Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊവിഡിനെ പ്രതിരോധിക്കാം കൂടുതല്‍ ജാഗ്രതയോടെ

ലോകത്തെ ഏറ്റവും വലിയ ഈ രോഗപ്രതിരോധ യജ്ഞത്തില്‍, ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ തൊണ്ണൂറ്റിരണ്ട് ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനായത് വലിയൊരു നേട്ടമാണ്. അറുപത്തിയെട്ട് ശതമാനം പേര്‍ക്ക് പൂര്‍ണമായും, ലക്ഷക്കണക്കിനാളുകള്‍ക്ക് മുന്‍കരുതല്‍ ഡോസുകളും നല്‍കിയതിനു പുറമെ കൗമാരക്കാര്‍ക്കുള്ള കുത്തിവയ്‌പ്പിനും തുടക്കം കുറിച്ചിരിക്കുകയാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 18, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കൊവിഡ് വാക്‌സിനേഷന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ ഈ രോഗപ്രതിരോധ യജ്ഞത്തില്‍, ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ തൊണ്ണൂറ്റിരണ്ട് ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനായത് വലിയൊരു നേട്ടമാണ്. അറുപത്തിയെട്ട് ശതമാനം പേര്‍ക്ക് പൂര്‍ണമായും, ലക്ഷക്കണക്കിനാളുകള്‍ക്ക് മുന്‍കരുതല്‍ ഡോസുകളും നല്‍കിയതിനു പുറമെ കൗമാരക്കാര്‍ക്കുള്ള കുത്തിവയ്‌പ്പിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനെക്കാള്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന് മാര്‍ച്ചില്‍ തുടക്കമിടും. കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ രൂപത്തില്‍ മൂന്നാം തരംഗം പ്രത്യക്ഷപ്പെട്ടത്.  തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വളരെയധികം പേരെ ബാധിക്കുന്നുണ്ടെങ്കിലും അതിന്റെയും നിരക്ക് കുറഞ്ഞുവരുന്നതില്‍ ആശ്വസിക്കാം. ഇരുപത്തിയൊന്‍പത് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യമുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണ്. കൊവിഡ് വാക്‌സിനേഷന്‍ വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി മോദി വഹിച്ച നേതൃപരമായ പങ്ക് വളരെ വലുതാണ്. മോദിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ഭരണാധികാരിയായിരുന്നെങ്കില്‍ ഇത്തരമൊരു ചരിത്ര നേട്ടം കൈവരിക്കാനാവുമെന്ന് കരുതാനാവില്ല. അത്രയേറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്.  യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിനുകള്‍ നിര്‍മിക്കാനും, സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കിയും കുപ്രചാരണങ്ങളെ അതിജീവിച്ചുമാണ് അസാധ്യമായത് സാധ്യമാക്കിയത്.

ഒമിക്രോണ്‍ വകഭേദത്തിന് തീവ്രവ്യാപനശേഷിയുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് അത്ര അപകടകാരിയല്ലെന്നാണ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. ഒമിക്രോണിനെതിരായ പുതിയൊരു വാക്‌സിന്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കകം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന് ഈ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. ഇത് ലഭ്യമാകുന്നതോടെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്‌ദ്ധര്‍ കരുതുന്നത്. രോഗപ്രതിരോധത്തിന് ഇത് വലിയ കുതിപ്പാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. പക്ഷേ ഈ സാഹചര്യം എന്തെങ്കിലും തരത്തിലുള്ള അലസതയ്‌ക്ക് ഇടയാക്കിക്കൂടാ. പരിശോധനയുടെയും വാക്‌സിന്‍ നിര്‍മാണത്തിന്റെയും മരുന്നുല്‍പ്പാദനത്തിന്റെയും കാര്യത്തില്‍ നിരന്തരമായ ഗവേഷണങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ജില്ലാ തലത്തില്‍ മതിയായ ആരോഗ്യ സംവിധാനമൊരുക്കി വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ടെലി-മെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ളവര്‍ക്ക് വൈദ്യസേവനം എത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയ്‌ക്ക് തെളിവാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും മുന്‍കരുതല്‍ ഡോസ് നല്‍കേണ്ട ആവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറയുകയുണ്ടായി. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇതെല്ലാം പറഞ്ഞത്.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ തികഞ്ഞ ജാഗ്രതയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്ന സമീപനമല്ല ചില സംസ്ഥാന സര്‍ക്കാരുകളുടേത്. ഒരിക്കല്‍ കൊവിഡ് വന്ന് ഭേദമായവര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമൊക്കെ രോഗം വരുന്നുണ്ട്. മാസ്‌ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും  ആവശ്യകത ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ് ഇതിനര്‍ത്ഥം. പക്ഷേ ജനങ്ങളെ ബോധവത്കരിക്കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും വലിയ വീഴ്ചകളാണ് ചില സംസ്ഥാനങ്ങള്‍ വരുത്തുന്നത്. കേരളം ഇതിനുദാഹരണമാണ്. ടിപിആര്‍ നിരക്ക് വളരെ മുകളിലെത്തിയിരിക്കുന്ന കേരളത്തില്‍, ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. വിദേശയാത്ര നടത്തുകയോ, വിദേശത്തുനിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത വളരെയധികം പേര്‍ക്ക് കോഴിക്കോട്ട് ഒറ്റയടിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതാണ് ഈ സംശയത്തിന് കാരണം. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവച്ചു നോക്കുമ്പോള്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ചവരുത്തുകയാണ്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്താന്‍ അനുവദിക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ തിരുവനന്തപുരത്തെ വിപ്ലവ തിരുവാതിരപോലെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നു. സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന സ്വന്തം പരിപാടികള്‍ക്കു നേരെ കണ്ണടയ്‌ക്കുകയും മറ്റുള്ളവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അടുത്ത രണ്ടാഴ്ചക്കാലത്തേക്ക് പൊതുപരിപാടികള്‍ നിര്‍ത്തിവയ്‌ക്കുകയാണെന്ന ബിജെപിയുടെ തീരുമാനം മറ്റു പാര്‍ട്ടികള്‍ മാതൃകയാക്കണം. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്.

Tags: കൊറോണകോവിഡ് നിയന്ത്രണച്ചട്ടംജന്മഭൂമിcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

Kerala

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies