Categories: Kerala

45 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു; കണ്ടെത്തിയത് ചെന്നൈ-തിരുവനന്തപുരം വോള്‍വോ ബസില്‍ നിന്ന്

ഒരു തവണ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലം.

Published by

നെയ്യാറ്റിന്‍കര: അമരവിള എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. രാവിലെ 7.20ഓടെ കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് രാജസ്ഥാന്‍ സ്വദേശി രാമാനന്ദ പണ്ഡ്യ (31) യാണ് രേഖകളില്ലാത്ത പണവുമായി പിടിയിലായത്. ഓറഞ്ച് വോള്‍വോ ബസ്സില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എ വിനോജ്, അസ്സിസ്റ്റന്റ്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനോജ്, പ്രിവന്റീവ് ഓഫീസര്‍ ബി സി സുധീഷ്, സിഇഒമാരായ ബിനു, നിശാന്ത്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ജസ്റ്റിന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പണം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി എന്നറിയുന്നു. ഒരു തവണ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by