Categories: Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 41

പാഠം 41

കൃഷ്ണസ്സ പുഷ്ണാതു നഃ

(ആ ത്രികാലദര്‍ശിയായ കൃഷ്ണന്‍ നമ്മളെ രക്ഷിക്കട്ടെ)

ഗോപികയുടെ വീട്ടില്‍ നിന്ന് വെണ്ണ മോഷ്ടിക്കാന്‍  

പുറപ്പെട്ടപ്പോള്‍ കൈയോടെ പിടികൂടിയെങ്കിലും ചൊടിയുള്ള മറുവാക്ക് പറഞ്ഞ് ആനന്ദിപ്പിച്ച ആ ഭഗവാന്‍ പിന്നീട് കുട്ടികളോടൊപ്പം കളിക്കാന്‍ പോയി. കളിയൊക്കെ കഴിഞ്ഞ് ഓടി അമ്മയുടെ അടുത്ത് വന്ന് പറയുന്നത് വായിക്കൂ .

കൃഷ്ണഃ- ഹേ! മാതഃ! (അല്ലയോ അമ്മേ!)

യശോദാ- കിം യദുനാഥ! (എന്താണ് യാദവ കുലനാഥാ!)

കൃഷ്ണഃ ദേഹി ചഷകം (എനിക്കൊരു ഗ്ലാസ്സ് തരൂ)

യശോദാ – കിം തേന? (എന്തിനാണ്? ഗ്ലാസ്സു കൊണ്ട് എന്തിനാ?)

കൃഷ്ണഃ – പാതും പയഃ (പാലുകുടിക്കാനാണ്)

യശോദാ – തന്നാസ്തി അദ്യ (ഇപ്പോളതില്ല. പാലൊന്നും ഇന്നില്ല)

കൃഷ്ണഃ- കദാസ്തി? (പിന്നെ എപ്പോഴാ?)

യശോദാ – നിശി (രാത്രിയായിട്ട് തരാം)

കൃഷ്ണ: – നിശാ കാ? (രാത്രിയോ? അതെന്താ?)

യശോദാ – അന്ധകാരോദയേ (ഇരുട്ടാവുമ്പോള്‍ ആണ്  )

അപ്പോള്‍ തന്നെ കൃഷ്ണന്‍ രണ്ടു കണ്ണുമടച്ച് (ആമീല്യാക്ഷിയുഗം) രാത്രിയായി (നിശാപ്യുപഗതാ)

തരൂ പാല്‍ എന്ന് (ദേഹീതി)

മാതുഃ വക്ഷോജാംശുകം മുഹുഃ മുഹുഃ (അമ്മയുടെ ചെഞ്ചേല വീണ്ടും വീണ്ടും)

കര്‍ഷണോദ്യതകരഃ (വലിച്ച് പ്രേരിപ്പിക്കുന്ന/കൊഞ്ചി തുള്ളുന്ന) കൃഷ്ണഃ സഃ പുഷ്ണാതു നഃ (ആ കുസൃതി കൃഷ്ണന്‍ നമ്മളെ കാക്കട്ടെ )

ശ്ലോകം  

മാതഃ! കിം യദുനാഥ! ദേഹി ചഷകം

കിം തേന പാതും പയ-

സ്തന്നാസ്ത്യദ്യ കദാസ്തി വാ നിശി

നിശാ കാ വാളന്ധകാരോദയേ  

ആമീല്യാക്ഷിയുഗം നിശാപ്യുപഗതാ

ദേഹീതി മാതുര്‍മുഹുര്‍-

വക്ഷോജാംശുകകര്‍ഷണോദ്യതകരഃ

കൃഷ്ണസ്സ പുഷ്ണാതു നഃ

(ശ്രീകൃഷ്ണകര്‍ണാമൃതം ശ്ലോകം 59. ദ്വിതീയ സര്‍ഗ്ഗം)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക