കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പേരില്‍ ഓണ്‍ലൈനിലൂടെ പൂജ, വഴിപാട് ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള ദേവസ്വം കമ്മീഷണറുടെ പരാതിയില്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നടപടിയെ തുടര്‍ന്ന് ഇ-പൂജ എന്ന വെബ്സൈറ്റില്‍ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ നീക്കം ചെയ്തു. ഇതു സംബന്ധിച്ച് ഡിജിപിക്കും സൈബര്‍ ക്രൈം പോലീസിനുമായിരുന്നു പരാതി നല്‍കിയത്.
കോഴിക്കോട് സൈബര്‍ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള പല പ്രമുഖ ക്ഷേത്രങ്ങളുടെയും പേരുകള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മലബാര്‍ ദേവസ്വം പ്രസിഡന്റ് എം.ആര്. മുരളി അറിയിച്ചു. 1151 രൂപ മുതല്‍ 62,000 രൂപവരെ വിവിധ പൂജകള്‍ക്കും വഴിപാടിനുമായി ഈടാക്കുന്ന വിധത്തിലാണ് വ്യാജ പേജ് ഡിസൈന്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: