Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആ സംശയം ഒരസുഖമാണ്

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടുണ്ടോ എന്നാണ് ചോദ്യം. പങ്കെടുത്തിട്ടില്ല എന്നാണുത്തരം. സ്വാതന്ത്ര്യ സമരത്തിലെന്നല്ല ഒരു സമരത്തിലും ആര്‍എസ്എസ് പങ്കെടുത്തിട്ടില്ല. ധാര്‍മ്മിക സമരമുന്നേറ്റങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണികളായും നേതാക്കളായും അണിനിരന്നിട്ടുണ്ട്. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്ര്യ പ്രസ്ഥാനമായാലും ലോക് സംഘര്‍ഷസമിതി നയിച്ച അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭമായാലും. രാമജന്മഭൂമി മുക്തിയജ്ഞ സമിതി നയിച്ച ശ്രീരാമക്ഷേത്രത്തിനായുള്ള മുന്നേറ്റം മുതല്‍ ഇങ്ങ് ആറന്മുളയിലെ പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ സമരം വരെ, എല്ലാ പോരാട്ടങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിനിരന്നു. ഒരു സമരവും ആര്‍എസ്എസ് നടത്തിയിട്ടില്ല. ഒരു സമരത്തിന്റെയും അവകാശികളാകാന്‍ ആര്‍എസ്എസിന് താല്‍പര്യവുമില്ല.

എം. സതീശന്‍ by എം. സതീശന്‍
Aug 18, 2022, 05:34 am IST
in Article

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടുണ്ടോ എന്നാണ് ചോദ്യം. പങ്കെടുത്തിട്ടില്ല എന്നാണുത്തരം. സ്വാതന്ത്ര്യ സമരത്തിലെന്നല്ല ഒരു സമരത്തിലും ആര്‍എസ്എസ് പങ്കെടുത്തിട്ടില്ല. ധാര്‍മ്മിക സമരമുന്നേറ്റങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണികളായും നേതാക്കളായും അണിനിരന്നിട്ടുണ്ട്. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്ര്യ പ്രസ്ഥാനമായാലും ലോക് സംഘര്‍ഷസമിതി നയിച്ച അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭമായാലും. രാമജന്മഭൂമി മുക്തിയജ്ഞ സമിതി നയിച്ച ശ്രീരാമക്ഷേത്രത്തിനായുള്ള മുന്നേറ്റം മുതല്‍ ഇങ്ങ് ആറന്മുളയിലെ പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ സമരം വരെ, എല്ലാ പോരാട്ടങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിനിരന്നു. ഒരു സമരവും ആര്‍എസ്എസ് നടത്തിയിട്ടില്ല. ഒരു സമരത്തിന്റെയും അവകാശികളാകാന്‍ ആര്‍എസ്എസിന് താല്‍പര്യവുമില്ല.

ചോദ്യമുന്നയിക്കുന്നവര്‍ ധരിച്ചു വച്ചിട്ടുള്ളതുപോലൊരു സംഘടനയല്ല ആര്‍എസ്എസ്. അതൊരു സമര സംഘടനയല്ലേയല്ല. ഒരു സാധനാപദ്ധതിയുടെ പേരാണത്. ആര്‍എസ്എസിന്റെ സ്ഥാപകന്‍ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അനുശീലന്‍സമിതി പോലുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ക്കൊപ്പം അദ്ദേഹം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്രയിലെ നേതാവായി. ചുറ്റും ബ്രിട്ടീഷുകാര്‍ പോകണം എന്ന മുദ്രാവാക്യവുമായി നിരവധി പ്രസ്ഥാനങ്ങള്‍ അണിനിരന്നു.

എന്നാല്‍ ഡോക്ടര്‍ജിയുടെ അന്വേഷണം എങ്ങനെ ഈ നാട് അടിമകളായി എന്നായിരുന്നു. ശകന്മാര്‍, യവനര്‍, ഹൂണന്മാര്‍, മുഗളര്‍, ഡച്ചുകാര്‍, പറങ്കികള്‍, ഫ്രഞ്ചുകാര്‍….. എങ്ങനെയാണ് പിന്നെയും പിന്നെയും നമ്മള്‍ അടിമകളായത്? സ്വാതന്ത്ര്യം ലഭിച്ചാല്‍ അതു കാത്തുസൂക്ഷിക്കാനുള്ള കരുത്ത് ഈ നാടിനുണ്ടോ എന്ന സ്വാമി വിവേകാനന്ദന്റെ ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നു. ഡോക്ടര്‍ജി നടത്തിയ ആ അന്വേഷണത്തിന്റെ ഉത്തരം ദേശീയതയിലൂന്നി സമാജം സംഘടിതമാവാതെ സുസ്ഥിരമായ സ്വാതന്ത്ര്യം സാധ്യമല്ല എന്നതായിരുന്നു. അത്തരമൊരു സംഘടിത സമാജത്തെ സൃഷ്ടിക്കാന്‍ കരുത്തുള്ള വ്യക്തികള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന ഉറച്ച ബോധ്യത്തിലാണ് ആര്‍എസ്എസ് പിറന്നത്. ആദ്യം പിറന്നത് ശാഖയാണ്. ശാഖ ഒരുമിച്ചു ചേരലാണ്. പിന്നെയാണ് ആര്‍എസ്എസ് എന്ന് പേരു പോലുമുണ്ടായത്. ആര്‍എസ്എസിലെ ആര്‍ രാഷ്‌ട്രീയ എന്നതിന്റെ ചുരുക്കെഴുത്താണ്. ആ ‘രാഷ്‌ട്രീയ’ രാഷ്‌ട്ര സംബന്ധിയാണ്.  ഫലത്തില്‍ ആര്‍എസ്എസ് കേവല സ്വാതന്ത്ര്യത്തെക്കുറിച്ചല്ല ചിന്തിച്ചത്. സ്വത്വത്തിലൂന്നിയ ചിരന്തന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

ഒരു തരത്തിലുള്ള കോളിളക്കങ്ങളിലുമുലയാതെ, നിര്‍മമതയോടെ നിരന്തരം ആ വ്യക്തിനിര്‍മ്മാണമെന്ന സാധന, ശാഖാ പദ്ധതിയിലൂടെ നടക്കണം എന്നതായിരുന്നു ഡോക്ടര്‍ജിയുടെ സങ്കല്പം. അടിമത്തമടക്കം രാഷ്‌ട്ര ജനത നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഈ പദ്ധതിയിലൂടെ സാധ്യമാകും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ സ്വയംസേവകരും പങ്കെടുക്കുമ്പോഴും ആര്‍എസ്എസ് പങ്കെടുത്തില്ല എന്ന് പറയുന്നതിന്റെ സാരമതാണ്.  

സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പങ്കാളിത്തം ഞാനും സമര സേനാനിയാണെന്ന് പിന്നെപ്പോഴെങ്കിലും ഊറ്റം കൊള്ളുന്നതിനു വേണ്ടിയല്ല, അത് അവന്റെ ധര്‍മ്മമായിരുന്നു. കടമയായിരുന്നു. മഹാത്മജിയുടെയും നേതാജിയുടെയും വീര വിപ്ലവകാരികളുടെയുമൊക്കെ സമരധാരകള്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകിയപ്പോള്‍ സ്വയംസേവകരും അതില്‍ അണിനിരന്നു. 1930ല്‍ മഹാത്മജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോഴാണ് വന നിയമം ലംഘിച്ച് ഡോക്ടര്‍ജിയുടെ നേതൃത്വത്തില്‍ യവത്മലില്‍ പ്രക്ഷോഭം നടന്നത്. ആര്‍എസ്എസ് സര്‍ സംഘചാലക് എന്ന നിലയിലല്ല, ഭാരതീയന്‍ എന്ന നിലയില്‍ അദ്ദേഹം മഹാത്മജി നയിച്ച പ്രക്ഷോഭത്തിന് യവത്മലില്‍ നേതൃത്വം നല്‍കി.  ഒമ്പത് മാസം ജയില്‍ വാസം അനുഷ്ഠിച്ചു. സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ ആര്‍എസ്എസ് സ്വീകരിച്ച നിലപാട് വ്യക്തമാക്കാന്‍ സംഘം സ്ഥാപിക്കപ്പെട്ടതിനു ശേഷം നടന്ന ഒരു സമര സംഭവം ചൂണ്ടിക്കാട്ടി എന്നുമാത്രം.

1962 ല്‍ ഹിന്ദുസ്ഥാനി സഞ്ചികയ്‌ക്ക് അരുണ അസഫലി നല്‍കിയ അഭിമുഖത്തില്‍ 1942ല്‍ ക്വിറ്റിന്ത്യാ സമര സേനാനികള്‍ക്കൊപ്പം നിന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ച് പറയുന്നുണ്ട്. ആര്‍എസ്എസ് ദല്‍ഹി സംഘചാലക് ലാലാ ഹന്‍സ് രാജ് ഗുപ്തയുടെ വസതിയില്‍ തനിക്ക് അഭയം തന്നതിനെക്കുറിച്ചും അരുണ അസഫലി ചൂണ്ടിക്കാട്ടുന്നുണ്ട്. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി 1942 ആഗസ്ത് 16 ന് മഹാരാഷ്‌ട്രയിലെ ചിമൂറില്‍ നടന്ന പ്രക്ഷോഭത്തിനു നേരെ ബ്രിട്ടീഷുകാരന്‍ വെടിയുതിര്‍ത്തപ്പോള്‍ കൊല്ലപ്പെട്ട രാംദാസ് രാംപുരെ സ്വയംസേവകനാണ്. ചിമൂറില്‍ പ്രക്ഷോഭം നയിച്ചതിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ദാദാ നായിക്ക് സ്വയംസേവകനാണ്. 1200 ലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നയിച്ച ആ പ്രക്ഷോഭത്തില്‍ അണിനിരന്നുവെന്ന് സമരചരിത്ര രേഖകള്‍ സാക്ഷ്യം പറയുന്നുണ്ട്. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിക്കുന്നത് ആര്‍എസ്എസ് പങ്കാളിത്തത്തെക്കുറിച്ച് വല്ലാതെ ആകുലപ്പെടുന്നവരെ പ്രകോപിപ്പിക്കാനല്ല. അത് ചോദിക്കാന്‍ അവരാളായിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ്.

ജന്മനാ ദേശഭക്തനായ ഡോക്ടര്‍ജിയുടെ ജീവിതം പാഠപുസ്തകമാണ്. സംഘ സ്ഥാപനത്തിന് മുന്‍പും ശേഷവും. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അദ്ദേഹം എങ്ങനെ പങ്കാളിയായി എന്ന് അതുപറഞ്ഞു തരും. സീതാ ബര്‍ഡിയിലെ യൂണിയന്‍ ജാക്ക് വലിച്ച് താഴ്‌ത്താന്‍ തുരങ്കമുണ്ടാക്കിയ ബാല്യം, നീല്‍ സിറ്റി സ്‌കൂളിലെ വന്ദേ മാതര വിപഌവം, അനുശീലന്‍ സമിതിയിലെ സംഘം ചേരല്‍, വിപ്ലവകാരികളുമൊത്തുള്ള സഹവാസം, കോണ്‍ഗ്രസിലെ നേതൃത്വം, ലോകമാന്യതിലകന്റെ വിയോഗത്തില്‍ ശൂന്യമായിപ്പോയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് മഹര്‍ഷി അരവിന്ദനെ എത്തിക്കാന്‍ നടത്തിയ നീക്കം, സംഘസ്ഥാപനം, യവത്മലിലെ വന സത്യഗ്രഹം, ഒടുവില്‍ രോഗശയ്യയില്‍ ഡോക്ടര്‍ജിയെ കാണാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് എത്തിയതു വരെ. ആജീവനാന്തം ഭാരതത്തിന്റെ സനാതന ദേശീയതയിലൂന്നിയ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ച ജീവിതമാണത്. സംഘ ജീവിതത്തിന്റെ അലകും പിടിയും രൂപം കൊണ്ടത് ആ മൂശയിലാണ്. എതിര്‍ക്കാനാണെങ്കില്‍ കൂടി അത് വായിച്ചിരിക്കുന്നത് അവര്‍ക്കും നല്ലതാണ്. ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ് അടങ്ങിയ ദേശീയ സമര നായകര്‍ക്ക് ഡോക്ടര്‍ജിയുമായുള്ള അടുപ്പവും അവരുടെ സംഭാഷണങ്ങളും വെറുതെ മറിച്ചു നോക്കി വായിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്ന് സാരം. സംശയങ്ങള്‍ അധികകാലം വയ്‌ക്കുന്നത് നന്നല്ല താനും. സംശയിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ ഒന്നും പറയാനില്ല. പിന്നെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനമടക്കം സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ പങ്ക് നാട്ടില്‍ പാട്ടായതിനാല്‍ സംശയമുന്നയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.

ഇത് അമൃതോത്സവ കാലമാണ്. എല്ലാ വീടുകളിലും, അല്ല ഹൃദയങ്ങളിലും തിരംഗ പാറുന്ന കാലം. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായതുകൊണ്ടാണ് ചിലര്‍ക്ക് അനവസരത്തില്‍ സംശയങ്ങളുദിക്കുന്നത്. അദ്ദേഹത്തെ പ്രധാനമന്ത്രിയായി കാണുംതോറും ഉള്ളില്‍ ചൊരമാന്തുന്ന ആ അസ്വസ്ഥത ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഹര്‍ ഘര്‍ തിരംഗ എന്ന ആഹ്വാനം ഉയര്‍ന്നപ്പോള്‍ ആര്‍എസ്എസും തിരംഗയും തമ്മിലെന്ത് എന്നായിരുന്നു സംശയം. പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാക ആക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നപ്പോഴും രാപ്പകല്‍ ആര്‍എസ്എസ് പ്രൊഫൈലുകളില്‍ തിക്കിത്തിരക്കുകയായിരുന്നു. ആര്‍ക്കും സഹതപിക്കാന്‍ തോന്നുന്ന ചില അസുഖങ്ങളാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് പിന്നില്‍. അല്ലെങ്കില്‍ പിന്നെ ഇവര്‍ക്ക് മാത്രമെന്താണ് രാജ്യത്തിന്റെ വികാരത്തോട് ചേര്‍ന്നു നില്‍ക്കാന്‍ വിഷമം. ഇവരുടെ നേതാക്കള്‍ മാത്രമെന്താണ് വിഷം വമിക്കുന്ന വിഘടന വാദം വിളമ്പുന്നത്?. ഇന്‍വര്‍ട്ടര്‍ കോമയിട്ട് പാകിസ്ഥാന് വേണ്ടി വാദിക്കുന്നത്?

1925 ല്‍ സംഘം എന്താണോ വിഭാവനം ചെയ്തത്, ആ തനിമയില്‍ ഊന്നി രാഷ്‌ട്രം ഉയരുകയാണ്. ഉണരുകയാണ്. അതാകട്ടെ സ്വാഭാവികമാണ്. സമാജത്തിന്റെയാകെ ഉണര്‍വില്‍ സംഭവിക്കുന്നതാണ്.

Tags: ആര്‍എസ്എസ്Freedom Movementനേതാജി സുഭാഷ് ചന്ദ്രബോസ്കേശവ് ബലിറാം ഹെഡ്‌ഗേവാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.