Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്നെ ഞാനാക്കിയ ഇഷ്ടങ്ങള്‍

ജെബിന്‍ ജോസഫ് by ജെബിന്‍ ജോസഫ്
Jul 28, 2019, 07:13 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പഠനത്തോടൊപ്പം ഒരു കല അഭ്യസിക്കുന്നത് സാധാരണമാണ്. ഇഷ്ടം കൊണ്ട് തുടങ്ങുന്ന ചില പാഠങ്ങള്‍. ജീവിതത്തില്‍ വേഗതയും ഉത്തരവാദിത്തവും വര്‍ധിക്കുമ്പോള്‍ ഇതേ  ഇഷ്ടങ്ങള്‍ മറന്നുപോകുന്നതും സാധാരണം.  ഇങ്ങനെയൊക്കെയാകും എന്നു കരുതി പ്രിയപ്പെട്ട സംഗീതോപകരണമായ വയലിന്‍ പഠിക്കാനിറങ്ങിയതാണ്  തൃപ്പൂണിത്തുറക്കാരനായ എം.എസ്. വിശ്വനാഥ്.  അന്ന് പ്രായം 15 വയസ്സ്. ഇന്ന് ആ പേരിനൊപ്പം ഗിന്നസ് വിശ്വനാഥ് എന്ന് ചേര്‍ത്തുവായിക്കണം. ആ നേട്ടത്തിലേക്കുള്ള യാത്രയുടെ ദൂരത്തെക്കുറിച്ച്…

വയലിനും ബോയും വിശ്വനാഥ് ആദ്യമായി കയ്യിലെടുക്കുന്നത് സംഗീത ഉപാസകനായി  അറിയപ്പെടണം എന്ന സ്വപ്‌നത്തോടെയല്ല. തനിക്കിണങ്ങുന്നത് സംഗീതമാണെന്ന തിരിച്ചറിവിനെ ആത്മാര്‍ഥമായി സമീപിച്ചു. അത്രമാത്രം. പിന്നീടാണ് വിദ്യാഭ്യാസ കാര്യത്തിലും സംഗീതത്തിന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്. സ്വപ്‌നം കാണാന്‍ തുടങ്ങിയത്. 

കൈപിടിച്ച് നടത്തിയവര്‍

 ഈ മേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന വാഗ്ദാനങ്ങള്‍ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വപ്രയത്നത്താലുള്ള അടിത്തറയില്‍ കെട്ടിപ്പൊക്കിയ സംഗീതജീവിതത്തിന് അതുകൊണ്ട് തന്നെ ഇരട്ടിയിലധികം സംതൃപ്തിയും സമാധാനവുമാണ്. ഗുരുക്കന്മാര്‍ പകര്‍ന്ന പാഠങ്ങളാണ് വിശ്വനാഥിന്റെ സമ്പത്ത്. ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഗുരുനാഥനായി തന്നെ വളര്‍ത്തിയെടുത്തതും ഈ അനുഭവമാണെന്ന് വിശ്വനാഥിന്റെ സാക്ഷ്യം 

വിശ്വനാഥ് എന്ന പ്രൊഫഷണല്‍ 

തൃപ്പുണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ വയലിന്‍ ഐച്ഛിക വിഷയമായെടുത്ത് ബിരുദത്തിന് ചേര്‍ന്നു. ഗുരു പി.ടി രാധാകൃഷ്ണന്റെ നിര്‍ദേശമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി.  കര്‍ണാടിക് വയലിന്‍ സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതവും ഇഷ്ടമായിരുന്നു വിശ്വനാഥിന്. കൊച്ചി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ വിവിധ അക്കാദമികളില്‍ നിന്നായി പാശ്ചാത്യ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍. ബെന്നി ചെറിയാന്‍ എന്ന അധ്യാപകന്റെ ക്ലാസുകള്‍ പാശ്ചാത്യ വയലിന്‍ സംഗീതം കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ വിദ്യാഭ്യാസം ബെംഗളൂരുവില്‍. ജര്‍മന്‍ വനിതയായ ജിസല്ല വോയ്ഡ്‌സിന്റെ പാഠങ്ങളാണ് പിന്നീട് വലിയ സ്വപ്‌നങ്ങളിലേക്ക് വിശ്വനാഥിനെ എത്തിച്ചത്. നാഷണല്‍ യൂത്ത് ഓര്‍ക്കെസ്ട്ര എന്ന ഇന്ത്യയിലെ മികച്ച വയലിനിസ്റ്റുകളുടെ കൂട്ടത്തിലൊരാളാകാന്‍ ജിസല്ല വഴികാട്ടി. ഈ ഓര്‍ക്കെസ്ട്രയുടെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ കലാകാരനും വിശ്വനാഥാണ്.

ഇറ്റാലിയന്‍ സിംഫണി ഓര്‍ക്കെസ്ട്ര, വിയന്ന സിംഫണി ഓര്‍ക്കെസ്ട്ര എന്നിങ്ങനെ രാജ്യാന്തര തലത്തിലും വിശ്വനാഥിന്റെ വയലിന്‍ സംഗീതത്തിന്റെ മാസ്മരികത അലയടിച്ചു തുടങ്ങി. കൊച്ചിയിലും ഓര്‍ക്കെസ്ട്രയ്‌ക്കൊപ്പം വായിച്ചു. സ്വപ്രയത്നത്താല്‍ സെല്ലോ എന്ന ഉപകരണവും പഠിച്ചെടുത്തു. 

കൂട്ടുകാരുടെ ഋതുരാഗം 

ഒരു ബാന്‍ഡിന് രൂപം നല്‍കുകയെന്ന ആഗ്രഹം ഋതുരാഗാസില്‍ എത്തിനില്‍ക്കുന്നു. സുഹൃത്തുക്കളായ സംഗീതജ്ഞര്‍ ഒപ്പം കൂടി. ഇന്ന് കേരളത്തിലെ പ്രമുഖ ബാന്‍ഡുകളില്‍ ഒന്നായി ഋതുരാഗാസ് വളര്‍ന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സ്വന്തമാക്കിയതും ഋതുരാഗാസാണ്.

നേട്ടങ്ങളുടെ കഥ

ആര്‍എല്‍വിയിലെ പഠനകാലത്ത്,  എം.ജി സര്‍വകലാശാല കലോത്സവത്തില്‍ പാശ്ചാത്യ വയലിനില്‍ എന്നും ഒന്നാം സ്ഥാനം വിശ്വനാഥിനായിരുന്നു. ഇന്റര്‍നാഷണല്‍ ഓര്‍ക്കെസ്ട്രകളില്‍ കര്‍ണാടിക് സോളോയും നാട്ടില്‍ പാശ്ചാത്യസംഗീതം സോളോയും ഒരേപോലെ അവതരിപ്പിച്ച് കയ്യടി നേടി. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. തുടര്‍ച്ചയയായി 36 മണിക്കൂര്‍ വയലിന്‍ വായിച്ച് പുതു ചരിത്രം രചിച്ചു. അങ്ങനെ എം.എസ്. വിശ്വനാഥ് ഗിന്നസ് വിശ്വനാഥ് ആയി. 

റോള്‍ മോഡലുകള്‍

കര്‍ണാട്ടിക്കും വെസ്റ്റേണും ഒരുപോലെ വഴങ്ങുന്ന വിശ്വനാഥിന് എല്ലാത്തരം  സംഗീതവും അത്രമേല്‍ പ്രിയപ്പെട്ടതാണ്. പ്രമുഖ വയലിനിസ്റ്റ് വി.വി സുബ്രഹ്മണ്യത്തിന്റെ കച്ചേരികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിശ്വനാഥ് ഡേവിഡ് ഗാരറ്റിന്റെ പാശ്ചാത്യശൈലിയുടെ കടുത്ത ആരാധകനാണ്. 

തിരക്കൊഴിവായ നേരങ്ങളില്‍

യാത്രയുടെ ഹരം ശീലമില്ലാത്ത വിശ്വനാഥിന് തൃപ്പുണിത്തുറയും നാടും വീടും തന്റെ ബാന്റുമൊക്കെയാണ് ഇടവേളയില്‍ കൂട്ട്. സിനിമയും ഭക്ഷണവുമെല്ലാം ഈ നേരങ്ങളില്‍ ഒപ്പമുണ്ടാകും. പുതിയ ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളും ഇവിടെനിന്നാണ് തുടങ്ങുന്നത്.  സംഗീതവഴിയിലെ ഊര്‍ജ്ജവും മറ്റൊന്നല്ല. 

അനുഭവ സാക്ഷ്യം

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഒരു പ്രൊഫഷണല്‍ രൂപപ്പെടുന്നത്. ലക്ഷ്യമുണ്ടെങ്കില്‍ പരിശ്രമം തന്നെ ഏക മാര്‍ഗം. തളരാതെ പഠിക്കുക. എന്നും ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് സൂക്ഷിക്കുക. അനുകരണമല്ല, സ്വതസിദ്ധമായ ശൈലിയാണ് നിങ്ങളെ നിങ്ങളാക്കുക. അപ്പോള്‍ വിജയം തേടിവരുമെന്ന് വിശ്വനാഥിന്റെ വാക്കുകള്‍. 

വീട്ടിലെ വിശ്വനാഥന്‍ 

തൃപ്പുണിത്തുറ പുതിയകാവ് സ്വദേശിയാണ് വിശ്വനാഥ്. സീതയും സുബ്രഹ്മണ്യനുമാണ് മാതാപിതാക്കള്‍.  രണ്ട് സഹോദരങ്ങളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പുതിയകാവിലും ഉദയംപേരൂരുമായിരുന്നു. ശ്രീദേവിയാണ് വിശ്വനാഥിന്റെ ഭാര്യ.  മകള്‍ പാര്‍വതി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.
India

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

India

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies