Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്ഫടിക മച്ചില്‍ മുട്ടി വേദനിക്കുന്ന മൊട്ടത്തലകള്‍

തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലിമെന്റ് ഉള്ള ലോക രാജ്യങ്ങളില്‍ നൂറ്റി അന്‍പതെണ്ണത്തിലും പത്തു ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളുണ്ട്.

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Mar 19, 2021, 09:28 am IST
in Article

മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നു. വ്യത്യസ്തകള്‍ പലതുണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം എല്ലാവരും ഒറ്റ ടീം ആണ് ദാസാ ! അത് സ്ത്രീ പ്രതിനിധ്യത്തിന്റെ കാര്യത്തിലാണ്.

140 മണ്ഡലങ്ങളുള്ള കേരളത്തില്‍ അന്പതു ശതമാനത്തിലേറെ സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍, ഇരുപത് ശതമാനം സ്ത്രീ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പോലും ഇല്ല.

2021 ലെ നിയമസഭയില്‍ പോലും സ്ത്രീ പ്രാതിനിധ്യം 1957 ലെ നിയമസഭയിലേതിനേക്കാള്‍ കൂടുതല്‍ ആകില്ല എന്നും പത്തു ശതമാനം കടക്കില്ല എന്നും ഇപ്പോഴേ ഉറപ്പിക്കാം  

തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലിമെന്റ് ഉള്ള ലോക രാജ്യങ്ങളില്‍ നൂറ്റി അന്‍പതെണ്ണത്തിലും പത്തു ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളുണ്ട്. ആറ് പതിറ്റാണ്ടായിട്ടും നമ്മുടെ നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം പത്തു ശതമാനം കടന്നിട്ടില്ല. ഇത്തവണയും കടക്കുന്ന മട്ടില്ല.

എന്തൊരു കഷ്ടമാണിത്.

2015 ല്‍ കാനഡയുടെ കാബിനറ്റില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം തുല്യമായിരുന്നു. ഇക്കാര്യത്തെ പറ്റി ചോദിച്ച പത്ര ലേഖകരോട് പ്രധാനമന്ത്രി ഇത്രയേ പറഞ്ഞുള്ളൂ, ‘because it 2015.’

കാനഡ മാത്രമല്ല മറ്റനവധി രാജ്യങ്ങളില്‍ അവരുടെ പാര്‍ലമെന്റിലും മന്ത്രിസഭയിലും സ്ത്രീ പ്രാതിനിധ്യം കൂടി വരുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ പാര്‍ലിമെന്റില്‍ അറുപത് ശതമാനത്തില്‍ ഏറെ സ്ത്രീകളാണ്. ക്യൂബയില്‍, നോര്‍ഡിക് രാജ്യങ്ങളില്‍ നാല്പത് ശതമാനത്തിന് മുകളിലാണ് സ്ത്രീ പ്രാതിനിധ്യം.

അതാണ് ലോകം. അതാകണം ലോകം.

എന്തുകൊണ്ടാണ് കൂടുതല്‍ സ്ത്രീകള്‍ നേതൃത്വ സ്ഥാനത്തേക്ക് വരേണ്ടത് ?

ലോകത്ത് ശരാശരി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം തുല്യമായത് കൊണ്ടാണോ?

അല്ല, മറിച്ച് നേതൃത്വ ഗുണം ഉള്ളവര്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരു പോലെയുണ്ട്. അപ്പോള്‍ തൊണ്ണൂറു ശതമാനം നേതൃത്വവും അന്‍പത് ശതമാനം ആണുങ്ങളില്‍ നിന്ന് മാത്രം തിരഞ്ഞെടുക്കുന്‌പോള്‍ സമൂഹത്തിന് ലഭ്യമായ ടാലന്റ് പൂളിന്റെ നാല്പത് ശതമാനം നാം ഉപയോഗിക്കാതിരിക്കുകയാണ്. അപ്പോള്‍ ലഭ്യമായതില്‍ ഏറ്റവും കഴിവുള്ളവരല്ല എം എല്‍ എ മാരും മന്ത്രിമാരും ആയി നമ്മെ നയിക്കുന്നത്. അത്തരത്തില്‍ ഏറ്റവും നല്ല നേതൃത്വം സമൂഹത്തെ നയിക്കാതിരുന്നാല്‍ നഷ്ടം നേതൃത്വ സ്ഥാനങ്ങള്‍ കിട്ടാത്ത സ്ത്രീകള്‍ക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തമാണ്.

ഇതാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ഇത് രാഷ്‌ട്രീയത്തിന്റെ കാര്യത്തില്‍ മാത്രമല്ല എങ്കിലും തല്‍ക്കാലം അതാണല്ലോ വിഷയം.

എന്തുകൊണ്ടാണ് നമ്മുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പത്തു ശതമാനം പോലും സ്ത്രീകള്‍ ഇല്ലാത്തത്?

രാഷ്‌ട്രീയ രംഗത്ത് ആവശ്യത്തിന് സ്ത്രീകള്‍ ഇല്ലാത്തതു കൊണ്ടാണോ?

അല്ലേ അല്ല. കേരളത്തില്‍ ത്രിതല പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ ആയി പ്രവര്‍ത്തിച്ചവര്‍ ആയിരക്കണക്കിന് ഉണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിളങ്ങുന്നവര്‍, സിവില്‍ സര്‍വീസ് മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെ ഉള്ള പദവികളില്‍ ജോലി ചെയ്തവര്‍ എത്രയോ ഉണ്ട്. അപ്പോള്‍ പൊതുരംഗത്ത് ഉള്ളവരും പരിചയം ഉള്ളവരും ഇല്ലാത്തതല്ല പ്രശ്‌നം.

കഴിവ് കുറവുള്ളതാണോ പ്രശ്‌നം?

ഒട്ടുമല്ല. മുന്‍പ് പറഞ്ഞ ഓരോ രംഗത്തും കഴിവ് തെളിയിച്ചവര്‍ എത്രയോ ഉണ്ട്. പോരാത്തതിന് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്ള പുതുമുഖങ്ങള്‍ ഉള്‍പ്പടെ അനവധി പേര്‍ പ്രത്യേകിച്ച് കഴിവ് തെളിയിച്ചവര്‍ ഒന്നുമല്ല. കഴിവുണ്ടാകാം, പക്ഷെ സ്ത്രീകളെ അപേക്ഷിച്ച് പ്രത്യേകിച്ച് പൊതു രംഗത്ത് തിളങ്ങിയവരോ പ്രവര്‍ത്തന പരിചയമോ ഉള്ളവര്‍ ഒന്നുമല്ല.

പിന്നെന്താണ് നമ്മുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്പത് ശതമാനം സ്ത്രീകള്‍ ഇല്ലാത്തത് ?

ഉത്തരം ലളിതം.

രാഷ്‌ട്രീയം ഉള്‍പ്പടെ ഏതൊരു രംഗത്തും മുന്നോട്ട് നീങ്ങണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ആണ് വേണ്ടത്.

ഒന്ന് – ഒരു മെന്റര്‍, തലതൊട്ടപ്പന്‍ എന്നൊക്കെ രാഷ്‌ട്രീയത്തില്‍ പറയും. നമ്മുടെ കഴിവ് അല്ലെങ്കില്‍ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കുന്ന, നമ്മെ പിടിച്ചുയര്‍ത്താന്‍ താല്പര്യവും കഴിവുമുള്ള ഒരാള്‍ മുകളില്‍ വേണം. കേരളത്തിലെ സാഹചര്യത്തില്‍ പുരുഷന്മാരെ മെന്റര്‍മാരായി എടുക്കാന്‍ സ്ത്രീകള്‍ക്കും സ്ത്രീകളെ മെന്റര്‍മാരായി എടുക്കാന്‍ പുരുഷന്മാര്‍ക്കും പരിമിതികളുണ്ട്. തിരഞ്ഞെടുപ്പ് പോലെ അവസാന ‘ലിസ്റ്റ്’ വരുന്‌പോള്‍ ഈ തലതൊട്ടപ്പന്റെ അഭാവം ഏറ്റവും പ്രകടമാകുന്നു.

രണ്ട്- നെറ്റ്വര്‍ക്ക്. ഏതൊരു വലിയ പ്രസ്ഥാനത്തിലും നമുക്ക് വേണ്ടത്ര രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തി മുന്നോട്ട് പോകണമെങ്കില്‍ ഒരു പരസ്പര സഹായ സഹകരണ സംഘം വേണം. പുരുഷന്മാര്‍ക്ക് കാലാകാലമായി ഉണ്ടാക്കിയ നെറ്റ്വര്‍ക്ക് ഉണ്ട്. സ്ത്രീകള്‍ക്ക് അത് ഇപ്പോഴും ആയിട്ടില്ല.

ഇതിനൊരു രാഷ്‌ട്രീയ കാരണം കൂടിയുണ്ട്. കേരളത്തില്‍ സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് എത്തിച്ചില്ലെങ്കിലും, എം എല്‍ എ യോ എംപിയോ ആക്കിയില്ലെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു പ്രത്യാഘാതവും ഇല്ല. അന്പത്തി ഒന്ന് ശതമാനം സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും പതിറ്റാണ്ടുകളായി പുരുഷന്മാര്‍ക്ക് തന്നെ വോട്ട് ചെയ്യുന്നു. ഒരിക്കല്‍ പോലും സ്ത്രീകളോ പുരുഷന്മാരോ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലെങ്കില്‍ വോട്ട് ചെയ്യില്ല എന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുന്നില്ല. ജനാധിപത്യത്തില്‍ പ്രതികരിക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, അതില്‍ ഏറ്റവും പ്രധാനം വോട്ട് ആണ്. അത് സമൂഹം വേണ്ട പോലെ ഉപയോഗിക്കുന്നില്ല.

ഇതുകൊണ്ടാണ് ഇപ്പോഴും ഒരു സീറ്റ് കിട്ടാനായി പൊതു രംഗത്ത് നാലു പതിറ്റാണ്ട് പ്രവര്‍ത്തിച്ച, അധികാര സ്ഥാനങ്ങളില്‍ ഇരുന്ന് കഴിവ് തെളിയിച്ച ഒരു വനിതക്ക് തല മൊട്ടയടിച്ച് പ്രതിഷേധിക്കേണ്ടി വരുന്നത്.

ഇതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ജില്ലാ പഞ്ചായത്ത് വരെ മതി എന്നൊരു സ്ഫടിക മച്ചുണ്ടാക്കി അതിന് മുകളില്‍ കയറിയിരുന്ന് ആണുങ്ങള്‍ വീതം വക്കുന്നത്.

ഇത് മാറണം.

കേരള നിയമസഭയിലും മന്ത്രിസഭയിലും അന്പത് ശതമാനം സ്ത്രീകള്‍ ഉണ്ടാകണം.

അതുണ്ടാകും.

ഇരുപത്തി ഒന്നാം നൂറ്റാണ്ട് നമ്മുടെ നാട്ടിലും എത്തും.

അതിനിനി എത്ര തിരഞ്ഞെടുപ്പ് കൂടി കഴിയണം?

Tags: മുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

Social Trend

ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഇന്‍ഡിഗോയുടെ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ചരിത്രമെന്ന് മുരളി തുമ്മാരുകുടി

Education

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

Kerala

ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വര്‍ണ്ണഖനനത്തിന് ശ്രമം; ഈ വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി

Kerala

മുരളി തുമ്മാരുകുടിയുടെ ‘പ്രവചനം’ വീണ്ടും സത്യമായി; കേരളത്തിൽ രോഗിയുടെ അക്രമത്തിൽ ഒരു ഡോക്‌ടർ മരിക്കുമെന്ന് പറഞ്ഞത് സംഭവിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.