Categories: World

ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഹാക്കര്‍ ഗ്രൂപ്പ്; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ ഹാക്കിങെന്ന് കണ്ടെത്തല്‍

'ട്രാന്‍സ്പെരന്റ് ട്രൈബ്' എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കര്‍ ഗ്രൂപ്പിനെ ഇത്തരത്തില്‍ കണ്ടെത്തി. ഇവ എപിടി36 എന്നും മിത്തിക്ക് ലെപേര്‍ഡെന്നും അറിയപ്പെടുന്നു. ഇവയെ 'അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്' (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published by

ന്യൂദല്‍ഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാര്‍ത്ഥി സമൂഹത്തെയും ലക്ഷ്യമിട്ട് ഹാക്കര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത്. സൈബര്‍ സുരക്ഷാ ഗവേഷണ കമ്പനികളായ കെ7, സിസ്‌കോ ടാലോസ് എന്നീ കമ്പനികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

‘ട്രാന്‍സ്പെരന്റ് ട്രൈബ്’ എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കര്‍ ഗ്രൂപ്പിനെ ഇത്തരത്തില്‍ കണ്ടെത്തി. ഇവ എപിടി36 എന്നും മിത്തിക്ക് ലെപേര്‍ഡെന്നും അറിയപ്പെടുന്നു. ഇവയെ ‘അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്’ (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഒരു പ്രമുഖ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തയ്യാറാക്കിയ ഒരു എംഎസ് വേര്‍ഡ് ഡോക്യുമെന്റ് പ്രചരിപ്പിച്ചാണ് ‘ട്രാന്‍സ്പെരന്റ് ട്രൈബ്’ എന്ന ഹാക്കര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഡോക്യുമെന്റിന്റെ ആദ്യ പേജില്‍ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലെറ്റര്‍ഹെഡുണ്ട്. അടുത്ത പേജില്‍ സര്‍വേയുടെ ഭാഗമായി നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ടാര്‍ഗെറ്റ് ആയ വ്യക്തി ഡോക്യുമെന്റ് തുറന്നയുടന്‍ ‘എനെബള്‍ കണ്‍ടന്‍ഡ്’ എന്ന ഓപ്ഷന്‍ വരുന്നു. ഡോക്യുമെന്റ് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന ടാര്‍ഗെറ്റ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുന്നു. തല്‍ഫലമായി ഡോക്യുമെന്റിന്റെ കോഡില്‍ മറഞ്ഞിരിക്കുന്ന മാല്‍വെയര്‍ ടാര്‍ഗെറ്റിന്റെ സിസ്റ്റത്തില്‍ കയറിപ്പറ്റുന്നതായും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക