Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തരില്ലാത്ത ചുറ്റമ്പലവുമായി കോലത്തുകര മഹാദേവ ക്ഷേത്രം

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Jan 17, 2022, 10:25 pm IST
in Samskriti

ചുറ്റമ്പലത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത ഏക ക്ഷേത്രമാണ് കോലത്തുകര മഹാദേവ ക്ഷേത്രം. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിലാണ് ഈ ക്ഷേത്രമുള്ളത്.

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

മുമ്പ് ഇത് ഭദ്രകാളി ക്ഷേത്രം മാത്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. രൗദ്രഭാവത്തിലുള്ള ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് ഈ പ്രതിഷ്ഠ മാറ്റി മഹാദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. 1893 ല്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതാണ് കോലത്തുകര.  

അക്കാലത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ജന്തു ബലിക്കെതിരെയുള്ള ഗുരുദേവന്റെ നിലപാടുകളുടെ പ്രതിഫലനമായിരുന്നു കോലത്തുകരയിലെ മഹാദേവ പ്രതിഷ്ഠ. ആറ് നൂറ്റാണ്ടിലേറെ പഴമക്കമുണ്ട് ഇവിടുത്തെ ദേവീചൈതന്യത്തിനെന്നാണ് ഐതിഹ്യം. വനപ്രദേശമായിരുന്ന ഇവിടം ഇഴജന്തുക്കളുടെ ശല്യം കൊണ്ട് വിഷക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കോലത്തുനാട്ടില്‍ (ഇന്നത്തെ മലബാര്‍) നിന്നും കുടിയേറിയവരാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. നെയ്‌ത്തു കേന്ദ്രങ്ങളായിരുന്ന ഈ പ്രദേശത്ത് നെയ്‌ത്ത് പഠിക്കാനായാണ് കോലത്തുനാട്ടില്‍ നിന്നും ആളുകളെത്തിയത്. കോലത്ത് നാട്ടിലുള്ളവര്‍ ക്ഷേത്രം നിര്‍മ്മിച്ചതോടെ വിഷക്കാട് പിന്നീട് കോലത്തുകര എന്നറിയപ്പെട്ടു. നെയ്‌ത്തു പഠിച്ച് കോലത്തുനാട്ടുകാര്‍ മടങ്ങിപ്പോയതോടെ ക്ഷേത്രം സമീപ വാസികളുടെ ആധിപത്യത്തിലായി.  

വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷേത്രത്തിലെ ജന്തു ബലി തുടങ്ങിയ അനാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കുളത്തൂര്‍ ദേശത്തെ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന മഠത്തില്‍ ആശാന്‍ വഴിയാണ് ശ്രീനാരായണ ഗുരു കോലത്തുകരയിലെ ഭദ്രകാളി ക്ഷേത്രം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഗുരുദേവന്‍ ഇവിടെ നിത്യ സന്ദര്‍ശകനായി മാറി. ആനന്ദവല്ലീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് ശേഷം ഗുരുവും ശിഷ്യനായ കുമാരനാശാനും ചേര്‍ന്ന് ക്ഷേത്രത്തില്‍ തുടര്‍ന്നു കൊണ്ടിരുന്ന അനാചാരങ്ങള്‍ നി

ര്‍ത്തലാക്കാന്‍ വഴി കണ്ടെത്തി. ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠ സ്ഥാനത്ത് നിന്നും മാറ്റി മഹാദേവനെ പ്രതിഷ്ഠിച്ചു. എന്നാല്‍ ദേവീ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, വിഗ്രഹത്തിന്റെ മുഖം മൂടിക്കെട്ടി ചുറ്റമ്പലത്തിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്ന് മുതലാണ് ഭക്തര്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി പറയുന്നത്. അശുദ്ധിയുണ്ടായാല്‍ ദോഷങ്ങളുണ്ടായേക്കാമെന്ന ഗുരുവിന്റെ നിര്‍ദ്ദേശത്താലായിരുന്നു വിലക്ക്.  

1960 കളില്‍ ഈ ദേവീ വിഗ്രഹം വെള്ളായണി മുടിപ്പുര ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കായി കൊണ്ടുപോയി. വെള്ളായണിയിലെ വിഗ്രഹം മോഷണം പോയതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ അഷ്ടബന്ധത്തില്‍ വിഗ്രഹം ഉറപ്പിക്കാന്‍ കര്‍മ്മികള്‍ ശ്രമിച്ചെങ്കിലും വിഗ്രഹം ചരിഞ്ഞ് പോകുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് നടന്ന ദേവപ്രശ്‌നത്തില്‍ തമിഴ്‌നാട് ഇട്ടകവേലിക്കര ദേശത്തെ ചൈതന്യമാണ് വെള്ളായണി ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും കോലത്തുകരയിലെ ഭദ്രകാളി വിഗ്രഹം പകരമാകില്ലെന്നും കണ്ടെത്തി. ഇതോടെ ഭദ്രകാളി വിഗ്രഹം തിരികെ കോലത്തുകരയില്‍ എത്തുകയായിരുന്നു.  

അന്നു മുതല്‍ മഹാദേവനൊപ്പം ഭദ്രകാളീ ചൈതന്യവും കോലത്തുകരയുടെ പ്രതീകമായി. ഇന്നും ദേവീ വിഗ്രഹം പ്രതിഷ്ഠിക്കാതെ ചുറ്റമ്പലത്തിനുള്ളിലെ വടക്ക് പടിഞ്ഞാറ് മൂലയില്‍, മാറ്റി വച്ചിരിക്കുകയാണ്.  

ദീപക്കാഴ്ചയോ പൂജയോ ചെയ്യാറില്ല. ഉത്സവത്തിന്റെ തുടക്കത്തില്‍ മാത്രമാണ് വിഗ്രഹത്തിന്റെ മുഖം മൂടി മാറ്റി വൃത്തിയാക്കുന്നത്. ക്ഷേത്ര പൂജാരിക്ക് പുറമെ ക്ഷേത്ര ഭരണസമിതിയുടെ തീരുമാനപ്രകാരമുള്ള ഭക്തരെ, നാല്‍പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ നിയോഗിച്ചാണ് ദേവീവിഗ്രഹം ശുചിയാക്കുന്നത്.  

മഹാദേവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു മൂന്ന് ആല്‍മരവും ഇവിടെ നട്ടു. ആല്‍മരങ്ങളുടെ ഇലകൊഴിയുന്ന വേളയില്‍ ഇവിടെ എല്ലാ മരങ്ങളും ഒരുമിച്ച് കൊഴിയാറില്ല. ഏതെങ്കിലും ഒന്നില്‍ നിറയെ തളിര്‍ത്ത ഇലകള്‍ ഉണ്ടായിരിക്കും. ഇത് ക്ഷേത്ര ചൈതന്യത്തിന്റെ വൈഭവമായാണ് ഭക്തര്‍ കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.