Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണയാത്ത ജ്വാലയായി ആചാര്യ സ്മരണ

സര്‍വ സമുദായങ്ങളും സൗഹാര്‍ദ്ദത്തോടെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ആ കേരളം കര്‍മഭൂമിയായ ഭാരതത്തിന്റെ അഭിമാനഘടകമായിരിക്കും

ജി. ഉണ്ണികൃഷ്ണന്‍ by ജി. ഉണ്ണികൃഷ്ണന്‍
Feb 26, 2020, 05:17 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ഫെബ്രുവരി 25 കൂടി കടന്നുപോയപ്പോള്‍ ,നവോത്ഥാനത്തിന്റെ നാള്‍വഴിയില്‍ ജ്വലിച്ചുനിന്ന യുഗപ്രഭാവന്റെ കര്‍മപഥങ്ങള്‍ക്ക് ഇന്നിന്റെ ഭൂമികയില്‍ പ്രസക്തിയേറുകയാണ്. സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ തുടച്ചുനീക്കി, സാമൂഹികനീതിബോധത്തിന് പുത്തന്‍ ദിശാബോധം പകര്‍ന്ന്, ഒരു കാലഘട്ടത്തിന്റെ തന്നെ വെളിച്ചമായി നിലകൊള്ളുന്ന സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍ പിന്‍തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാകുകയാണ്.

1970 ഫെബ്രുവരി 25ന് ആ ധന്യ ജീവിതം കര്‍മമണ്ഡലം പൂര്‍ത്തിയാക്കി മറഞ്ഞിട്ട്  50 വര്‍ഷം കടന്നു പോയെങ്കിലും അദ്ദേഹം കൊളുത്തിയ ദീപ്തി ഇന്നും തെളിഞ്ഞുതന്നെ നില്‍ക്കുന്നു. സമുദായ ഉദ്ധാരണത്തിലൂടെ രാജ്യശ്രേയസ്സിനും ദേശീയ പുരോഗതിക്കും വേണ്ടി പ്രയത്‌നിച്ച അദ്ദേഹത്തിന്റെ സ്ഥാനം  നവോത്ഥാന നായകപ്പട്ടികയുടെ മുന്‍നിരയില്‍ത്തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

കൈവശം കാല്‍ക്കാശുപോലും ഇല്ലാതെ, ആത്മാര്‍ഥതയും ഉദ്ദേശ ശുദ്ധിയും നിതാന്ത പരിശ്രമവും കൈമുതലാക്കി ഇറങ്ങിത്തിരിച്ചപ്പോള്‍  ശൂന്യതയില്‍നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ മന്നത്ത് ആചാര്യന് കഴിഞ്ഞുവെങ്കില്‍ അത് അടുത്ത തലമുറയ്‌ക്കുള്ള ജീവിത പാഠമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസവും ദീര്‍ഘവീക്ഷണവും ഒരു കാലഘട്ടത്തിന്റെ തന്നെ പുരോഗമനാടയാളങ്ങളായി. ജീവിതം തനിക്കുവേണ്ടിയല്ല, അന്യര്‍ക്കുവേണ്ടിയാണ്, രാജ്യത്തിനുവേണ്ടിയാണ്  എന്ന വിചാരത്തില്‍ ഉറച്ചുനിന്ന് ആത്മ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന മഹാത്മാക്കളെ  ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ ആ വിശേഷണം കൂടി അര്‍ഥ സമ്പുഷ്ടമാകുന്നു.

ഒന്നുമില്ലായ്മയില്‍നിന്നു സമുദായത്തിന് സമ്പത്തും ആസ്തിയും നേടിക്കൊടുക്കുകയും അവയെല്ലാം അര്‍ഥസമ്പുഷ്ടമായ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്‍തലമുറയ്‌ക്ക് ബാക്കിവച്ച് ഏകാന്തപഥികനായി കാലയവനികയ്‌ക്കുള്ളിലേക്ക് മറയുകയും ചെയ്ത ആ യുഗപുരുഷന്‍ അന്ത്യനാളുകളിലും സമുദായവും സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചിരുന്നു. സ്‌നേഹവും സാഹോദര്യവും സഹിഷ്ണുതയും എന്താണെന്ന് അദ്ദേഹം അവസാന കാലം വരെ കാണിച്ചുതന്നു. ‘സ്വസമുദായ സ്‌നേഹമെന്നാല്‍ ഇതര സമുദായങ്ങളോട് വൈരമെന്നര്‍ഥമില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലും, ‘ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും, അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല…’- എന്നു തുടങ്ങുന്ന സമുദായ പ്രതിജ്ഞയിലും തെളിഞ്ഞുനില്‍ക്കുന്ന സാഹോദര്യത്തിന്റെ ഏടുകള്‍  കാലാതീതമാണ്. സവര്‍ണ ജാഥയും വൈക്കം സത്യഗ്രഹവും ഉത്തരവാദ പ്രക്ഷോഭവും മലയാളി മെമ്മോറിയലും ക്ഷേത്രപ്രവേശന വിളംബരവും എന്നുവേണ്ട ഒരു നാടിന്റെ ചരിത്ര സംഭവങ്ങളിലൊക്കെ നടുനായകത്വം വഹിച്ചത് സ്വന്തം സമുദായത്തിനു വേണ്ടിമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതമെന്നതിന് വേറേ ദൃഷ്ടാന്തം ആവശ്യമില്ല.

മന്നം കൊളുത്തിയ ദീപശിഖ തലമുറകള്‍ കൈമാറി, കെടാതെ സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്., ക്ഷേത്ര സമാനമായ പെരുന്നയിലെ സമാധി മണ്ഡപത്തില്‍ സമാധി ദിനാചരണത്തിനും  ജയന്തി ആഘോഷത്തിനും മാത്രമല്ല, പതിനായിരങ്ങള്‍ എത്തുന്നത്. ഒരു തീര്‍ഥാടന കേന്ദ്രത്തിലെന്നതുപോലെ നിത്യവും വ്രതം നോക്കി എത്തുന്നവരുണ്ട്. എന്നും അവിടെ അന്തിത്തിരി തെളിയാറുണ്ട്. ഏതു സുപ്രധാന തീരുമാനങ്ങള്‍ക്കു പിന്നിലും ആചാര്യാനുഗ്രഹങ്ങള്‍ അദ്ദേഹത്തിന് പിന്തുണയാണ്. ആ അനുഗ്രഹങ്ങള്‍ പിന്‍തലമുറയ്‌ക്ക് ശക്തിയും പ്രചോദനവുമാകണമെന്ന ലക്ഷ്യത്തില്‍ നിരവധി കര്‍മപദ്ധതികള്‍ സമുദായ കേന്ദ്രത്തില്‍ നിന്ന് ഉദയം ചെയ്തുകൊണ്ടുമിരിക്കുന്നു.

ദേശീയത നിറഞ്ഞ  മന്നത്തിന്റെ വാക്കുകള്‍

സര്‍വ സമുദായങ്ങളും സൗഹാര്‍ദ്ദത്തോടുകൂടി പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ആ കേരളം കര്‍മ്മഭൂമിയായ ഭാരതത്തിന്റെ അഭിമാനഘടകമായിരിക്കും.

പല കാര്യങ്ങള്‍ക്കും പ്രതിബന്ധമായി നില്‍ക്കുന്നത് യാഥാസ്ഥിതികത്വമാണ്. യാഥാസ്ഥിതിക പദത്തിന് നിഘണ്ടുവില്‍ എന്തര്‍ത്ഥമായിരുന്നാലും ജീവനില്ലായ്മയെന്നാണ് ഞാന്‍ അര്‍ത്ഥം കല്‍പിക്കുന്നത്.

ഈശ്വര പ്രേരിതമായ ഐകമത്യത്തിന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഒഴിഞ്ഞ കൈകള്‍ക്ക് പണം കിട്ടും, ഒഴിഞ്ഞ വയറുകള്‍ക്ക് ആഹാരം കിട്ടും, ഒഴിഞ്ഞ ഹൃദയങ്ങള്‍ക്ക് സംതൃപ്തിദായകമായ ആശയം  കിട്ടും.

സമുദായ സേവനവും രാജ്യസേവനവും രണ്ടല്ല. അവ ഒരേ അവസരത്തില്‍ വച്ചുകൊണ്ടിരിക്കാവുന്നതും വളര്‍ത്താവുന്നതുമാകുന്നു. പെറ്റമ്മയെ സ്‌നേഹിക്കാത്തവന് ലോക സാഹോദര്യബോധം എങ്ങനെയാണ് ഉണ്ടാവുക.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

US

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

World

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

US

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies