അയ്യപ്പന് കളരി അഭ്യസിച്ച സ്ഥലമാണ് ചീരപ്പന്‍ചിറ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് സമീപമാണ് ചീരപ്പന്‍ചിറ എന്ന കളരി. തുളുനാട്ടില്‍നിന്ന് ചേര്‍ത്തലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ചീരപ്പന്‍ചിറയിലെ പൂര്‍വികര്‍. ഇങ്ങനെ മുഹമ്മയിലെത്തിയ കളരി ഗുരുക്കന്മാര്ക്ക് പൂഴിയങ്കം വശമുണ്ടായിരുന്നു. ഇത് അഭ്യസിക്കാനാണ് മണികണ്ഠന് മുഹമ്മയില്‍ എത്തിയത്. അയ്യപ്പന് ആയോധനമുറകള്‍ അഭ്യസിച്ച കളപ്പുര ഇന്നും പഴമയുടെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നുണ്ട്. പഴയ അറപ്പുരയാണ് പണ്ടത്തെപ്പോലെ ഇന്നും ഓലപ്പുരയാണ്. പണ്ടത്തെപ്പോലെ ഇന്നും ഓലയാണ് മേഞ്ഞിട്ടുള്ളത്. ശബരിമല സീസണില്‍ അനവധി തീര്‍ത്ഥാടകര്‍ കളപ്പുരയില്‍ എത്താറുണ്ട്. ആയോധനകല അഭ്യസിച്ചപ്പോള്‍ അയ്യപ്പന് ഉപയോഗിച്ച ആയുധങ്ങള്‍ ചീരപ്പന്‍ചിറ കളരിയില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്.
ആലപ്പുഴ -തണ്ണീര്‍മുക്കം റോഡില്‍ ആലപ്പുഴയില്‍നിന്ന് പതിനാല് കിലോമീറ്റര്‍ ആലപ്പുഴയില്‍നിന്ന് പതിനാല് കിലോമീറ്റര്‍ വടക്ക് സഞ്ചരിക്കുമ്പോഴാണ് മുഹമ്മയില്‍ എത്തുന്നത്. കളപ്പുരയുടെ കിഴക്ക്ഭാഗത്താണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം. അയ്യപ്പനെ കളരിപഠിപ്പിച്ച ചേരന് ഗുരുക്കള്‍ക്ക് ക്ഷേത്രദര്‍ശനത്തിനും ശബരിമല എത്താന്‍ കഴിയാതെ വന്നപ്പോള്‍ അയ്യപ്പന് സ്വപ്നദര്‍ശനം നല്കി. ഇതിനനുസരിച്ച് നിര്‍മിച്ചതാണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം അയ്യപ്പനെ കളരി പഠിപ്പിച്ച ചേരന് ഗുരുക്കള്‍ക്ക് ക്ഷേത്രദര്‍ശനത്തിന് ശബരിമല എത്താന്‍ കഴിയാതെ വന്നപ്പോള്‍ അയ്യപ്പന് സ്വപ്നദര്‍ശനം നല്കി. ഇതനുസരിച്ച് നിര്‍മിച്ചതാണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം. സ്വപ്നത്തില്‍ അയ്യപ്പന് പറഞ്ഞു,
വേമ്പനാട്ടുകായലിലൂടെഒരു തടി ഒഴുകിവരും. അതുപയോഗിച്ച് ഒരു ക്ഷേത്രം പണിയുക. എന്റെ സാന്നിധ്യം അവിടെയുണ്ടാകും. അതനുസരിച്ച് കാരണവര്‍ കായലിലൂടെ ഒഴുകിയെത്തിയ തടി ഉപയോഗിച്ച് ക്ഷേത്രം പണിതു. മണ്ഡലകാലത്തല്ലാതെ അയ്യപ്പന്റെ മുക്കാല്‍ പങ്കും സാന്നിധ്യം കാണപ്പെടുന്ന ക്ഷേത്രമായതിനാല്‍ മുക്കാല്‍വെട്ടം എന്ന് ക്ഷേത്രത്തിന് പേരും നല്കി.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: