Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോവളം വിനോദസഞ്ചാരകേന്ദ്രം

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്‌ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ സഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ട യാതൊരു സംവിധാനവും ബീച്ചില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2021, 09:48 pm IST
in Thiruvananthapuram
അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

കോവളം: അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വളര്‍ച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേയ്‌ക്ക്. മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍ എന്നീ സവിശേഷതകള്‍ കോവളത്തിന് മാത്രമാണുള്ളത്. ഒരുമാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയും പൊളിഞ്ഞതോടെ ഇവിടെ വീണ മൂന്നുപേര്‍ക്ക് കാലിന് പരിക്കേറ്റു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയെക്കുറിച്ച് അന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ടൂറിസം മന്ത്രി മുഹമ്മദ്‌റിയാസ് നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി. മന്ത്രിയുടെ ഉറപ്പിന്‍മേല്‍ ലക്ഷങ്ങള്‍ മുടക്കി ഒരു മാസം മുന്‍പ് ലൈറ്റ് ഹൗസിന് സമീപം  അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയാണ് വീണ്ടും തകര്‍ന്നത്.

അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്‌ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ സഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ട യാതൊരു സംവിധാനവും ബീച്ചില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല. സന്ധ്യാനേരത്ത് ഇരുട്ടിലാകുന്ന ബീച്ചില്‍ വെളിച്ചം പകര്‍ന്നിരുന്ന ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം കുടുംബസമേതം ബീച്ച് കാണാനെത്തിയ യുവതി ഇരുട്ടത്ത് നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് അബോധാവസ്ഥയിലായി. യുവതിക്ക് രക്ഷകരായത് പോലീസും സഞ്ചാരികളുമാണ്.  

ബീച്ചിലെത്തുന്ന സഞ്ചാരികളെ സാമൂഹ്യ വിരുദ്ധരില്‍ നിന്ന് രക്ഷിക്കാന്‍ കോവളം പോലീസിന് സ്റ്റേഷനില്‍ ഇരുന്ന് തന്നെ നിരീക്ഷിക്കാവുന്ന തരത്തില്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി അറുപത്തഞ്ചോളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ പ്രവര്‍ത്തിക്കുന്നതാക്കട്ടെ ഇരുപതില്‍ താഴെ മാത്രമായി ചുരുങ്ങി. കഴിഞ്ഞ ഓണക്കാലത്ത് കരാര്‍ ഏറ്റെടുത്ത സംഘത്തിന്റെ കാലാവധി അവസാനിച്ചതോടെ  അറ്റകുറ്റപ്പണിക്കള്‍ ഒന്നും നടന്നില്ല. കോവളത്ത് സീസണ്‍ ആരംഭിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നടക്കം സഞ്ചാരികളുടെ വന്‍ തിരക്കാണുള്ളത്. കടല്‍ക്ഷോഭം കുറഞ്ഞതിനാല്‍ ബോട്ടിംഗും വിനോദ സ്‌കൂബാ ഡൈവിംഗ് സംഘവും സജീവമായി.  സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങിക്കുളിക്കുന്നതിനുള്ള അനുമതിയും കഴിഞ്ഞ മാസം മുതല്‍ അധികൃതര്‍ നല്‍കി. എന്നാല്‍ ഏതു സമയത്തും പ്രക്ഷുബ്ധമാകുന്ന കടലിലെ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം പ്രവര്‍ത്തനരഹിതമായത് ലൈഫ് ഗാര്‍ഡുകള്‍ക്ക് തലവേദനയാകുന്നു. കടല്‍ക്ഷോഭത്തിലെ തിരയടിയില്‍ തകര്‍ന്ന് അപകടക്കെണിയായി മാറിയ ഗ്രോബീച്ചിലെ പ്രധാന റോഡിന്റെ കാര്യത്തിലും തീരുമാനമില്ല. ഇരുട്ടില്‍ നടക്കുന്ന സഞ്ചാരികളും വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയെന്ന് നാട്ടുകാരും പറയുന്നു. ഇവയെല്ലാം പൂര്‍ത്തിയക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പും ഇതുവരെ ഫലം കണ്ടില്ല. വിദേശ വിനോദ സഞ്ചാരികളെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും കോവളം ബീച്ചിലെ അവസ്ഥയാണിത്.

സതീഷ് കരുംകുളം

Tags: keralaടൂറിസംKOVALAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.