Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹൈക്കോടതി വിധിക്ക് പുല്ലുവില; പന്തല്ലൂര്‍ ക്ഷേത്രഭൂമി സിപിഎമ്മുകാരുടെ കൈയില്‍

വിശ്വാസിയുടെ മുഖംമൂടിയണിഞ്ഞ് സമരരംഗത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇവര്‍ സ്വയം രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഭൂമിയിലെ കൃഷികള്‍ നോക്കുന്നതും ആദായമെടുക്കുന്നതും.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Feb 27, 2020, 09:26 am IST
in Malappuram

മലപ്പുറം: മലയാള മനോരമ കുടുംബത്തില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട പന്തല്ലൂര്‍ ക്ഷേത്രഭൂമി പൂര്‍ണമായും ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ല. പ്രാദേശിക സിപിഎം നേതാക്കള്‍ രൂപീകരിച്ച അംഗീകാരമില്ലാത്ത കമ്മിറ്റിയാണ് ഭൂമിയിലെ വിളവെടുപ്പും മറ്റും ഇപ്പോള്‍ നടത്തുന്നത്. ഈ കമ്മിറ്റിയിലുള്ളതാകട്ടെ നാലു പേര്‍ മാത്രം. ദേവസ്വം ബോര്‍ഡ് അധികൃതരെ ഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ സമ്മതിക്കുന്നില്ല.

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്റ്റ് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. പാട്ടക്കാലാവധി അവസാനിച്ചിട്ടും ഭൂമി വിട്ടുനല്‍കാന്‍ ഇവര്‍ തയാറായില്ല. ഇതോടെ ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ നടത്തിയ 16 വര്‍ഷം നീണ്ട സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും ഫലമായാണ് 2018 ജൂണ്‍ 20ന് 400 ഏക്കര്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2018 ആഗസ്റ്റ് ആറിന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും 400 ഏക്കറിന് പകരം 325 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്ത്. പിന്നീടങ്ങോട്ട് ഈ ഭൂമി സംരക്ഷിക്കാനോ ക്ഷേത്രം നടത്തിപ്പിനോ ദേവസ്വം ബോര്‍ഡിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിശ്വാസിയുടെ മുഖംമൂടിയണിഞ്ഞ് സമരരംഗത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇവര്‍ സ്വയം രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഭൂമിയിലെ കൃഷികള്‍ നോക്കുന്നതും ആദായമെടുക്കുന്നതും.  

പൊതുപ്രവര്‍ത്തകന്‍ എം.സി. കൈലാസനാഥന്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. ക്ഷേത്രഭൂമി പരിപാലിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുമ്പോഴും കെ.വി. ജോസഫ് എന്ന പ്രദേശവാസിക്ക് കൂലിയിനത്തില്‍ ലക്ഷങ്ങളാണ് 2019 വരെ നല്‍കിയതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെയും ഭൂമിയുടെയും നടത്തിപ്പിനെന്ന വ്യാജേന പ്രദേശത്തെ സിപിഎമ്മുകാര്‍ രൂപീകരിച്ച പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം മാനേജ്‌മെന്റ് കമ്മറ്റിയെക്കുറിച്ച് തങ്ങള്‍ക്കൊരു അറിവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാനും ഇവര്‍ തയാറല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവിനടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ലക്ഷങ്ങളുടെ വരുമാനമുള്ള ക്ഷേത്രഭൂമി സിപിഎം തങ്ങളുടെ സ്വന്തമാക്കി കൈവശം വച്ചിരിക്കുകയാണിപ്പോള്‍.  

ഇത് ചോദ്യം ചെയ്യുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടിക്ക് സാമ്പത്തികമായി ലാഭമുള്ളതിനാല്‍ സംസ്ഥാന നേതൃത്വവും പ്രാദേശിക നേതാക്കളുടെ ഈ അതിക്രമത്തിന് കൂട്ടുനില്‍ക്കുകയാണ്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പിരിച്ചുവിട്ട സമരസമിതി പുനഃസംഘടിപ്പിച്ച് സിപിഎമ്മിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഭക്തജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.