാലഘട്ടത്തില്‍ നിന്ന് വളരെ അകലെയാണിത്, ഞങ്ങള്‍ക്ക് അറിയാവുന്നത് കഠിനാധ്വാനം മാത്രമായിരുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് സ്പോര്‍ട്സ് മന്ത്രാലയം കഴിഞ്ഞ ദശകത്തില്‍ കായിക ആവാസവ്യവസ്ഥയെ മികച്ച രീതിയില്‍ മാറ്റിയിട്ടുണ്ട്. സൗകര്യങ്ങള്‍ ഏറെ മെച്ചമായി. അവസരങ്ങള്‍ കിട്ടുന്നുണ്ട്. നല്ല കളിക്കളങ്ങളുണ്ട്. സ്റ്റേഡിയങ്ങളുണ്ട്. മത്സരങ്ങളുണ്ട്. മികവു തെളിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിരാശപ്പെടേണ്ടാത്ത അവസ്ഥ. അതു കളിക്കാരുടെ നിലവാരത്തില്‍ പ്രകടമാകുന്നുമുണ്ട്. കായിക പദ്ധതികളും പലതുണ്ട്. ഇന്ന് നമുക്ക് എത്താന്‍ കഴിയാത്തതെന്നു കരുതിയിരുന്ന പലമേഖലകളിലും ജയിച്ചു കയറാന്‍ കഴിയുന്നു. ഒളിംപിക്സിലെ നേട്ടങ്ങള്‍ എടുത്തു പറയണം. അത്തരം വിജയങ്ങള്‍ നല്‍കുന്ന ഉത്തേജനം ശക്തമാണ്.

നീരജ് ചോപ്രയുടെ വിജയം തീര്‍ച്ചയായും രാജ്യത്തെ അത്ലറ്റിക്സിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു, ഇത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അതിന്റെ ഊര്‍ജം നിലനില്‍ക്കുമ്പോള്‍ത്തന്നെ പുതിയ ഉയരങ്ങളും പുതിയ മേഖലകളും കീഴടക്കാന്‍ കഴിയണം. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തെയാണ് ഇപ്പോള്‍ കാണുന്നത്. കൃത്യമായ നിരീക്ഷണവും ദിശാബോധവും മാര്‍ഗനിര്‍ദേശവും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും’, പി.ടി. ഉഷ പറഞ്ഞു.

 

Tags: indiaHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.