Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അവഗണനയുടെ 22 വര്‍ഷങ്ങള്‍; ഒടുവില്‍ തൊടുപുഴ നഗരസഭാ പാര്‍ക്കിന് ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ പേര് നല്‍കി, ബിജെപിയുടെ ആവശ്യം യാഥാർത്ഥ്യമായി

ബിജെപി കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍ അവതാരകയും ശ്രീലക്ഷ്മി കെ. സുദീപ് അനുവാജകയുമായി അവതരിപ്പിച്ച പ്രമേയമാണ് മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും പിന്തുണയോടെ പാസായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 02:10 pm IST
in Idukki

തൊടുപുഴ: നഗരസഭാ പാര്‍ക്ക് ഇനി മുതല്‍ ‘ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാര്‍- ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി പാര്‍ക്ക്’ എന്ന് അറിയപ്പെടും. അതോടൊപ്പം തന്നെ കാര്‍ഗില്‍ യുദ്ധ സ്മാരകം ഇരിക്കുന്ന സ്‌ക്വയറിന് ‘ലാന്‍സ് നായിക് സന്തോഷ് കുമാര്‍ സ്‌ക്വയര്‍’ എന്ന് പേരിടുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ബിജെപി കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍ അവതാരകയും ശ്രീലക്ഷ്മി കെ. സുദീപ് അനുവാജകയുമായി അവതരിപ്പിച്ച പ്രമേയമാണ് മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും പിന്തുണയോടെ പാസായത്. 1999 ജൂലൈ 6ന് വീരമൃത്യു വരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശിയായ ലാന്‍സ് നായിക് സന്തോഷ് കുമാറിന് നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് തൊടുപുഴയുടെ ഈ ആദരവ് ലഭിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷമായപ്പോള്‍ പാര്‍ക്കിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി സ്മാരക പാര്‍ക്ക് എന്ന് നാമകരണം ചെയ്തിരുന്നു. ഇത് നിലനിര്‍ത്തി സന്തോഷ് കുമാറിന്റെ പേര് കൂടി ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയില്‍ തീരുമാനിക്കുകയായിരുന്നു. പി.കെ സന്തോഷ്‌കുമാറിന്റെ സ്മരാണാര്‍ത്ഥം തൊടുപുഴ നഗരസഭാ പാര്‍ക്കിന് പ്രസ്തുത പേര് നല്‍കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എ.ബി. വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് യുവമോര്‍ച്ചയുടേയും ബി ജെപിയുടേയും ശ്രമഫലമായി നെഹൃയുവകേന്ദ്രയുടെ നേതൃത്വത്തില്‍ പാര്‍ക്കിന് മുമ്പില്‍ ഒരു രക്തസാക്ഷി മണ്ഡപം നിര്‍മിക്കാന്‍ കഴിഞ്ഞെങ്കിലും സന്തോഷ് കുമാറിന് ജന്മനാട്ടില്‍ ഉചിതമായ ഒരു സ്മാരകം എന്ന സ്വപനം ബാക്കിയായിരുന്നു. പിന്നീട് സേവാഭാരതി, പൂര്‍വ്വ സൈനിക സേവാ പരിഷത്ത്, സന്തോഷ്‌കുമാറിന്റെ കുടുംബാംഗങ്ങള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍ എല്ലാം ഇതേ ആവശ്യവുമായി നിരന്തരം രംഗത്തുണ്ടായിരുന്നു. എങ്കിലും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രണ്ട് പതിറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നു.

സ്മാരകത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അടുത്തിടെ വാഹനം തട്ടി ഇതിന് സമീപത്തെ ടൈലുകള്‍ പൊട്ടുകയും സംരക്ഷണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വേലിക്ക് കോട്ടം തട്ടുകയും ചെയ്തിരുന്നു.  

അഭിമാന നിമിഷം: പ്രസാദ് വണ്ണപ്പുറം

വര്‍ഷങ്ങളായിട്ടുള്ള ബിജെപിയുടെ ആവശ്യമാണ് പാര്‍ക്കിന്റെ പേര് മാറ്റിയതിലൂടെ യഥാര്‍ത്ഥ്യമായതെന്ന് തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം. സംഘ പരിവാര്‍ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷങ്ങളാണ്. 22 വര്‍ഷത്തെ അവഗണനക്ക് ശേഷം പാര്‍ക്കിന് സന്തോഷ് കുമാറിന്റെ പേര് നല്‍കാന്‍ ധീരമായ നിലപാട് സ്വീകരിച്ച നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി സംഘം അഭിനന്ദിച്ചു

തീരുമാനം എടുത്ത തൊടുപുഴ നഗരസഭാ അധികൃതരേയും അതിനായി കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്ന ബിജെപി കൗണ്‍സിലര്‍മാരേയും വ്യാപാരി വ്യവസായി സംഘം തൊടുപുഴ താലൂക്ക് കമ്മിറ്റി യോഗം അഭിനന്ദിച്ചു. 22 വര്‍ഷമായി തൊടുപുഴ നിവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിട്ടുള്ളത്. അതിനവസരം ഒരുക്കിയ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി യോഗത്തില്‍ സംസാരിച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് വിനായക പറഞ്ഞു. വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് റ്റി.എസ്. രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഭാരവാഹികളായ ജില്ലാ സെക്രട്ടറി രഞ്ജു രജിത്കുമാര്‍, രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂര്‍വസൈനിക് സേവാ പരിഷത്ത് അഭിനന്ദിച്ചു

വൈകിയാണെങ്കിലും ഉചിതമായ തീരുമാനം സ്വീകരിച്ച കൗണ്‍സില്‍ നടപടിയെ പൂര്‍വസൈനിക് സേവാ പരിഷത്ത് അഭിനന്ദിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത്, ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍, ജന. സെക്രട്ടറി കൃഷ്ണകുമാര്‍ അറയ്‌ക്കല്‍, സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് അമ്പിളി ലാല്‍കൃഷ്ണ തുടങ്ങിയവര്‍ തീരുമാനത്തില്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍മാനും നന്ദി അറിയിച്ചു. പാര്‍ക്കിന് ധീരജവാന്റെ പേര് നല്‍കുന്നതിന് വരും തലമുറയിലുള്ള കുട്ടികള്‍ക്ക് ദേശസ്നേഹം വളര്‍ത്താനും സൈന്യത്തില്‍ ചേരാനുള്ള താല്‍പര്യം കൂടുന്നതിന് കാരണമാകുമെന്നും പൂര്‍വ സൈനിക് ജില്ലാ പ്രസിഡന്റ് ഹരി സി. ശേഖര്‍ പരഞ്ഞു. ജൂണ്‍ 5ന് നടന്ന സന്തോഷ്‌കുമാര്‍ രക്തസാക്ഷി ദിനത്തിലും ജൂലൈ 26ലെ കാര്‍ഗില്‍ അനുസ്മരണ ദിനത്തിലും ഈ ആവശ്യവുമായി പൂര്‍വസൈനിക് സേവാ പരിഷത്ത് രംഗത്ത് വന്നിരുന്നു.

Tags: ParkThodupuzhaP.K Santhoshkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.