Categories: World

യുദ്ധം തുടങ്ങി റഷ്യ; വ്യോമാക്രമണം ആരംഭിച്ചു; റഷ്യന്‍ സൈനിക നീക്കം മൂന്ന് വശത്തുനിന്ന്; യുഎന്‍ സഹായം ആവശ്യപ്പെട്ട് ഉക്രൈന്‍

ലോകരാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും ഉക്രൈനെ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്. തടയാന്‍ ആരും വരേണ്ടതില്ലെന്നും റഷ്യ.റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം.

Published by

മോസ്‌കോ: ഉക്രൈനെ പൂര്‍ണ്ണമായും പിടിക്കാനുള്ള നിര്‍ദ്ദേശം നല്‍കി പുടിന്റെ നീക്കം ശക്തം. ക്രമറ്റോസ്‌ക്കില്‍ ആറിടത്ത് വ്യോമാക്രമണവും സ്‌ഫോടനവും നടത്തിയുള്ള സൈനിക നീക്കമാണ് നടന്നിരിക്കുന്നത്. ഉക്രൈനെിന്റെ കിഴക്കന്‍ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്.  

ഉക്രൈനെ പൂര്‍ണ്ണമായും നിരായുധീകരിക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം.ഉക്രൈനിന്റെ ഔദ്യോഗിക മേഖലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. ഡോണ്‍ബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്‌ലുഹാന്‍സ്‌ക് മേഖലയിലെ റഷ്യന്‍ അനുകൂല വിമത സൈന്യവും ഉക്രൈനിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

ലോകരാഷ്‌ട്രങ്ങള്‍ക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും ഉക്രൈനെ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്. തടയാന്‍ ആരും വരേണ്ടതില്ലെന്നും റഷ്യ.റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക