Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണീര്‍ തുടയ്‌ക്കുകയാണ് അരവിന്ദയുടെ കരങ്ങള്‍

ആതുരസേവനരംഗത്ത് കാരുണ്യത്തിന്റെ മറുപേരാണ് പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രി. സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഈ സ്ഥാപനം വൃക്കരോഗികള്‍ക്ക് നല്‍കുന്ന സേവനം വാക്കുകള്‍ക്കതീതമാണ്. അനുബന്ധമായി തുടങ്ങിയ ആയുര്‍വേദ ആശുപത്രിയും ക്ലിനിക്കും ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറും. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ആതുരസേവനത്തിന്റെ മഹത്വവും വ്യാപ്തിയും വിളിച്ചോതുന്ന ഈ സ്ഥാപനങ്ങളെക്കുറിച്ച്

ശ്രീജിത്ത് കെ.സി. by ശ്രീജിത്ത് കെ.സി.
Oct 11, 2020, 07:27 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

അരവിന്ദ-കരുണയുടെ പര്യായമാണിപ്പോള്‍ രോഗികള്‍ക്കിടയില്‍ ഈ പേര്. ആതുരസേവനം കച്ചവടമായി മാറിയ കാലത്ത് സേവനം പുണ്യമായി കരുതുന്ന ഒരു കൂട്ടായ്മ നയിക്കുമ്പോള്‍ അരവിന്ദ ആശുപത്രിക്ക് കരുണയുടെ കാവലാളാകാനേ പറ്റൂ. ഇത് കുറഞ്ഞൊരു നാള്‍കൊണ്ട് ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കിയ പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയുടെ നന്മയുടെ നാള്‍വഴിയിലേക്കൊരു സഞ്ചാരമാണ്.

സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുന്ന ഒട്ടേറെ രോഗികള്‍. അവരെ കാണാന്‍ കണ്ണുള്ളവര്‍ കുറയുന്ന കാലം. മെച്ചപ്പെട്ട ഒരു ആശുപത്രിയുടെ പടി കടക്കണമെങ്കില്‍ കിടപ്പാടം വില്‍ക്കേണ്ട ഗതികേടുള്ളവര്‍. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാമെന്നുവച്ചാല്‍ കാലം ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇനിയുമില്ല. രോഗി മരണത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കുമ്പോഴും കാത്തിരിപ്പ് പട്ടികയില്‍ പോലും ഇടം നല്‍കാന്‍ അവസരമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുടെ നാട്.

ഇവിടെയാണ് അരവിന്ദ കരുണയുടെ പാഠം സമൂഹത്തിന് പകരുന്നത്. വൃക്കരോഗം തകര്‍ത്ത നിരവധി പേരെ കൈപിടിച്ച് നെഞ്ചോടുചേര്‍ത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച നന്മയാണ് അരവിന്ദയുടെ മുതല്‍ക്കൂട്ട്.

”ഇനിയെന്തു ചെയ്യും. ആരുമില്ല സഹായത്തിന്. ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെ ഞാനെന്റെ രോഗവുമായി ജീവിക്കുന്നതെന്തിന്? ഞാനിപ്പോള്‍ എന്റെ കുടുംബത്തിന് ബാധ്യതയാകാതിരിക്കണമെങ്കില്‍ ആത്മഹത്യ ചെയ്യണം. അവരുടെ നല്ല ജീവിതത്തെക്കൂടി നശിപ്പിക്കാനുള്ള ജന്മമായല്ലോ ഞാന്‍…” ഇത് മരണത്തെ മുഖാമുഖം കണ്ട ഒരു വൃക്കരോഗിയുടെ വാക്കുകളാണ്. ആതുരസേവനത്തിന്റെ മികവില്‍ അഹങ്കരിക്കുന്ന കേരളത്തിലെ ഒരു സംവിധാനവും ഇവരുടെ രക്ഷക്കെത്തിയില്ല.

കവി കുഞ്ഞുണ്ണിമാഷ് അരവിന്ദ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. (ഫയല്‍ ചിത്രം)

ആര്‍എസ്എസില്‍ നിന്ന് ഉയിരെടുക്കുന്ന ആശയം

ഇത് ഒരാളുടെ മാത്രം കഥയല്ല. കഥയെന്ന് പറയാനാകില്ല; ഇത് ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യം കാത്തിരുന്നാല്‍ ജീവന് വിലയില്ലാതാകുന്നത് എങ്ങനെയെന്നതിന് ഉദാഹരണമാകുമായിരുന്ന ജീവിതങ്ങളുടെ സങ്കടകഥ. ഇത് കാണാന്‍ ഒരുപറ്റം നല്ലയാള്‍ക്കാര്‍ ഉണ്ടായി എന്നത് കാലം അവര്‍ക്കായി കരുതി വച്ച കനിവാണ്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം ജീവിത വ്രതമാക്കിയ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ജാതിമത ഭേദങ്ങളില്ല. സഹജീവികളായ ഓരോരുത്തരുടെയും കണ്ണീരൊപ്പാന്‍ കിട്ടുന്ന അവസരം ഈശ്വരസേവയെന്നു കരുതുന്ന അവര്‍ രൂപം കൊടുത്തതാണ് അരവിന്ദ ആശുപത്രി.

നിരന്തരം വേണ്ടിവരുന്ന ഡയാലിസിസ്, അതാണ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിന്റെ ചെലവ് സാധാരണക്കാരന് താങ്ങാനാവില്ല. നിശ്ചിത ഇടവേളകളില്‍ ഡയാലിസിസ് നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവും. മികച്ച സേവനം ലഭിക്കണമെങ്കില്‍ സ്വകാര്യാശുപത്രികളിലെത്തണം. അതിനാകട്ടെ ഓരോ ഘട്ടത്തിലും പതിനായിരങ്ങള്‍ ചെലവ്.

ചെലവേറിയ ചികിത്സ ഏല്‍പ്പിക്കുന്ന കനത്ത ആഘാതം വൃക്കരോഗികളുടെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് സൗജന്യ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്ത അരവിന്ദ ആശുപത്രി മാനേജ്‌മെന്റിന് ഉണ്ടായത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ബി. രാധാകൃഷ്ണ മേനോന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഡയാലിസിസ് യൂണിറ്റിന് ഫണ്ട് അനുവദിക്കുന്നകാര്യം അറിയിച്ചു. തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടായ 30 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഡയാലിസസ് മെഷീനുകള്‍ വാങ്ങി. 2019 ഫെബ്രുവരി 16ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഡയാലിസിസ് വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അരവിന്ദ വിദ്യാമന്ദിരം

ഇതുവരെ 1232 ഡയാലിസിസുകള്‍

നിലവില്‍ 10 രോഗികളെയാണ് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് 1200 രൂപ ആശുപത്രിക്ക് ചെലവ് വരുന്നു. യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെ 1232 ഡയാലിസിസുകള്‍ നടത്തിക്കഴിഞ്ഞു.

ഒരു മാസം 100 ഡയാലിസിസുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഒരു വര്‍ഷം 16 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് ചെലവ് വരുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തന ചെലവില്‍ നിന്നായിരുന്നു ഈ സൗജന്യ പദ്ധതിക്കുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രി മാനേജ്‌മെന്റ് സഹായ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണ്. അടുത്തിടെ സേവാഭാരതി കേരളം നല്‍കിയ അഞ്ച് ലക്ഷം രൂപയാണ് ഇപ്പോഴത്തെ ആശ്വാസം.

ഇപ്പോള്‍ 40 അപേക്ഷകള്‍ സൗജന്യ സഹായം തേടി എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുതിയ അപേക്ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. നിലവില്‍ മൂന്ന് മെഷീനുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരെണ്ണം കരുതലായി വയ്‌ക്കേണ്ട അവസ്ഥയാണ്. ഒരു രോഗിക്ക് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് അഞ്ച് മണിക്കൂറോളം വേണ്ടിവരുന്നു. വിവിധ സംഘടനകള്‍ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിക്ക് നല്‍കാമെന്ന് അറിയിച്ചുണ്ടെങ്കിലും പ്രവര്‍ത്തന ചെലവ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ തടസ്സമാകുന്നതായി ആശുപത്രി മാനേജ്‌മെന്റ് ഭാരവാഹികള്‍ പറയുന്നു.

അരവിന്ദ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം

കെവിഎംഎസില്‍ നിന്ന് അരവിന്ദയിലേക്ക്

1976-ല്‍ കെവിഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് പിഎന്‍പി മെമ്മോറിയല്‍ ആശുപത്രി പൊന്‍കുന്നത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1990-ല്‍ ഇതിന്റെ പ്രവര്‍ത്തനം ആര്‍എസ്എസ് ഏറ്റെടുത്തു. പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോള്‍ 2015-ല്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൂടുതല്‍ സജ്ജീകരണങ്ങളും മികച്ച ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി. നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം 2016 സെപ്റ്റംബര്‍ എട്ടിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ നിര്‍വ്വഹിച്ചു. നിലവാരമുള്ള ആരോഗ്യരക്ഷ കുറഞ്ഞ ചെലവില്‍ എന്ന ലക്ഷ്യവുമായാണ് ആശുപത്രി മുന്നോട്ടുപോകുന്നത്.

മൂന്ന് പതിറ്റാണ്ടായി കോട്ടയം ജില്ലയിലെ തലയെടുപ്പുള്ള വിദ്യാലയമായി നിലകൊള്ളുന്ന അരവിന്ദ വിദ്യാമന്ദിരം സേവനത്തിന്റെ മറ്റൊരു മുഖമാണ്. പാകതയുള്ള സമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്‌ട്രപുനര്‍നിര്‍മാണത്തില്‍ ശ്രദ്ധ വയ്‌ക്കുന്ന പ്രസ്ഥാനമാണിത്. അരവിന്ദ വിദ്യാമന്ദിരത്തിന്റെ തുടക്കം ലളിതമായിരുന്നെങ്കിലും പ്രൗഢമായ നിലയിലേക്ക് വളര്‍ന്നു. അതിലൂടെ ഭാരത സംസ്‌കാരത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് വളര്‍ന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുകയാണ്. ഇതില്‍പ്പരം മറ്റെന്തുവേണം ചാരിതാര്‍ഥ്യത്തിന്.

പള്ളിക്കത്തോട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച അരവിന്ദ ക്ലിനിക്കും ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറും.

ഭാസ്‌കര്‍റാവുജിയുടെ ആഹ്വാനം

വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഭാരതീയ സംസ്‌കാരത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കുന്ന ഒരു വിദ്യാലയം ആരംഭിക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അരവിന്ദ വിദ്യാമന്ദിരത്തിന്റെ പിറവി. രാഷ്‌ട്രീയ സ്വയംസവേക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകും, പിന്നീട് വനവാസി കല്യാണാശ്രമം അഖിലഭാരതീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന സ്വര്‍ഗ്ഗീയ കെ. ഭാസ്‌കരറാവു ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 1990 മാര്‍ച്ച് മാസം രണ്ടാം വാരത്തില്‍ ആനിക്കാട്ടുമെത്തി. സംഘപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്‌ക്കും സംഭാഷണത്തിനുമിടയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരായ സ്വയം സേവകരുടെ ഒരു നിരയുള്ള ഇവിടെ നിങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കണം. കഴിയുമെങ്കില്‍ ഒരു വിദ്യാലയം ആരംഭിക്കൂ. നേഴ്‌സറി സ്‌കൂളായി ആരംഭിച്ചാല്‍ മതി.” ആ കര്‍മ്മയോഗിയുടെ മന്ത്രസമാനമായ വാക്കുള്‍ സാര്‍ത്ഥകമാക്കാന്‍ 1990 മാര്‍ച്ച് 25ന് സംഘ സ്വയംസേവകരുടെയും അഭ്യുദയകാംക്ഷികളുടെയും ഒരു യോഗം ചേരുകയും, 1990 മെയ് 19ന് അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിശ്ചയിക്കുകയും ചെയ്തു.

1995 നവംബര്‍ 10ന് കെ.ഭാസ്‌കര റാവുവും കവി കുഞ്ഞുണ്ണിമാഷും അരവിന്ദയുടെ വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവിന് ആരംഭം കുറിക്കാനായി വീണ്ടും എത്തി. സ്വന്തമായി ലഭിച്ച സ്ഥലത്ത് പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്ന് ഇരുവും ചേര്‍ന്ന് നടത്തി. അപ്പോഴേക്കും ഇരുന്നൂറ്റി അന്‍പതില്‍പരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരായ ഇരുപത് ജീവനക്കാരും ഏതാനും  വാഹനങ്ങളുമുള്ള വിദ്യാലയമായി അരവിന്ദ മാറിയിരുന്നു.

പള്ളിക്കത്തോട് കവലയിലെ വാടക കെട്ടിടത്തിന്റെ മുറ്റത്ത് നടന്ന ലളിതവും മനോഹരവുമായ ചടങ്ങില്‍ അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഉദ്ഘാടന കര്‍മ്മം കുഞ്ഞുണ്ണിമാഷ് നിര്‍വ്വഹിച്ചു. മുപ്പതോളം കുട്ടികളുമായി വാടകകെട്ടിടത്തില്‍ നഴ്സറി വിദ്യാലയമായി ആരംഭിച്ച അരവിന്ദ ഇന്ന് 1700 കുട്ടികളും 75 അദ്ധ്യാപകരും 50 അനദ്ധ്യാപകരുമുള്ള ഹയര്‍ സെക്കന്ററി വിദ്യാലയമായി വളര്‍ന്നിരിക്കുന്നു.

ആയുര്‍വേദത്തിന്റെ മഹത്വം അറിയിച്ച്

മഹത്തായ ചികിത്സാപാരമ്പര്യമുള്ളതാണ് ആയുര്‍വേദം. അതിന്റെ പ്രയോജനം സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ നല്‍കുന്നതിനും അരവിന്ദ അവസരമൊരുക്കി. അരവിന്ദ ആശുപത്രിയോട് അനുബന്ധിച്ചു തന്നെ ആയുര്‍വേദ ആശുപത്രിയുമുണ്ട്. ഇവിടെയും കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്‍കാനാകുന്നു. അരവിന്ദയുടെ പിറവിക്ക് സാക്ഷിയായ പള്ളിക്കത്തോട് ഗ്രാമത്തിനുള്ള വരദാനമായി ഇപ്പോള്‍ അരവിന്ദ ക്ലിനിക്കും തുടങ്ങി. ഒപി വിഭാഗം ചികിത്സയാണ് ഇവിടെ നല്‍കുന്നത്.  

ആശുപത്രികളില്ലാത്ത പ്രദേശത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങാകുകയാണ് ഈ ക്ലിനിക്ക്. കൂടുതല്‍ ചികിത്സ വേണ്ടി വരുന്ന രോഗികളെ പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയിലെത്തിച്ച് സൗകര്യങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധാലുക്കളാണ് സേവനനിരതരായ സംഘം. ഭൗതിക നേട്ടമല്ല, നിഷ്‌കാമ കര്‍മത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള അവസരമാണ് അരവിന്ദയുടെ പ്രവര്‍ത്തകര്‍ ഓരോരുത്തരും ലക്ഷ്യമിടുന്നത്.

Tags: hospital
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീപിടിച്ച കപ്പലിലെ 18 ജീവനക്കാരെ മംഗളുരുവിലെത്തിച്ചു, പൊളളലേറ്റ 6 പേര്‍ ആശുപത്രിയില്‍

Health

പ്രസവശാസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം: തിരുവല്ലയിലെ ആശുപത്രിക്ക് എതിരെ പോലീസ് കേസെടുത്തു

Kerala

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

World

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

Local News

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies