Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാഹിത്യത്തിലെ സഹ്യസാനു; 95-ാം ജന്മദിന നിറവില്‍ പ്രൊഫ.എം.കെ. സാനു

ജീവിത ചരിത്രരചനയില്‍ പുതുതായ ഒരു വഴി വെട്ടിത്തെളിയിച്ച് അതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലീവല്ലഭനെ അനുകരിക്കാനാശിക്കുന്നവര്‍ വളരെയുണ്ടാവാമെങ്കിലും അനുകരണത്തില്‍ വിജയിച്ചവരാരും ഇപ്പോഴില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അതിസരളമെങ്കിലും, അനനുകരണീയമാണ് ആ പദ്ധതി. പൂര്‍ണവും വിപുലവുമായ ജീവിതചിത്രങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ ചില രംഗങ്ങള്‍ മാത്രം ചിത്രപ്പെടുത്തി അവയിലൂടെ വ്യക്തിത്വസാകല്യത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന വൈദഗ്ധ്യത്തിന്റെ ഒട്ടേറെ നിദര്‍ശനങ്ങളും അദ്ദേഹത്തിന്റെ രചനകളായ ഗ്രന്ഥസമുച്ചയത്തിലുണ്ട്

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 27, 2021, 05:25 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖ പ്രതിഭയാണ് പ്രൊഫ. എം.കെ.സാനു മാസ്റ്റര്‍. സാഹിത്യ നിരൂപകന്‍, ജീവചരിത്ര രചയിതാവ്, സാംസ്‌കാരിക നായകന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, രാഷ്‌ട്രീയമൂല്യ പ്രചാരകന്‍, ദാര്‍ശനിക ചിന്തകന്‍, സര്‍വോപരി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ആരാധ്യനായ ആചാര്യന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഉന്നതശീര്‍ഷനായി, സര്‍വാരാധ്യനും അജാത ശത്രുവുമായി, വിഖ്യാതനായ അദ്ദേഹം കേരളത്തിന്റെ ജ്യോതിഃസ്വരൂപമാണ്. സ്‌നേഹം, കാരുണ്യം മുതലായ ആര്‍ദ്ര വൈകാരികമൂല്യങ്ങള്‍ അദ്ദേഹത്തിന് വാക്കുകളിലൂടെ വാഴ്‌ത്താന്‍ മാത്രമുള്ളവയല്ല. അവയുടെ പ്രചോദനത്താല്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും കര്‍മരംഗങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കിപ്പോരുന്നു.  

നിശ്ശബ്ദമായി അനുഷ്ഠിച്ചുപോരുന്ന ഈ സാമൂഹിക സേവനത്തിന്റെ രംഗത്തുള്ള കര്‍മപരിപാടികള്‍ക്കായി അദ്ദേഹം എത്രയേറെ സമയവും ഊര്‍ജവും ചെലവാക്കുന്നുണ്ടെന്ന് മറ്റു രംഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ വൈപുല്യപ്രഭാവം മൂലം ആളുകള്‍ വേണ്ടുംപോലെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ചിന്തകന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍ എന്നീ നിലകളിലുള്ള ജാജ്വല്യമാനമായ വ്യക്തിപ്രഭാവം മൂലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര അറിയപ്പെടാതെ പോകുന്നു. സാഹിത്യരംഗത്ത് അദ്ദേഹത്തിന്റെ അപ്രതിമപ്രഭാവം ജീവിതചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവെന്ന നിലയിലാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശ്വവിഖ്യാതനായ ആല്‍ബര്‍ട്ട് ഷ്വെയ്‌സ്‌നറുടെ ജീവിതചരിത്രം ആദ്യകാല രചനകളിലുള്‍പ്പെടുന്നുവെന്നത് വളരെ അര്‍ത്ഥവത്താണ്. താന്‍ ആരാധിക്കുന്ന മൂല്യങ്ങളുടെ പുരുഷാകാരത്തെ പൂജിക്കുന്നതിലുള്ള തീവ്രോത്കണ്ഠയാണ് ആ പ്രാരംഭോദ്യമത്തില്‍ പ്രതിഫലിക്കുന്നത്. ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റേയും (മൃത്യുഞ്ജയം ജീവിതം) ജീവിതചരിത്രങ്ങള്‍ മാത്രമേ രചിച്ചിരുന്നുള്ളൂ എങ്കില്‍പോലും മലയാളത്തിലെ ജീവിതചരിത്ര ശാഖയിലേക്കുള്ള സംഭാവനയുടെ പേരില്‍ അദ്ദേഹം പ്രഥമസ്ഥാനത്ത് അംഗീകരിക്കപ്പെടുംവണ്ണം മഹത്വപൂര്‍ണമാണ് ആ ഗ്രന്ഥങ്ങള്‍. പിന്നീട് തുരുതുരെ ജീവിതചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ഒഴുകിയെത്തി. അസംഖ്യം കൊടുമുടികളോടുകൂടിയ സഹ്യനെന്ന സാനുമാനെപ്പോലെയാണ് മലയാളത്തിലെ ജീവിതചരിത്ര ശാഖയിലേക്ക്  അദ്ദേഹം നല്‍കിയ പെരുനിര ഉയര്‍ന്നുനിലകൊള്ളുന്നത്.  

ജീവിതചരിത്ര രചനയില്‍ സ്വന്തമായ ഒരു സവിശേഷ ശൈലിയും അദ്ദേഹം രൂപപ്പെടുത്തി. വ്യക്തിയെ നേരിട്ടു കാണുകയും സംഭാഷണത്തില്‍ നാം ഏര്‍പ്പെടുകയും ചെയ്യുന്നതുപോലുള്ള അനുഭൂതിയാണ് കൃതികളില്‍നിന്നു ലഭിക്കുന്നത്. ജീവിത ചരിത്രരചനയില്‍ പുതുതായ ഒരു വഴി വെട്ടിത്തെളിയിച്ച് അതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലീവല്ലഭനെ അനുകരിക്കാനാശിക്കുന്നവര്‍ വളരെയുണ്ടാവാമെങ്കിലും അനുകരണത്തില്‍ വിജയിച്ചവരാരും ഇപ്പോഴില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അതിസരളമെങ്കിലും, അനനുകരണീയമാണ് ആ പദ്ധതി. പൂര്‍ണവും വിപുലവുമായ ജീവിതചിത്രങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ ചില രംഗങ്ങള്‍ മാത്രം ചിത്രപ്പെടുത്തി അവയിലൂടെ വ്യക്തിത്വസാകല്യത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന വൈദഗ്ധ്യത്തിന്റെ ഒട്ടേറെ നിദര്‍ശനങ്ങളും അദ്ദേഹത്തിന്റെ രചനകളായ ഗ്രന്ഥസമുച്ചയത്തിലുണ്ട്.

ഓരോ ദിവസവും ഒന്നോരണ്ടോ പ്രഭാഷണങ്ങള്‍ എന്ന കണക്കിന് സായാഹ്നങ്ങള്‍ നീക്കിവയ്‌ക്കേണ്ടിവരത്തക്കവണ്ണം ആവശ്യക്കാര്‍, വരിനില്‍ക്കുകയും, ആരെയും നിരാശരാക്കാതെ സൗഹൃദം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇങ്ങനെ അദ്ദേഹത്തിന്റെ സമയം അപഹരിക്കുന്നവര്‍ ശ്രോതാക്കളെ ധന്യരാക്കുകയെന്ന സേവനം പരോക്ഷമായി നിര്‍വഹിക്കുന്നുണ്ട്. ജാതി, മതം മുതലായ സങ്കുചിത ചിന്താഗതികള്‍ പുലര്‍ത്തുന്നവരൊഴികെ എല്ലാവരും ഈ ധന്യതയാല്‍ അനുഗൃഹീതരാവുന്നു. അങ്ങനെ അദ്ദേഹത്തിനു നഷ്ടപ്പെടുന്ന സമയം, അപരര്‍ക്കു ലാഭമായിത്തീരുന്നു. 

മനസ്സ്, വാക്ക്, കര്‍മം എന്ന ത്രികരണങ്ങളിലൂടെ അനുദിനം, അനുനിമിഷം, മാനവസേവനത്തിലേര്‍പ്പെടുന്ന ധന്യചേതസ്സുകളുടെ വിരളഗണത്തില്‍പ്പെടുന്ന അദ്ദേഹത്തിന് പൂര്‍ണാരോഗ്യത്തോടുകൂടിയ ദീര്‍ഘായുസ്സ് ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥനയും ആശംസയും. ‘കുര്‍വന്നേവേഹ കര്‍മാണി ജിജീവിഷേച്ഛതം സമാഃ” എന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നതുപോലെ സാര്‍ഥകര്‍മങ്ങളില്‍ മുഴുകിക്കൊണ്ട് നീണാള്‍ വാഴുമാറാകട്ടെ. യഥാര്‍ത്ഥ ആചാര്യന്മാര്‍ക്കു കര്‍മവിരാമം എന്ന ഒരവസ്ഥയില്ല. എന്ന് സാനുമാസ്റ്റര്‍ തന്റെ ജീവിതചര്യകളിലൂടെ സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നു.

മഹാരാജാസ് കോളജില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നായതില്‍ ഞാന്‍ സ്വയം അഭിനന്ദിക്കുന്നു. ശ്രീനാരായണഗുരുസ്വാമിയുടെ ജീവിത ചരിത്രം രചിക്കുക മാത്രമല്ല, അദ്ദേഹം പ്രചരിപ്പിച്ച തത്വങ്ങള്‍ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും സാനുമാസ്റ്റര്‍ ശ്രദ്ധിച്ചു. അതനുസരിച്ചുള്ള വിപുല സുഹൃദ് മണ്ഡലത്തിലെ ഓരോ അംഗവും അദ്ദേഹത്തിന് ജന്മദിനത്തില്‍ ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നുണ്ടാവും. പ്രായംകൊണ്ടു തളരാത്ത ഉത്സാഹം മനോവാക് കര്‍മങ്ങളില്‍ നിലനിര്‍ത്തിപ്പോരുന്ന അദ്ദേഹത്തിന് നീണാള്‍ വാഴ്‌വ് ഊര്‍ജനിര്‍ഭരമായിരിക്കുക തന്നെ ചെയ്യും.

ഡോ.എം. ലീലാവതി

Tags: സാഹിത്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
Thrissur

കോവിലന്റെ സാഹിത്യരചനകള്‍ അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനം: രാധാകൃഷ്ണന്‍

Literature

മഴ നനയുന്ന കുട്ടി

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

രജനി സുരേഷ് രചിച്ച മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ ആദ്യപ്രതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കഥാകാരി സമര്‍പ്പിച്ചപ്പോള്‍. ആര്‍ട്ടിസ്റ്റ് മദനന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ സമീപം
Varadyam

എംടി സമക്ഷം

Literature

ഹേ… ഗഗന സഞ്ചാരി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies