Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവേശനകവാടം ഒരുക്കുമ്പോള്‍

വാസ്തുവിദ്യ - 16

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 10, 2020, 04:15 am IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

വീടിന്റെ അവയവ കല്പനകളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വാതിലുകള്‍. പ്രധാന വാതിലിന്റ കട്ടിള വക്കുന്നത് ഒരു ചടങ്ങായി നടത്തുന്നതും ഈ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്നതിനാണ്. വീടിന്റ വാതിലുകള്‍ പ്രത്യേകിച്ചു വീടിന്റെ പ്രധാന വാതിലും കട്ടിളയും നിര്‍മിക്കുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ശാസ്ത്ര നിര്‍ദ്ദേശങ്ങളുണ്ട്.

ഗൃഹത്തിന്റെ പ്രധാന ദ്വാരത്തിന് (കട്ടിളയ്‌ക്ക്) രണ്ട് കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും(കട്ടിളക്കാലിന്റെ ചുവട്ടില്‍ വെക്കുന്ന പടി)ഒരു കുറുമ്പടിയും(മുകളില്‍ വെക്കുന്ന പടി)ഒന്നോ, രണ്ടോ വാതില്‍ പാളികളും ഉണ്ടായിരിക്കണം. ഗൃഹത്തിന്റെ പ്രധാന വാതിലിന്റെ സ്വരൂപം മറ്റു സാധാരണ വാതിലുകളെക്കാള്‍ വലുപ്പം, അലങ്കാരം എന്നിവകളാല്‍ ശ്രേഷ്ഠമായിരിക്കുകയും വേണം.

പ്രധാന ദ്വാരത്തിന്റെ അവയവങ്ങളെല്ലാം തന്നെ ഒരേ തരം മരം(തടി) കൊണ്ട് നിര്‍മ്മിക്കാനാണ് ശാസ്‌ത്രോപദേശം. കുറുമ്പടിയും ചേറ്റുപടിയും കട്ടിളക്കാലുകളും വ്യത്യസ്ത മരവിഭാഗത്താല്‍ പണിയുന്നത് ശുഭകരമല്ല. എന്നാല്‍ കട്ടിളയുടെ അവയവങ്ങളെല്ലാം ഒരേമരത്തിലും വാതില്‍പ്പാളികള്‍ മറ്റൊരു മരത്തിലും പണിയുന്നതു കൊണ്ട് ദോഷമില്ല.

കട്ടിള നിര്‍മ്മിക്കുമ്പോള്‍ ചേറ്റുപടി കരിങ്കല്ലിലും മറ്റുഭാഗങ്ങള്‍ മരത്തിലും നിര്‍മ്മിക്കാവുന്നതുമാണ്. വിശേഷ നിര്മിതികള്‍ക്കായി പൂര്‍ണമായും കരിങ്കല്‍ കട്ടിളകളും ഉപയോഗിക്കാം. പ്രധാന ദ്വാരത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ മരം സ്വീകരിക്കുമ്പോള്‍ ഒടിഞ്ഞു വീണതും, ഉണങ്ങിയതും, തീകത്തിയതും, ഇടിമിന്നലേറ്റതും, ദേവാലയ സമീപത്തോ ശ്മശാന സമീപത്തോ നിന്നതോ ആയവയെ വര്‍ജിക്കുകയും വേണം.

കട്ടിള വീടിനും ദിക്കിനും ചേര്‍ന്ന ചുറ്റളവുകളോടും പദയോനിപ്പെടുത്തിയ ദീര്‍ഘ വിസ്താരങ്ങളോടും ചേര്‍ന്നതാകണം. അളവുകള്‍ വിരല്‍ കണക്കില്‍ ക്രമപ്പെടുത്തിയാലും മതിയാകും. ചേറ്റുപടിയുടേയും കുറുമ്പടിയുടേയും അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ ദീര്‍ഘവും കട്ടിളക്കാലുകളുടെ അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ വിസ്താരവുമാണ്. കട്ടിളക്കാലുകള്‍ക്ക് ഉത്തരത്തോളം വിസ്താരവും അതിന്റെ 3/4, 2/3, 1/2 ഭാഗം കനവും വേണം. കുറുമ്പടി, കനം ഒരംശം കൂടിയും വാജനാദി അലങ്കാരങ്ങള്‍ ഇല്ലാത്തതുമാകണം.

വീടിന്റ പ്രധാനവാതില്‍, അങ്കണമുണ്ടെങ്കില്‍ അങ്കണ മധ്യരേഖയുടെയും ശാലാ മധ്യരേഖയുടെയും നടുവിലായി മദ്ധ്യം വരുന്ന വിധത്തിലാവണം സ്ഥാപിക്കേണ്ടത്. അങ്കണം, ഗൃഹമദ്ധ്യം, പിന്‍വാതില്‍, എന്നിവയോട് പ്രദക്ഷിണമായി ഗമനം വരുന്ന വിധം വേണം കട്ടിള സ്ഥാപിക്കാന്‍. ദിക്കിന് ചേര്‍ന്ന ദേവപദങ്ങളും പ്രധാനദ്വാരസ്ഥാനത്തിനു സ്വീകരിക്കാവുന്നതാണ്.

ഭിത്തി വണ്ണം മുഴുവന്‍ വിസ്താരം ഇല്ലാത്ത കട്ടിളകാലുകള്‍ ഭിത്തി വണ്ണത്തിനെ 12 ആയി ഭാഗം ചെയ്തു അതില്‍ 7 ഭാഗം അകത്തും 5 ഭാഗം പുറത്തും വരത്തക്ക വിധം കട്ടിള മദ്ധ്യം കണ്ടു സ്ഥാപിക്കണം.

കട്ടിളപ്പടികാലുകള്‍ ഉത്തരത്തിലേക്ക് എത്തിച്ചു ചേര്‍ക്കുന്നതിനായി ഇടക്കുള്ള ഭാഗത്തു അലങ്കാരത്തിനായി മംഗളപലകയോ(കൂരമ്പലക), കനമുള്ള പലകയോ(ഉല്ലം), ശിലയൊ സ്ഥാപിച്ചു അതിനു മുകളില്‍ കല്ല് കൊണ്ട് കെട്ടുകയോ ആവാം.

മംഗളപലകയില്‍ ഗണപതി, ശ്രീകൃഷ്ണന്‍, ലക്ഷ്മീഭഗവതി, പൂര്‍ണകുംഭം, ലതകള്‍, പൂക്കള്‍, പക്ഷികള്‍, തുടങ്ങിയ അലങ്കാരങ്ങള്‍ കൊത്താവുന്നതാണ്. അലങ്കാരത്തിനുവേണ്ടി കൊത്തുപണിചെയ്യുമ്പോള്‍ കൊത്തുന്ന രൂപങ്ങള്‍ സൗമ്യമായതും പ്രസാദം ഉളവാക്കുന്നതുമാകാന്‍ ശ്രദ്ധിക്കണം. രൗദ്രരൂപങ്ങള്‍ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മുന്‍ പറഞ്ഞ രീതിയിലുള്ള അലങ്കാരങ്ങള്‍ കട്ടിളക്കാലിലും വാതില്‍പ്പലകകളിലും ചെയ്യാവുന്നതാണ്. വാതില്‍ പലകയ്‌ക്ക് അംഗുല ക്രമത്തില്‍ കനവും നിശ്ചയിക്കണം.

പ്രധാന കട്ടിള സ്ഥാപിക്കുമ്പോള്‍ ദ്വാരത്തിന് വഴി, വൃക്ഷം, വേറൊരു വീടിന്റെയോ പുരയിടത്തിന്റെയോ കോണ്, കിണര്‍, ചെളിക്കുണ്ട്, തൂണ്, ഓട മുതലായവയില്‍നിന്നും വേധം സംഭവിക്കുവാന്‍  പാടില്ലാത്തതാണ്. തനിയെ തുറന്നടയുന്നവിധത്തിലുള്ള  നിര്‍മാണവും ശുഭകരമല്ല. വീതി കുറഞ്ഞോ കൂടിയോ ഇരിക്കുന്നതും, ഉയരം കുറഞ്ഞിരിക്കുന്നതും, വളഞ്ഞിരിക്കുന്നതും ദോഷകരം തന്നെ.

ദ്വാരങ്ങള്‍ അഥവാ വാതിലുകള്‍ രണ്ടുപാളികളായി ചെയ്യുമ്പോള്‍ മദ്ധ്യത്തില്‍ സൂത്രപ്പട്ടിക സ്തനങ്ങളോടുകൂടി നിര്‍മ്മിക്കുക പതിവുണ്ട്. രണ്ടു വാതില്‍പ്പലകകള്‍ ഉള്ളിടത്ത് ഇടത്തേവാതില്‍പ്പലക (ഗൃഹത്തിനകത്ത് നിന്ന്   പുറത്തേക്കുള്ള ദൃഷ്ടിയില്‍) യിലാണ് സൂത്രപ്പട്ടിക തറക്കേണ്ടത്. ഇടത്തേവാതില്‍പാളി മാതാവായും വലത്തേവാതില്‍പാളി പുത്രിയായുമാണ് ശാസ്ത്രം ഉപദേശിക്കുന്നത്. ഇപ്രകാരം വെക്കുന്ന സൂത്രപ്പട്ടികയില്‍ പിച്ചളക്കെട്ടുകളോടുകൂടി സ്തനങ്ങള്‍ അഥവാ മൊട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ മൂന്ന്, അഞ്ച്, ഏഴ് തുടങ്ങി ഒറ്റസംഖ്യകളായ സ്തനങ്ങളെ നിര്‍മ്മിക്കേണ്ടതാണ്. കട്ടിളയ്‌ക്ക് ഒരു വാതില്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂവെങ്കില്‍ അത് ഇടത്തേ കട്ടിളക്കാലിന്‍മേല്‍ വേണം ഉറപ്പിക്കാന്‍.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

World

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

India

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

World

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

പുതിയ വാര്‍ത്തകള്‍

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര; ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് താരം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

മോഹന്‍ ജോര്‍ജിന്റെ വിജയത്തിന് രംഗത്തിറങ്ങും: ബിഡിജെഎസ്

അമേരിക്കയിൽ ഭീകരാക്രമണം : സ്വതന്ത്ര പലസ്തീൻ എന്ന് ആക്രോശിച്ചുകൊണ്ട് മുഹമ്മദ് സാബ്രി പെട്രോൾ ബോംബ് എറിഞ്ഞു ; 6 പേർക്ക് പൊള്ളലേറ്റു 

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies