Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

Movie Review: ഓര്‍മ്മയുണ്ട് ഈ മുഖം.. ഈ സിനിമ ഞങ്ങള്‍ക്ക് വേണം, ഞങ്ങളിങ്ങെടുക്കുവാ…

അച്ഛനെ പോലെതന്നെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമ എടുക്കുന്നതില്‍ അനൂപ് സത്യന്‍ വിജയിച്ചിട്ടുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലുള്ള സീനുകളാണ് ഇതില്‍ ഓരോന്നും. മലയാളത്തിലെ ആദ്യ സിനിമയിലൂടെ തന്നെ കല്യാണി പ്രിയദര്‍ശന്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ഭംഗിയാര്‍ന്ന ചിരിയും നിഷ്‌കളങ്കത നിറഞ്ഞ പെരുമാറ്റവുമാണ് കല്യണിയുടെ നികിതയെന്ന കഥാപാത്രത്തിന്റെ മേന്മ കൂട്ടുന്നത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെ പ്രണയജോഡികളായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഒത്തു ചേരലും കൂടിയാണ് സിനിമ.

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
Feb 11, 2020, 05:18 pm IST
in Review

അഞ്ചു വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘വരനെ ആവശ്യമുണ്ട്’. ഇത് ഒരു ഒന്ന്ഒന്നര തിരിച്ചുവരവാണെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. എല്ലാത്തരക്കാരെയും തിയറ്റിറില്‍ പിടിച്ചിരുത്തുന്ന ഒരു അസാധാരണ സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’.

അച്ഛനെ പോലെതന്നെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമ എടുക്കുന്നതില്‍ അനൂപ് സത്യന്‍ വിജയിച്ചിട്ടുണ്ട്. വളരെ സാധാരണമായ ഒരു കഥയെ രണ്ടര മണിക്കൂര്‍ നിളമുള്ള ഹാസ്യ കുടുംബ ചിത്രമാക്കുന്നത്തില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലുള്ള സീനുകളാണ് ഇതില്‍ ഓരോന്നും. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെ  പ്രണയജോഡികളായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഒത്തു ചേരലും കൂടിയാണ് സിനിമ.

ചെന്നൈ പട്ടണത്തിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ ജീവിതമാണ് സിനിമ പറയുന്നത്. വിവാഹമോചിതയായ നീനയും(ശോഭന) മകള്‍ നികിതയുമാണ്(കല്യാണി പ്രിയദര്‍ശന്‍) ഒരു കുടുംബം. നീന ഒരു ഫ്രഞ്ച് സ്പോക്കണ്‍ സ്‌കൂളില്‍ അധ്യാപികയാണ്. നികിത ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. നീനയുടെ തകര്‍ന്ന പ്രണയവിവാഹജീവിതം കണ്ടു വളര്‍ന്നതു കൊണ്ട് നികിതയ്‌ക്ക് അറേഞ്ച്ഡ് വിവാഹത്തോടാണ് താല്‍പര്യം. അതിനായി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ തിരയുന്നുമുണ്ട്. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്മെന്റിലേക്ക് പി. ബിബീഷ്(ദുല്‍ഖര്‍ സല്‍മാന്‍) എന്ന ചെറുപ്പക്കാരനും കുഞ്ഞനിയനും പ്രായമായ ഒരു സ്ത്രീയും താമസത്തിനെത്തുന്നു. അതേസമയത്തുതന്നെ പട്ടാളത്തില്‍നിന്നു വിരമിച്ച ഒറ്റത്തടിയായ മേജര്‍ ഉണ്ണികൃഷ്ണനും(സുരേഷ് ഗോപി) അവിടേക്കെത്തുന്നു. ഒരു മേല്‍ക്കൂരയ്‌ക്ക് കീഴില്‍ താമസിക്കുന്ന ഇവര്‍ തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദവും ഇവരുടെ പൂര്‍വകാല ജീവിതവുമാണ് സിനിമയില്‍ പറയുന്നത്.

മലയാളത്തിലെ ആദ്യ സിനിമയിലൂടെ തന്നെ കല്യാണി പ്രിയദര്‍ശന്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ഭംഗിയാര്‍ന്ന ചിരിയും നിഷ്‌കളങ്കത നിറഞ്ഞ പെരുമാറ്റവുമാണ് കല്യണിയുടെ നികിതയെന്ന കഥാപാത്രത്തിന്റെ മേന്മ കൂട്ടുന്നത്. സിനിമയിലെ യുവ താരങ്ങളെക്കാള്‍ സുരേഷ് ഗോപിയും ശോഭനയും പ്രേക്ഷകസ്വീകാര്യത നേടി. ഒരു ദുല്‍ഖര്‍ സിനിമ എന്നതിലുപരി ഒരു സുരേഷ് ഗോപി ചിത്രമാണിത്. സിനിമയുടെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നത് മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന സുരേഷ് ഗോപി കഥാപാത്രമാണ്. എംഎ നിഷാദിന്റെ തുക്കട പടങ്ങളില്‍ കോമഡി കാണിച്ചു അലമ്പാക്കിയ അതേ സുരേഷ് ഗോപിയാണ് നല്ലൊരു സംവിധായകന്റെ കയ്യില്‍ എത്തിയപ്പോള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 

ഹാസ്യ രംഗങ്ങളുടെ മധുരം കൂട്ടിയും സീരിയസ് രംഗങ്ങളുടെ പരിഗണന നഷ്ടപെടാതയും വളരെ ഭംഗിയായി ചിത്രികരിച്ചിരിക്കുന്ന സിനിമയാണ് ‘വരനെ ആവശ്യമുണ്ട്’. ഗസ്റ്ററോളില്‍ എത്തിയ ലാല്‍ ജോസും (ശിവ പ്രസാദ്) ഏതാനും സീനുകളില്‍ മാത്രമുള്ള ലാലു അലക്‌സും (ചാച്ചന്‍ മാനുവല്‍) മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. എന്നാല്‍, സിനിമയുടെ പലഭാഗങ്ങളിലും വന്നുപോക്കുന്ന സിനിമയുടെ സംവിധായകന്‍ അനൂപിനെ കണ്ടവര്‍ക്ക് മാര്‍വെല്‍ സിനിമകളില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപെടുന്ന സ്റ്റാന്‍ലീയെ ഓര്‍മ്മിപ്പിച്ചു.

സംവിധായകന്‍ ജോണി ആന്റണിയും (ഡോക്ടര്‍ ബോസ്) സുരേഷ് ഗോപിയും ഒത്തുള്ള രംഗങ്ങള്‍ തിയറ്ററില്‍ വിലയ ആരവമാണ് ഉണ്ടാക്കുന്നത്. കെ പി എ സി ലളിത (ആകാശവാണി), മേജര്‍ രവി (മേജര്‍ ആത്മാറാം), ഉര്‍വശി (ഡോക്ടര്‍ ഷേര്‍ലി) എന്നീ കഥാപാത്രങ്ങളും സിനിമയുടെ മാറ്റുകൂട്ടുന്ന കഥാപാത്രങ്ങളാണ്. സ്റ്റാര്‍ സാറ്റ്-ലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫെയറര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. എഡിറ്റര്‍ തൊബി ജോബിയാണ്.

Tags: sureshgopireviewആവശ്യമുണ്ട്varane-avishyamundവരനെ
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.