Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തിന് നിവേദിക്കപ്പെട്ടവള്‍

ഇന്ന് ഭഗിനി നിവേദിത സമാധി ദിനം

ജോസ് ചന്ദനപ്പള്ളി by ജോസ് ചന്ദനപ്പള്ളി
Oct 13, 2020, 05:56 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

വിവേകാനന്ദശിഷ്യയായി ഭാരതത്തിലേക്ക് വന്ന് നാടിന് വേണ്ടി സര്‍വസ്വവുംസമര്‍പ്പിച്ച മാര്‍ഗരറ്റ്എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിതഏതാണ്ട് ഒന്നര പതിറ്റാണ്ട് കൊണ്ട് പൂര്‍ത്തിയാക്കിയത് എത്രയോ പേര്‍ എത്രയോ ആയുഷ്‌ക്കാലം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട ദൗത്യമായിരുന്നു.  അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട  മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമിവിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടികിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത്  സ്വാമി വിവേകാനന്ദനായിരുന്നു. ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.

ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള പരിശീലനം ലഭിച്ച സിസ്റ്റര്‍ നിവേദിതയ്‌ക്ക്  ഭാരതത്തിന്റെ മനസ്സറിയുവാന്‍ സാധിച്ചതില്‍ ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും ഏറെ സഹായകമായി. വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളിലെ ആശ്രമജീവിതവും നൈഷ്ഠിക ബ്രഹ്മചാരിണിയായി ബേലൂര്‍മഠത്തിലെജീവിതവും  അവരെ രൂപപ്പെടുത്തി. ഭാരതത്തെ ആത്മാവിലേക്ക് ആവാഹിച്ച അവര്‍ ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം നിവേദിക്കുകയായിരുന്നു.

ഭാരത ചരിത്രത്തെ എങ്ങനെ ശരിയായി വായിച്ചെടുക്കണമെന്നുള്ള ഉള്‍ക്കാഴ്ച ഭാരതീയര്‍ക്ക്  നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. ഭാരതീയ കലകളുടെ യഥാര്‍ത്ഥ ഈടിരിപ്പുകളെപ്പറ്റി നന്ദലാല്‍ബോസും അബനീന്ദ്രനാഥടാഗോറും ഉള്‍പ്പെടെയുള്ള അന്നത്തെ പ്രഗല്ഭരായ ചിത്രകാരന്മാര്‍ക്ക് മാര്‍ഗദര്‍ശനമേകാനും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ നേരായരീതിയില്‍ വ്യാഖ്യാനിക്കുവാനും അവര്‍ക്കുകഴിഞ്ഞു.  

1898 നവംബര്‍ 12 ന് ബാഗ് ബസാറില്‍ ഒരു പുതിയ വിദ്യാലയത്തിന് അവര്‍ തുടക്കമിട്ടു. വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായുള്ള ഈ സ്‌കൂളില്‍ ആധ്യാത്മികാന്വേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. സ്വാമിവിവേകാനന്ദനെ ലണ്ടനില്‍ വച്ചുകണ്ടുമുട്ടുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസവിചക്ഷണ എന്ന നിലയില്‍വിദേശത്ത് പേരെടുത്തുകഴിഞ്ഞിരുന്ന എലിസബത്ത് നോബിള്‍ ആരംഭിച്ച വിദ്യാലയം ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌കരണത്തിനും പുതിയ പാതവെട്ടിത്തുറക്കുകയായിരുന്നു. സിസ്റ്റര്‍ നിവേദിത തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ്അവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന മഹാകവി രവീന്ദ്രനാഥടാഗോര്‍ ശാന്തിനികേതനം സ്ഥാപിച്ചത്. ഭാരതത്തിലെ സ്വാതന്ത്ര്യ  പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്‍ന്ന്  പ്രവര്‍ത്തിച്ച നിവേദിത വിധവകള്‍ക്കും, ബാലികമാര്‍ക്കും വേണ്ടി ഒരു ബോര്‍ഡിങ്‌സ്‌കൂള്‍ പണികഴിപ്പിച്ചു. വനിതകള്‍ക്കായി സന്യാസചിട്ടകളോടെ ഒരു മാതൃമന്ദിരവുംഅവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നു.  

ബംഗാളില്‍ 1899-ല്‍ പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ സ്വാന്തനവുമായി സമൂഹത്തില്‍ പ്രവര്‍ത്തിച്ച നിവേദിത അതേവര്‍ഷം അമേരിക്കയില്‍ രാമകൃഷ്ണഗില്‍ഡ് ഓഫ് ഹെല്‍പ്സ്ഥാപിച്ചു. അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയുംസംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. 1902 ല്‍ വിവേകാനന്ദ സ്വാമികള്‍ സമാധിയായശേഷവും നിവേദിതയുടെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇളക്കം തട്ടിയില്ല. 1900 ത്തില്‍ പാരീസില്‍ നടന്ന മതസമ്മേളനത്തില്‍സ്വാമി വിവേകാനന്ദനോടൊപ്പം പങ്കെടുത്ത അവര്‍ 1902-ല്‍ ഇംഗ്ലണ്ടിലെത്തി; പിന്നീട് ഭാരതത്തിലെത്തി സ്വതന്ത്ര്യസമരരംഗത്തു പ്രഭാഷണങ്ങളുമായിജ്വലിച്ചു നിന്ന അവര്‍ 1902 മുതല്‍ രാജ്യമൊട്ടാകെ സഞ്ചരിച്ചു.  

1906 ലെ ബംഗാള്‍ പ്രളയകാലത്ത്  ദുരിതാശ്വാസ പ്രവര്‍ത്തനവുമായി രംഗത്തെത്തി. ബംഗാള്‍ വിഭജനത്തെ അവര്‍ ശക്തമായി എതിര്‍ത്തു. തത്വചിന്തകനായ അരവിന്ദ മഹര്‍ഷി സ്വീകരിച്ച ശൈലികള്‍ പോലും സിസ്റ്റര്‍ നിവേദിത നല്‍കിയ ജീവിത പ്രചോദനത്താല്‍ തിളങ്ങി നില്‍ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലകളെ ഊതിപ്പെരുക്കിയ അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാത്ത സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ നന്നേ വിരളമാണെന്ന് പറയേണ്ടിവരും. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ശക്തമായി അണിചേരാനും സ്വദേശി പ്രസ്ഥാനം, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനും ഇത്രയേറെ താല്പര്യം കാട്ടിയമറ്റൊരു സ്ത്രീരത്‌നം ഉണ്ടായിരുന്നോ എന്നു പോലും തോന്നുന്ന രീതിയിലായിരുന്നു സിസ്റ്റര്‍ നിവേദിതയുടെ പ്രവര്‍ത്തന ശൈലി.  

ഹിന്ദുധര്‍മ്മത്തിന്റെ ശക്തിയില്‍ ഉറച്ചുവിശ്വസിച്ചിരുന്ന നിവേദിത സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച സനാതന മൂല്യങ്ങളെ പാശ്ചാത്യ നാടുകളില്‍ പ്രഘോഷിക്കുവാനും പ്രചരിപ്പിക്കാനും ഏറെ പരിശ്രമിച്ചു. സ്വാമി വിവേകാനന്ദന്റെ  പാശ്ചാത്യരാജ്യങ്ങളിലെ  ദൗത്യം നേടിയ വിജയഗാഥകളെ സംവദിപ്പിക്കുന്നതില്‍ അവര്‍ ഏറെ വിജയിച്ചു. ഭാരതത്തിന്റെ അമൂല്യമായ ഉപനിഷത് മൂല്യങ്ങളെപ്പറ്റി ലോകജനത തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകള്‍ അടിമത്ത ഭാവത്തിലായിരുന്ന ഭാരത ജനത അതില്‍ നിന്നുണരാനും സ്വന്തം പൈതൃകത്തെപ്പറ്റി മനസ്സിലാക്കാനും

അഭിമാനിക്കാനുംതുടങ്ങിയ അവസരത്തില്‍ വിവേകാനന്ദ ദൗത്യം പൂര്‍ത്തീകരിക്കാനായിസിസ്റ്റര്‍ നിവേദിതയുടെ ജീവിതം ഇവിടെസമര്‍പ്പിക്കപ്പെടുകയായിരുന്നു. ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണഗോഖലെതുടങ്ങിയ പ്രമുഖരുമായിരാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്താനും പുതിയരാഷ്‌ട്രീയ സങ്കല്‍പം പടുത്തുയര്‍ത്താനും നിവേദിത മുന്‍കയ്യെടുത്തു. നേതാജി പോലും താന്‍ രാഷ്‌ട്രസേവയുടെ പാതയിലേക്കെത്തുന്നതു സിസ്റ്റര്‍ നിവേദിതയുടെ ജീവിത സ്വാധീനത്തിലാണെന്ന് പറയുമ്പോള്‍, ഗാന്ധിജിക്കു പോലും പ്രചോദനത്തിന്റേതായ സന്ദേശങ്ങളെ നിവേദിതയുടെ ജീവിതചര്യയില്‍ കണ്ടെത്താനായെങ്കില്‍ ആ ജീവിതത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. ഭാരതമാതാവെന്നാണ് മഹാകവി രവീന്ദ്രനാഥടാഗോര്‍ സ്വാമിനി നിവേദിതയെവിശേഷിപ്പിച്ചത്. നിവേദിതയുടെ സമ്പൂര്‍ണ്ണ കൃതികള്‍ അഞ്ചുവാല്യങ്ങളിലായി കൊല്‍ക്കത്ത അദൈ്വതാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളി ദ മദര്‍ (1900) വെബ്ഓഫ് ഇന്‍ഡ്യന്‍ ലൈഫ് (1904) ദി മാസ്റ്റര്‍ ആസ് ഐ സോ ഹിം (1910) ഔവര്‍ മാസ്റ്റര്‍ ആന്‍ഡ് ഹിസ് മെസ്സേജ് തുടങ്ങിയ വവിഖ്യാതങ്ങളാണ്.

ദേശീയബോധത്തോടുളള ആദ്യ പതാകരൂപപ്പെടുത്തിയത് നിവേദിതയായിരുന്നു.   ചുവപ്പു നിറത്തിലുളള പതാകയില്‍ 108 ദീപങ്ങളും മധ്യത്തില്‍ വജ്രായുധവും വന്ദേമാതരവും ആലേഖനം ചെയ്തിരുന്നു. സ്വാമി വിവേകാന്ദന്റെ ഇംഗ്ലീഷ് അമേരിക്കന്‍ പ്രസംഗങ്ങള്‍ക്ക് പ്രധാന സഹകാരിയായിരുന്നു അവര്‍. ബ്രീട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍ സാഹോദര്യം വളര്‍ത്തിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ച അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തന്റേതായ സംഭാവനകള്‍ നല്‍കി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

India

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

India

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.
India

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies