Categories: Kerala

കേരളത്തിന്റെ വടക്കൻ ഭാഗത്തേയ്‌ക്ക് രണ്ട് പാസഞ്ചർ തീവണ്ടികൾ അനുവദിക്കണം; സതേൺ റെയിൽവേ മാനേജർക്ക് നിവേദനം നൽകി പി.കെ കൃഷ്ണദാസ്

നാഗർകോവിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് നാലുമണിക്ക് കോഴിക്കോട് എത്തുമെങ്കിലും അഞ്ചുമണിക്കാണ് തുടർ യാത്ര ആരംഭിക്കുന്നത്, ഇത് പുനർ ക്രമീകരിച്ച് തീവണ്ടി വൈകാതെ യാത്ര ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Published by

ചെന്നൈ: റെയിൽവേയുടെ വിവിധ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് സതേൺ റെയിൽവേ മാനേജർ ആർ.എൻ സിംഗിന് നിവേദനം നൽകി.  

കോഴിക്കോട് നിന്ന് കാസർഗോഡ് മംഗലാപുരം ഭാഗത്തേക്ക് ഉച്ചയ്‌ക്ക് 2.45 മുതൽ വൈകുന്നേരം 5 മണി വരെ തീവണ്ടി ഇല്ലാത്ത സാഹചര്യം നിലനിൽക്കുന്നു, ഈ സാഹചര്യത്തിൽ രണ്ട് പാസഞ്ചർ തീവണ്ടി വടക്കൻ ഭാഗത്തേക്ക് അനുവദിച്ചാൽ അത് യാത്രക്കാർക്ക് വളരെയധികം ഉപകാരമാകും എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നാഗർകോവിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് നാലുമണിക്ക് കോഴിക്കോട് എത്തുമെങ്കിലും അഞ്ചുമണിക്കാണ് തുടർ യാത്ര ആരംഭിക്കുന്നത്, ഇത് പുനർ ക്രമീകരിച്ച് തീവണ്ടി വൈകാതെ യാത്ര ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം നിന്ന് ലോകമാന്യ തിലക്ലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്, എറണാകുളത്തുനിന്ന് നിസാമുദ്ദീൻലേക്ക് പോകുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകൾ കൂടുതലായി അനുവദിച്ചാൽ യാത്രക്കാർക്ക് വളരെയധികം ഉപകാരമാകും എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു,

കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോറേജ് ഇല്ലാത്തതുകൊണ്ട് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടിലാണ്, ഇത് അടിയന്തരമായി പരിഹരിക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫുഡ് പ്ലാസ അനുവദിച്ചു എങ്കിലും 6-7 മാസമായി യാത്രക്കാർക്ക് ഭക്ഷണം ലഭിക്കുന്നില്ല ഫുഡ് പ്ലാസ ആരംഭിച്ചിട്ടുമില്ല, അതിനാൽ നിലവിലെ കോൺട്രാക്ടറെ കൊണ്ട് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ, അല്ലെങ്കിൽ പ്രസ്തുത കരാർ റദ്ദ് ചെയ്ത് പുതിയ കരാർ വിളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക