Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവ്രതന് വീണ്ടും വസിഷ്ഠശാപം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Jul 10, 2020, 09:40 pm IST
in Samskriti

വസിഷ്ഠശാപത്താല്‍ ത്രിശങ്കുവായ സത്യവ്രത മഹാരാജന് സ്വര്‍ഗത്തില്‍ സ്ഥാനമില്ലെന്ന് ദേവേന്ദ്രന്‍ വിധിച്ചതോടെ ദേവന്മാര്‍ ത്രിശങ്കുവിനെ സ്വര്‍ഗകവാടത്തില്‍ നിന്നും തള്ളി. ആ തള്ളലില്‍ ത്രിശങ്കു തലകീഴായി അവിടെ നിന്നും വീണതായി ശ്രീമദ്ഭാഗവതത്തില്‍ പറയുന്നു. താഴേക്ക് പതിക്കാനാരംഭിച്ച ത്രിശങ്കുവിനായി വിശ്വാമിത്ര മഹര്‍ഷി തന്റെ തപോബലം പ്രകടമാക്കി. ആ തപസ്സിന്റെ പുണ്യത്താല്‍ ത്രിശങ്കു വീണ്ടും മുകളിലേക്കുയര്‍ന്നു. സ്വര്‍ഗത്തിലെത്തും മുമ്പ് ദേവന്മാര്‍ ത്രിശങ്കുവിനെ സ്തംഭിപ്പിച്ചതായി ഭാഗവതത്തില്‍ കാണുന്നു. ഇതു കണ്ട വിശ്വാമിത്ര മഹര്‍ഷി അവിടെ പുതിയൊരു സ്വര്‍ഗമുണ്ടാക്കി ത്രിശങ്കുവിന് വാസസ്ഥാനമൊരുക്കാനാരംഭിച്ചു. ഇതാണ് ത്രിശങ്കു സ്വര്‍ഗമെന്ന് അറിയപ്പെടുന്നത്.  

സത്യവ്രതന്‍ ദേവീ ഉപാസന കൊണ്ട് അനുഗൃഹീതനായ പുണ്യവാനാണ്. ദേവിയുടെ അനുഗ്രഹത്താല്‍ ചണ്ഡാളദേഹം മാറി, ദിവ്യദേഹനായവനാണ്. അതിനാല്‍ ഇന്ന് ത്രിശങ്കുവെന്ന് വിളിക്കുന്നതു പോലും ശരിയല്ലെന്ന് വിശ്വാമിത്രന്‍ വിശ്വസിക്കുന്നു. സത്യവ്രതന്‍ എന്ന മനോഹരമായ പേരും പെരുമയും പ്രഭാവവുമാണ് ആ മഹാന് യോജിച്ചത്. ഇതെല്ലാം ദേവീഭാഗവതത്തില്‍ വിശദമാക്കുന്നുണ്ട്.  

യദൈവോപാസിതാദേവീ  

ഭക്ത്യാസത്യവ്രതേനഹ

തയാപ്രസന്നയാ രാജന്‍  

ദിവ്യദേഹ കൃതഃക്ഷണാത്

പിശാചത്വം ഗതം തസ്യ

പാപം ചൈവക്ഷയം ഗതം

വിപാപ്മാചാതിതേജസ്വീ  

സംഭൂതസ്തത്കൃപാമൃതാത്

എന്ന് ദേവീഭാഗവതത്തില്‍ ശ്രീവേദവ്യാസന്‍ ജനമേജയ രാജാവിന് പറഞ്ഞുകൊടുക്കുന്നുണ്ട്. ദേവീപ്രസാദത്താല്‍ സത്യവ്രതന് ദിവ്യദേഹം ലഭിച്ചു. ആ ക്ഷണത്വത്തില്‍ തന്നെ ത്രിശങ്കു എന്ന പിശാചത്വ ബന്ധനം മാറി. എല്ലാ പാപങ്ങളും നശിച്ചു. ദേവീകൃപയാല്‍ അതി തേജസ്വിയായി മാറി.  

ഇങ്ങനെ പല പിശാചത്വം തീര്‍ന്ന് ദിവ്യഗേഹനായ ഘട്ടത്തിലാണ് നിഷ്പാപനായ സത്യവ്രതനെ അച്ഛന്‍ അരുണ മഹാരാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു വിളിച്ച് രാജാഭിഷേകം ചെയ്തത്. ദേവ്യനുഗ്രഹത്താല്‍ നാടിന്റെ വരള്‍ച്ചകളെല്ലാം അകറ്റി, വളര്‍ച്ച പ്രാപ്തമാക്കാന്‍ സത്യവ്രതന് കഴിഞ്ഞു.  

കാലങ്ങള്‍ക്കു ശേഷമാണ് സത്യവ്രതന്‍ തന്റെ പുത്രന്‍ ഹരിശ്ചന്ദ്രനെ രാജാവാക്കി അഭിഷേകം ചെയ്തത്. തുടര്‍ന്നാണ് തനിക്ക് ഈ ദിവ്യദേഹത്തോടെ സ്വര്‍ഗം പൂകണമെന്ന് സത്യവ്രതന് ആഗ്രഹം തീവ്രമായത്. ഒരിക്കല്‍ കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ മുന്നില്‍ കൈകൂപ്പിച്ചെന്ന് സത്യവ്രതന്‍ തന്റെ ആഗ്രഹമറിയിച്ചു.  

യാജയത്വം മഖേനാശു താദൃശേന മഹാമുനേ  

യഥാനേന ശരീരേണ വസേ ലോകം ത്രിവിഷ്ടപം

ഹേ, ഭഗവന്‍, മഹാമുനേ എനിക്ക് ഈ ശരീരത്തോടെ തന്നെ സ്വര്‍ഗത്തില്‍ പോകാന്‍ ഉതകും വിധം അങ്ങ് ഉടന്‍ തന്നെ ഒരു യജ്ഞം നടത്തിയാലും. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനുള്ള അവസരം വളരെ ദുര്‍ലഭമാണെന്ന് വസിഷ്ഠന്‍ വ്യക്തമാക്കി. നിനക്ക് അത് ഒരിക്കലും സാധ്യമാകില്ല.  

എന്നാല്‍ വസിഷ്ഠ മഹര്‍ഷിക്ക് അപ്പാകത്തിനുള്ള മന്ത്രശക്തിയുണ്ടെന്ന കാര്യത്തില്‍ ഉറപ്പുള്ള ശിഷ്യന്‍ കുലഗുരുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നിട്ടും കുലഗുരു കനിയുന്നില്ല എന്നു കണ്ടപ്പോള്‍ സത്യവ്രതന്‍ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു. കുലഗുരുവിന് സാധ്യമല്ലെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും കൊണ്ട് യജ്ഞം നടത്തിക്കട്ടെയെന്ന് സത്യവ്രതന്‍ വസിഷ്ഠ മഹര്‍ഷിയോട് ആരാഞ്ഞു.

ഇതുകേട്ടതും വസിഷ്ഠ മഹര്‍ഷിയുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന രോഷം പതഞ്ഞു പൊങ്ങി. നിനക്ക് ഒരിക്കലും സ്വര്‍ഗം ലഭിക്കില്ല. ഈ ഉടലു നശിച്ചാലും അനേകം ജന്മത്തേക്ക് നിനക്ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടാകില്ല. നീ ചണ്ഡാളനായി തന്നെ ബഹുജന്മങ്ങള്‍ ജീവിക്കും. ഇത്തരം ശാപവചനങ്ങളാണ് വസിഷ്ഠ മഹര്‍ഷിയുടെ നാവില്‍ നിന്നും അടര്‍ന്നു വീണത്.

ഗായത്രീജപം ഏറെ നടത്തിയ വസിഷ്ഠ മഹര്‍ഷി ഇങ്ങനെ ശപിച്ചതോടെ സത്യവ്രതന്‍ ഏറെ വിഷമിച്ചു. കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. ഒരു ഭ്രാന്തനെപ്പോലെ പലയിടത്തും ഓടി നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.