Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗഹൃദത്തിന്റെ ഫലം

മാതൃകാപരമായ സൗഹൃദം കൊണ്ട് വികാരഭരിതമായ പല രംഗങ്ങളും രാമായണത്തിലുണ്ട്. താനും ദശരഥനും തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ജടായുവിന്റെ അനുസ്മരണം അവയിലൊന്നു മാത്രം.

എസ്.കെ by എസ്.കെ
Sep 1, 2021, 10:54 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നല്ല സുഹൃദ്ബന്ധങ്ങള്‍ ജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്പത്താണ്. ജീവിതയാത്രാക്ലേശമകറ്റാന്‍ സുഹൃത്തുക്കള്‍ നമ്മെ സഹായിക്കുന്നു. പലരും മനസ്സ് പൂര്‍ണമായി തുറക്കാറുള്ളത് പ്രിയസുഹൃത്തുക്കളുടെ മുന്നിലാണ്. പ്രതിസന്ധികളില്‍ അവരുടെ വാക്കോ പ്രവൃത്തിയോ പ്രാര്‍ഥനയോ നമുക്ക് കൂട്ടാകും. മാതൃകാപരമായ സൗഹൃദം കൊണ്ട് വികാരഭരിതമായ പല രംഗങ്ങളും രാമായണത്തിലുണ്ട്. താനും ദശരഥനും തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ജടായുവിന്റെ അനുസ്മരണം അവയിലൊന്നു മാത്രം.

വനസഞ്ചാരത്തിനിടയില്‍ ജടായുവിനെ രാക്ഷസനെന്നു ധരിച്ച് ശ്രീരാമന്‍ വധിക്കാനൊരുങ്ങുമ്പോള്‍ ആ പക്ഷി ശ്രേഷ്ഠന്‍ പറയുന്നു:

”വധ്യനല്ലഹം തവ താതനു ചെറുപ്പത്തി-

ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും”

അതുകേട്ട ശ്രീരാമന്‍ വധശ്രമത്തില്‍ നിന്ന് പിന്തിരിയുന്നു.

”ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം!  കഷ്ടം!

കിങ്കരപ്രവരനായ് വാഴുക മേലില്‍ ഭവാന്‍’

എന്നു പറഞ്ഞാണ് ശ്രീരാമന്‍ യാത്ര തുടരുന്നത്. പിന്നീട് സീതാന്വേഷണത്തിനിടയില്‍ ശ്രീരാമന്‍ ജടായുവിനെ സംശയിക്കുമ്പോഴും  

”വധ്യനല്ലഹം തവ ഭക്തനായൊരു ദാസന്‍  

മിത്രമെത്രയും തവ താതനു വിശേഷിച്ചും”

എന്നു ജടായു പറയുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ദശരഥന്റെയും ജടായുവിന്റെയും സൗഹൃദം ഒരു കുളിര്‍കാറ്റു പോലെ നമ്മുടെ അന്തരംഗത്തെ തഴുകും. ആ സൗഹൃദത്തിലും അതി ധന്യമായ തന്റെ പൈതൃകത്തിലും ശ്രീരാമന്‍ ഭാവതരളിതനാകുന്ന നിമിഷങ്ങളാണവ.  

സുഖത്തിലുണ്ടാം സഖിമാരനേകം

ദുഃഖംവരുമ്പോള്‍ പുനരാരുമില്ല

എന്നതാണ് പല സൗഹൃദങ്ങളുടെയും സ്ഥിതി. യഥാര്‍ഥ സൗഹൃദം സുഖത്തിലെന്ന പോലെ ദുഃഖത്തിലും ദൃഢമായിരിക്കും. രാവണനുമായി ഏറ്റുമുട്ടി നിലംപതിക്കുകയും  

പിന്നീട് പ്രാണന്‍ വെടിയുകയും ചെയ്ത തന്റെ പിതൃമിത്രമായ പക്ഷീന്ദ്രന്റെ ‘ഉത്തമാംഗത്തെയെടുത്ത് ശ്രീരാമന്‍ ഉത്സംഗ സീമ്‌നി’ ചേര്‍ക്കുന്നു. ജടായുവിന്റെ സംസ്‌കാര കര്‍മവും കഴിഞ്ഞേ ശ്രീരാമന്‍ മടങ്ങുന്നുള്ളൂ. മിത്രത്തിന്റെ പുത്രനുവേണ്ടിയാണ് ജടായു ജീവാര്‍പ്പണം ചെയ്തത്.  

വനത്തില്‍ ശ്രീരാമനെത്തിയതറിഞ്ഞ ഗുഹന്‍

‘സ്വാമിയായിഷ്ട വയസ്യനായുള്ളോരു  

രാമന്‍ തിരുവടിയെ കണ്ടു വന്ദിപ്പാന്‍’

ആത്മഹര്‍ഷത്തോടെയാണ് എത്തുന്നത്. തന്റെ രാജ്യം തന്നെ ആ ആത്മമിത്രം രാമനു സമര്‍പ്പിക്കാനൊരുങ്ങുന്നു. ‘ഭവാന്‍ മത്സഖിയല്ലോ’ എന്നു പറഞ്ഞ് രാജ്യപരിപാലനം ഗുഹനെത്തന്നെ രാമന്‍ ഏല്‍പ്പിക്കുന്നു.

”ലക്ഷ്മീപതിയായ രാഘവസ്വാമിയും

ലക്ഷ്മീ ഭഗവതിയാകിയ സീതയും

വൃക്ഷമൂലേ കിടക്കുന്നതുകണ്ടതി-

ദുഃഖം കലര്‍ന്ന ബാഷ്പാകുല”  

നാകുന്ന ഗുഹനെ, തത്ത്വോക്തികള്‍ കൊണ്ടാണ് ലക്ഷ്മണന്‍ സമാശ്വസിപ്പിക്കുന്നത്.  

ശ്രീരാമന് സുഗ്രീവനുമായും വിഭീഷണനുമായുണ്ടാകുന്ന സൗഹൃദവും അതിവേഗം പൂത്തുലയുന്നു! ദശരഥന്റെ സൗഹൃദങ്ങള്‍ അനന്തര തലമുറയിലേക്കു നീളുകയും കൂടുതല്‍ ദൃഢമാകുകയും ചെയ്യുന്നു. സൗഹൃദത്തിന്റെ ഫലവും വിലയും വ്യക്തമാക്കിത്തരുന്ന രാമായണ പാഠങ്ങളാണിവ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Entertainment

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

Kerala

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

പുതിയ വാര്‍ത്തകള്‍

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies