Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനങ്ങള്‍ക്കിടയില്‍, അവരിലൊരാളായി…; കേരളത്തിലെ കേന്ദ്ര സഹമന്ത്രിയുടെ പ്രവര്‍ത്തനം ഇങ്ങനെ

ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ താര പ്രചാരകനാണ് വി. മുരളീധരന്‍. സംസ്ഥാനത്തെ നിരവധി വാര്‍ഡുകളില്‍ അദ്ദേഹം ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എത്തിക്കഴിഞ്ഞു. ഇപ്പോഴും വാര്‍ഡുകളില്‍ നിന്ന് വാര്‍ഡുകളിലേക്ക് യാത്രചെയ്യുന്നു. നഗരങ്ങളിലെ വലിയ ജനസഞ്ചയത്തുനു മുന്നിലും ഗ്രാമ പ്രദേശങ്ങളിലെ ചെറിയ ആള്‍ക്കൂട്ടത്തോടും അദ്ദേഹം സംസാരിക്കുന്നു. എല്ലായിടത്തും അദ്ദേഹത്തെ കേള്‍ക്കാന്‍ വോട്ടര്‍മാരെത്തുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല വി. മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് സ്വീകാര്യനാകുന്നത്. സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ വി. മുരളീധരനെന്ന ബിജെപി നേതാവിന്റെ വാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അതു തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തിനുമുന്നില്‍, ആ വാക്കുകള്‍ക്കായി കാത്തു നില്‍ക്കുന്നു.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Dec 7, 2020, 10:16 am IST
in Kerala
തിരുവനന്തപുരത്തെ എസ്റ്റേറ്റ് വാര്‍ഡില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രചാരണത്തിനെത്തിയപ്പോള്‍

തിരുവനന്തപുരത്തെ എസ്റ്റേറ്റ് വാര്‍ഡില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രചാരണത്തിനെത്തിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിലുടനീളം ബിജെപിക്ക് മേല്‍ക്കൈയുണ്ടെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും ബിജെപി  സംസ്ഥാന നേതാക്കള്‍ പര്യടനം നടത്തുമ്പോള്‍ വലിയ സ്വീകാര്യതയാണവര്‍ക്ക് ലഭിക്കുന്നത്. വലിയ പുരുഷാരം അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നു.  

ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ താര പ്രചാരകനാണ് വി. മുരളീധരന്‍. സംസ്ഥാനത്തെ നിരവധി വാര്‍ഡുകളില്‍ അദ്ദേഹം ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എത്തിക്കഴിഞ്ഞു. ഇപ്പോഴും വാര്‍ഡുകളില്‍ നിന്ന് വാര്‍ഡുകളിലേക്ക് യാത്രചെയ്യുന്നു. നഗരങ്ങളിലെ വലിയ ജനസഞ്ചയത്തുനു മുന്നിലും ഗ്രാമ പ്രദേശങ്ങളിലെ ചെറിയ ആള്‍ക്കൂട്ടത്തോടും അദ്ദേഹം സംസാരിക്കുന്നു. എല്ലായിടത്തും അദ്ദേഹത്തെ കേള്‍ക്കാന്‍ വോട്ടര്‍മാരെത്തുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല വി. മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് സ്വീകാര്യനാകുന്നത്. സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ വി. മുരളീധരനെന്ന ബിജെപി  നേതാവിന്റെ വാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അതു തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തിനുമുന്നില്‍, ആ വാക്കുകള്‍ക്കായി കാത്തു നില്‍ക്കുന്നു.

ബിജെപിക്ക് ഇത്തവണ ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒട്ടുമിക്ക വാര്‍ഡുകളിലും വി. മുരളീധരനെത്തി. ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളിലും ജില്ലാ ഡിവിഷനുകളിലും പ്രചാരണത്തിനെത്തി. രാവിലെ മുതല്‍ തുടങ്ങുന്ന ഇടവേളകളില്ലാത്ത പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുതല്‍ വാര്‍ഡ് കണ്‍വെന്‍ഷനുകളിലും സ്ഥാനാര്‍ഥി സംഗമവും വരെ. ഇവിടങ്ങളിലെല്ലാം ബിജെപി പ്രവര്‍ത്തകരല്ലാത്തവരും അദ്ദേഹത്തിന്റെ സംസാരം ശ്രവിക്കാനെത്തുന്നു. എല്ലായിടത്തും മാധ്യമ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാവിലെ തുടങ്ങുന്ന പര്യടനത്തിന് അകമ്പടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍. അവര്‍ക്ക് അദ്ദേഹം കേന്ദ്രമന്ത്രിയല്ല, സ്വന്തം മുരളിയേട്ടനാണ്. ഓരോ പ്രവര്‍ത്തകനോടും ചിരിച്ചും പരിചയം പുതുക്കിയാണ് യാത്ര. പ്രചാരണ വേദികളില്‍ കാത്തു നില്‍ക്കുന്ന പൊതു ജനങ്ങളുടെ ഇടയിലൂടെ തൊഴുകൈകളോടെ വേദിയിലേക്ക്. ഇതിനിടയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ ‘വോട്ട് കാര്യം’ മുഖാമുഖ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി. അവിടെയും ഊന്നിപ്പറയുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികളും അഴിമതിരഹിത ഭരണത്തിന്റെ ആവശ്യകതയും.

ജഗതി വാര്‍ഡിലെ ഷീജാ മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കുട്ടിയോട് വി. മുരളീധരന്‍ കുശലം പറയുന്നു

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം. പൂജപ്പുരയില്‍ തിങ്ങിനിറഞ്ഞ ജനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനം എങ്ങനെയാണ് ജനങ്ങളിലേക്കെത്തുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.  

”കഴിഞ്ഞ അഞ്ചു വര്‍ഷം ബിജെപി ഭരിച്ച പാലക്കാട് നഗരസഭയാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ മുന്നില്‍ വയ്‌ക്കാനുള്ളത്. എല്ലാ മേഖലയിലും വികസനം നടപ്പിലാക്കുന്നതില്‍ പാലക്കാട് ബിജെപി വിജയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയത് പാലക്കാട് നഗരസഭയാണ്. കേന്ദ്രം പണം നല്‍കിയിട്ടും തിരുവനന്തപുരം അത് വിനിയോഗിച്ചില്ല. പാവങ്ങള്‍ക്ക്, വീടില്ലാത്തവര്‍ക്ക് വീടു വച്ചുനല്‍കാനും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കി. തിരുവനന്തപുരത്തെ ഭരണക്കാര്‍ അതും വിനിയോഗിച്ചില്ല. 1.30 ലക്ഷം ജനങ്ങള്‍ മാത്രമുള്ള പാലക്കാട് നഗരസഭയില്‍ 3500 വീടുകള്‍ വച്ചു. തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുപ്പത്തയ്യായിരം വീടുകള്‍ നിര്‍മിച്ചു നല്‍കും.”  

വേദിയില്‍ നിന്ന് പുറത്തിറങ്ങി, ഓരോരുത്തരോടും സംസാരിക്കുമ്പോഴും നരേന്ദ്ര മോദിയുടെ ഭാവിഭാരതത്തെ കുറിച്ചുള്ള പ്രതീക്ഷകളും സംശുദ്ധ ഭരണമെന്ന ആശയവുമാണ് അദ്ദേഹം പങ്കുവച്ചത്. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിജെപി തന്നെ അധികാരത്തിലെത്തണം.

വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ സ്ഥാനാര്‍ഥി സംഗമത്തില്‍ വി.മുരളീധരന്‍ പ്രസംഗിച്ചത് സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ടാണ്. ”കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 35 സീറ്റ് നേടി രണ്ടാംസ്ഥാനത്തെത്തി. അത് സിപിഎമ്മിനുള്ള മുന്നറിയിപ്പായിരുന്നു. ആറില്‍ നിന്നാണ് ബിജെപി  

35ലെത്തിയത്. സദ്ഭരണം കാഴ്ചവയ്‌ക്കണമെന്ന സിപിഎമ്മിനുള്ള മുന്നറിയിപ്പുണ്ടായിരുന്നു ബിജെപിയുടെ ആ വിജയത്തിനു പിന്നില്‍. സിപിഎം സദ്ഭരണം നടത്തുന്നതില്‍ പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ 35 ല്‍ നിന്ന് ബിജെപിയുടെ അംഗസംഖ്യ അമ്പതും കടന്ന് ഭരണത്തിലേക്കെത്തും. സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ തയാറായിക്കഴിഞ്ഞു…”

ആവേശത്തിലേറിയ ജനങ്ങളുടെ കരഘോഷം അവസാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി ഭരണത്തിലെത്തിയാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് വി. മുരളീധരന്റെ വിശദീകരണം. ആ വാക്കുകള്‍ക്ക് കാതോര്‍ത്ത് ജനങ്ങളും…

Tags: keralaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies