Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിക്കണോ, ജൈവ വൈവിധ്യം നിലനില്‍ക്കണം

ഇന്ന് ലോക ജൈവവൈവിധ്യ ദിനം- 2020 മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്‌ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം 'നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ' എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
May 22, 2020, 05:30 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ലോകത്ത് ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ഐക്യരാഷ്ട സംഘടന മുന്നോട്ട് വയ്‌ക്കുന്നത് തന്നെ മനുഷ്യന്റെ ഭക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്. ലോകത്തിന്റെ 40 ശതമാനം സമ്പത്തും എണ്‍പതു ശതമാനം ആളുകളുടെ ഭക്ഷണവും ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, മല്‍സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍, മണ്ണിര, ഷട്പദങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങി ജീവനുള്ള എന്തും അവയുടെ ഇനങ്ങളും വൈവിധ്യവും ജൈവ വൈവിധ്യത്തില്‍ ഉള്‍പ്പെടുന്നു.

മരുഭൂമികള്‍, കാടുകള്‍, കുന്നുകള്‍, മലകള്‍, തണ്ണീര്‍ത്തടങ്ങള്‍, നദികള്‍, കടല്‍, കായല്‍, ഗുഹകള്‍, പാടശേഖരങ്ങള്‍, ചതുപ്പുകള്‍, മഞ്ഞുമലകള്‍, ആഴമുള്ള കുഴികള്‍, തടാകങ്ങള്‍, കുളങ്ങള്‍, അണക്കെട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ജൈവവൈവിധ്യം നിറഞ്ഞു നില്‍ക്കുന്നു. ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, ഔഷധങ്ങള്‍, നാരുകള്‍, കയര്‍, റെസിനുകള്‍, മഷി, മെഴുക്, തടികള്‍, ഭക്ഷ്യ എണ്ണകള്‍, മുട്ട, പാല്‍, സസ്യാഹാരങ്ങള്‍, മാംസാഹാരങ്ങള്‍, ശര്‍ക്കര, പഞ്ചസാര, കള്ള്, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പുല്ല്, കമ്പിളി, തോല്, വിറക്, പായ, മുള, ചൂരല്‍, അണ്ടിപ്പരിപ്പ്, പശ, കടലാസ്, മത്സ്യം, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയെല്ലാം നമുക്ക് ലഭ്യമാകുന്നത് ഭൂമിയിലെ ജൈവവൈവിധ്യത്തില്‍ നിന്നാണ്. പൂക്കളില്‍ പരാഗണനം നടക്കുന്നതിനും,  

വിത്ത് വിതരണം നടക്കുന്നതിനും പ്രകൃതിയിലെ വിവിധ തരം ധാതുക്കളുടെ  ചംക്രമണങ്ങള്‍ക്കും കാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

ജൈവവൈവിധ്യം മനുഷ്യന് നല്‍കുന്നത്  അഞ്ചു പ്രധാന നേട്ടങ്ങളാണ്. 1, സാമ്പത്തിക നേട്ടം. മനുഷ്യന്റെ ഭക്ഷണത്തിനും ഉല്‍പാദനത്തിനുമായി ജൈവവൈവിധ്യം അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തടി വ്യവസായ രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കുന്നു. 2, ഭൂമിയിലെ ഇക്കോസിസ്റ്റങ്ങള്‍ക്ക് നല്‍കുന്ന ഇക്കോളജിക്കല്‍ പിന്തുണ. ഇക്കോസിസ്റ്റങ്ങളുടെ നിലനില്‍പ്പ്, പ്രാണവായു നല്‍കല്‍, വായു ശുദ്ധീകരണം, കുടിവെള്ള ലഭ്യത, കീടങ്ങളെ തടയല്‍, പ്രാദേശിക കാലാവസ്ഥാനിയന്ത്രണം, മലിനജല സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, മണ്ണിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, മനുഷ്യനും, പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും ഉപജീവനവും ആവാസവ്യവസ്ഥയും ഒരുക്കല്‍, പദാര്‍ത്ഥങ്ങളുടെ പുനഃചംക്രമണം അങ്ങനെ ഈ പട്ടിക നീണ്ടുപോകും.  3, വിനോദ സഞ്ചാരമേഖല. കടലും കായലും, തണ്ണീര്‍ത്തടങ്ങളും, കാടും മലകളും എന്നും വിനോദ സഞ്ചാരികളുടെ പറുദീസയാണ്. 4,  ജൈവവൈവിധ്യവും  വിവിധ സംസ്‌കാരങ്ങളാണ്. പല രാജ്യങ്ങളിലും ജന്തുക്കളും മരങ്ങളും പക്ഷികളുമെല്ലാം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചരിത്രങ്ങളുടെയും ഭാഗമാണ്.  ഓസ്‌ട്രേലിയയില്‍ മരങ്ങളെയും മൃഗങ്ങളെയും ചുറ്റിപ്പറ്റി പല വിശ്വാസങ്ങളുമുണ്ട്. 5, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളാണ്. ഭൂമിയുടെ പരിണാമവും വയസും സംബന്ധിച്ച പഠനങ്ങള്‍ ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൈവവൈവിധ്യം, ഭൂമിയിലെ ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് അത്യാവശ്യവുമാണ്.  

2020  മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്‌ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം ‘നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ‘ എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ  പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു. 100 വര്‍ഷത്തിനിടയില്‍, കൃഷി ചെയ്തിരുന്ന വിവിധയിനം  സസ്യങ്ങളില്‍ 90 ശതമാനവും വളര്‍ത്തു മൃഗങ്ങളില്‍ പകുതിയും നഷ്ടമായി. പ്രാദേശിക ഭക്ഷണ ഉത്പാദനം കുറഞ്ഞിരിക്കുന്നു. ഭക്ഷണത്തിലെ വൈവിദ്ധ്യം കുറഞ്ഞതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നു വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രം. പരമ്പരാഗത ഔഷധ മേഖല ജൈവവൈവിധ്യ ശോഷണം മൂലം തകര്‍ന്നു. എന്തൊക്ക വികസനം  സാങ്കേതിക-വിവര സാങ്കേതിക വിദ്യ- വഴി നേടിയാലും ഭൂമിയില്‍ ജീവിക്കണമെങ്കില്‍ ജൈവവൈവിധ്യം കൂടിയേ തീരൂ. അതുകൊണ്ട് പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രളയത്തിലേക്കും, വരള്‍ച്ചയിലേക്കും കൊടുങ്കാറ്റിലേക്കും, കടല്‍ക്ഷോഭത്തിലേക്കും കാട്ടുതീയിലേക്കും, വിവിധ രോഗങ്ങളിലേക്കും വീണ്ടും വീണ്ടും നയിക്കുകയാണ്. മനുഷ്യന്റെ അശാസ്ത്രീയവും അസന്തുലിതവുമായ വികസന കാഴ്‌ച്ചപ്പാടുകളും പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവുമാണ് ലോകജീവിതം കൂടുതല്‍ ദുരിതത്തിലെത്തിക്കുന്നത്. കോവിഡ് 19 പോലുള്ള രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനുമുള്ള ഔഷധ സസ്യങ്ങള്‍ പ്രകൃതിയിലുണ്ട.് എന്നാല്‍ അവ വേര്‍തിരിച്ചെടുക്കാനുള്ള അവസരം പോലും ലഭിക്കാതെ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന ജൈവവൈവിധ്യ നാശം പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നേരിയ ആശയും ഇല്ലാതാക്കുകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

Kerala

നെടുമങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളെ വയനാട് നിന്നും പിടികൂടി

Kerala

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യക്കാരിയായ പാക് ചാരവനിത ജ്യോതി മല്‍ഹോത്ര (ഇടത്ത്) ജ്യോതി മല്‍ഹോത്ര കോഴിക്കോട് എത്തിയപ്പോള്‍ (വലത്ത്)
Kerala

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

Kerala

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി,പരസ്പര വിരുദ്ധ മൊഴി നല്‍കി അമ്മ

ബാര്‍ ഹോട്ടലില്‍ ഗുണ്ടയുടെ ബര്‍ത്ത് ഡേ ആഘോഷം: പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ മുങ്ങി

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

ഹരിയാനയിൽ 174 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : നാടുകടത്താൻ നടപടികൾ ആരംഭിച്ച് പോലീസ്

വില്പനക്കായി എത്തിച്ച നാലരകിലോയോളം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

എഹ്സാന്‍ ഉര്‍ റഹിം എന്ന ന്യൂദല്‍ഹിയിലെ പാക് ഹൈകമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍. പലരെയും ചാരപ്രവര്‍ത്തിനത്തിലേക്ക് കൊണ്ടുവന്നത് സൂത്രശാലിയായ ഈ ഉദ്യോഗസ്ഥനാണ്. (ഇടത്ത്) എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബര്‍ക്കൊപ്പം (വലത്ത്)

ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യൂട്യുബറെയടക്കം 11 പേരെ കണ്ടെത്തിയ എഹ്സാന്‍ ഉര്‍ റഹിം അപകടകാരിയായ പാക് ഉദ്യോഗസ്ഥന്‍

പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ജ്യോതി മല്‍ഹോത്രയെ സംഘിയാക്കി സമൂഹമാധ്യമത്തില്‍ വരുന്ന കമന്‍റുകള്‍

പാകിസ്ഥാന് സൈന്യത്തിന് ഇന്ത്യയുടെ രഹസ്യം ചോര്‍ത്തിയ ജ്യോതി മൽഹോത്രയെ സംഘിയാക്കി ജിഹാദി സൈറ്റുകള്‍

മലപ്പുറം കൂരിയാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു: ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies