Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിലോകങ്ങളെ വിറപ്പിച്ച് മഹിഷിയും മഹിഷവും

മണ്ഡലം മനോഭിരാമം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 8, 2021, 11:13 pm IST
in Samskriti

ഡോ. സുകുമാര്‍, കാനഡ

ധര്‍മ്മശാസ്താവിന്റെ ധര്‍മ്മം ലോകത്ത് സമാധാനം പുനസ്ഥാപിക്കുക എന്നതാണ്. പണ്ട് സപ്തര്‍ഷികളില്‍ ഒരാളായ അത്രിമഹര്‍ഷിയും ഭാര്യ അനസൂയയും ഭഗവാന്‍ വിഷ്ണുവില്‍ അതീവ ശ്രദ്ധാലുക്കളായി കഴിഞ്ഞുവന്നു. അനസൂയയ്‌ക്ക് വിഷ്ണു തന്റെ പുത്രനായി പിറക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.  

ഭക്തയുടെ ആഗ്രഹം നിറവേറ്റാന്‍ ഭഗവാന്‍ അനസൂയയുടെ വയറ്റില്‍ പിറവിയെടുത്തു. ആ കുട്ടിയാണ് പിന്നീട് ദത്താത്രേയന്‍ എന്ന് പ്രസിദ്ധനായത്. ദത്താത്രേയന്‍, ലീല എന്നു പേരായ ഋഷികയെ വിവാഹം ചെയ്തു. അവര്‍ ഏറെക്കാലം സുഖമായി ജീവിച്ചു. എന്നാല്‍ ദത്താത്രേയന് ലൗകിക ജീവിതം പെട്ടെന്ന് മതിയായി. അദ്ദേഹം സംന്യസിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ലീലയ്‌ക്ക് സംസാരജീവിതം ആസ്വദിച്ച് മതിയായിരുന്നില്ല. അവര്‍ തമ്മില്‍ തര്‍ക്കമായി. ദത്താത്രേയന്‍ ഭാര്യയെ ശപിച്ചു ‘:നീയൊരു മഹിഷിയായി ഭൂമിയില്‍ പിറക്കട്ടെ. അങ്ങനെ സംസാരമെന്തെന്ന് ശരിക്കും അറിയാനും ആസ്വദിക്കാനും ഇടയാവട്ടെ’.

ലീലയും വിട്ടുകൊടുത്തില്ല. ‘എന്നാല്‍ അങ്ങും ഒരു മഹിഷമായി അവിടെ എനിക്കൊപ്പം പിറക്കട്ടെ’ എന്നൊരു ശാപം അദ്ദേഹത്തിനും കിട്ടി. രണ്ടുപേരും ഭൂമിയില്‍ സഹോദരീ സഹോദരന്മാരായി പിറന്നു. അവിടെ ലീല(മഹിഷി) കഠിനമായ ഒരു തപസ്സു തുടങ്ങി. തനിക്ക് മരണമുണ്ടാവരുത്, തന്നെയാരും തോല്‍പ്പിക്കരുത്, എന്നൊക്കെയുള്ള ആശകളോടെ കഠിനമായ തപസ്സനുഷ്ഠിച്ച് അവള്‍ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ബ്രഹ്മാവ് എളുപ്പത്തില്‍ പ്രീതനാവുമെന്ന് പ്രസിദ്ധമാണല്ലോ. മാത്രമല്ല അസുരന്മാരില്‍ പലര്‍ക്കും അസാധാരണങ്ങളായ വരങ്ങള്‍ നല്‍കുന്നതും ബ്രഹ്മാവിന് പതിവാണ്. എന്നിട്ട് അതിന്റെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ പരമശിവനോ വിഷ്ണുവോ വേണം താനും. ‘ശിവവിഷ്ണുസംയോഗത്തിലുണ്ടായ  ഒരാളല്ലാതെ മറ്റാര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്’. മഹിഷി വരം ചോദിച്ചു. ബ്രഹ്മാവ് വരം നല്‍കി മറഞ്ഞു.  

രണ്ട് ആണ്‍ ദേവതകള്‍ ചേര്‍ന്നാല്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന് മഹിഷിക്ക് ഉറപ്പായിരുന്നു. അങ്ങനെയൊരാള്‍ ജനിച്ചില്ലെങ്കില്‍ പിന്നെയാരും, തന്നെ ജയിക്കില്ല എന്ന് അവള്‍ ഊറ്റംകൊണ്ടു.

മഹിഷവും മഹിഷിയും ചേര്‍ന്ന് ലോകത്ത് അതിക്രമം തുടങ്ങി. അവര്‍ ദേവലോകത്ത് ചെന്ന് ഇന്ദ്രസിംഹാസനം കീഴടക്കി. ദേവന്മാര്‍ പേടിച്ചോടി. അത്രിയുടെ പരമ്പരയാണെങ്കിലും അവരിലെ ആസുരാംശം മുന്നിട്ടു നിന്നു. ദേവനും അസുരനും എന്ന തരം തിരിവ് ഒരുവന്റെ ജന്മംകൊണ്ടല്ല പ്രവണതകൊണ്ടാണ് ഉണ്ടാവുന്നത്. പ്രഹ്ലാദന്‍ അസുരകുലത്തില്‍ ജനിച്ചുവെങ്കിലും കര്‍മ്മംകൊണ്ട് ദേവനായിരുന്നുവല്ലോ.

ത്രിലോകങ്ങളും കീഴടക്കിയിട്ട് അവര്‍ ഭൂമിയിലെ ഒരു കാട്ടില്‍ വസിക്കാന്‍ തുടങ്ങി. വന്യമൃഗങ്ങള്‍ക്കും അവരെ പേടിയായിരുന്നു. വെറുതേ തമാശയ്‌ക്ക് അവര്‍ അക്രമവും കൊലയും നടത്തി. മഹര്‍ഷിമാരെ തപസ്സുചെയ്യാന്‍ സമ്മതിക്കാതെ ഉപദ്രവിച്ചു. അവരുടെ ധ്യാനവും യജ്ഞവും മുടക്കി. മഹിഷത്തിന് ഈ ജീവിതവും പെട്ടെന്ന് മടുത്തു. അങ്ങനെ മഹിഷമായി മാറിയ ദത്താത്രേയന്‍ ദേഹമുപേക്ഷിച്ചു. മഹിഷി തന്റെ വിളയാട്ടം തുടര്‍ന്നു. മഹിഷി, ഭൂമിയിലെ കാട്ടില്‍ ആണെന്നു കണ്ട് ദേവന്മാര്‍ സ്വര്‍ല്ലോകത്തേക്ക ്തിരികെപ്പോയി താമസം തുടങ്ങി. പക്ഷേ മഹിഷിക്ക് അങ്ങനെ വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. അവള്‍ കൂടെക്കൂടെ സ്വര്‍ഗ്ഗത്തിലും ആക്രമണം നടത്തിവന്നു.

ദേവന്മാര്‍ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. സൃഷ്ടിക്കപ്പെട്ട ലോകങ്ങളില്‍ മുഴുവന്‍ മഹിഷത്തിന്റെ വിളയാട്ടമാണ്. വിഷ്ണു, ദേവന്മാരെ സഹായിക്കാമെന്നേറ്റു. അങ്ങനെയാണ് മഹേശ്വരന്റെ മുന്നില്‍ വിഷ്ണു ഭഗവാന്‍ മോഹിനീവേഷത്തില്‍ വന്നതും ധര്‍മ്മശാസ്താവിന് ജന്മം നല്‍കിയതും. മഹിഷിയെ ഇല്ലാതാക്കാന്‍ തക്ക സമയം കാത്ത് ദേവന്മാരും വിഷ്ണുവും ശാസ്താവിനെ ഭൂമിയിലേക്ക് അയയ്‌ക്കാന്‍ പദ്ധതിയിട്ടു. മൂന്നു ലോകത്തിനും ശാന്തിയുണ്ടാക്കാനായി മഹിഷിയെ നിഗ്രഹിക്കുക എന്നതാണ് ശാസ്താവിന്റെ ധര്‍മ്മം. എന്നാല്‍ അതിനും സമയം ഒത്തുവരണമല്ലോ.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.