Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മാവില്‍ തിങ്ങിയ മലരണിക്കാടുകള്‍

സേവ്യര്‍. ജെ by സേവ്യര്‍. ജെ
Jun 17, 2019, 07:33 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

വിനിമയോപാധികള്‍ അത്രയ്‌ക്കൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളിയെ ചുറ്റിവരിഞ്ഞ മുന്തിരി വള്ളികളായിരുന്നു ചങ്ങമ്പുഴക്കവിതകള്‍. പുസ്തകങ്ങളിലൂടെ വായിച്ചുംകേട്ടും പകര്‍ത്തി എഴുതിയും ലക്ഷങ്ങളിലേക്കു പ്രസരിക്കാന്‍ ശേഷിയുണ്ടായിരുന്നു ആ കവിതകള്‍ക്ക്. അച്ചടിപോലും ആഢംഭരമായിരുന്നകാലത്ത് കവിതയെ ജനങ്ങളിലേക്കു നിക്ഷേപിക്കാന്‍ കഴിഞ്ഞ ആധുനിക കാലത്തെ ആള്‍ക്കൂട്ടങ്ങളുടെ ആദ്യ മലയാള കവിയാണ്ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ 71ാം ചരമവാര്‍ഷിക ദിനം ഇന്ന്.

യൗവന തീക്ഷ്ണതയുടെ 37ാം വയസില്‍ മരിക്കുമ്പോള്‍ ആ തൂലികത്തുമ്പിന്റെ ആസ്തി അന്‍പതോളം രചനകളായിരുന്നു. ഇന്നും നമ്മുടെ എഴുത്തുകാര്‍ക്ക് സ്വപ്‌നം കാണാനാവാത്തവിധം 1936ല്‍ രമണന്റെ ഒരു ലക്ഷം കോപ്പികളാണ് വില്‍ക്കപ്പെട്ടത്. സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യ ഏല്‍പ്പിച്ച നടുക്കവും അതിനുള്ള പ്രണാമവുമായിരുന്നു ചങ്ങമ്പുഴയെ രമണന്‍ എഴുതിപ്പിച്ചത്. തീവ്രസാമൂഹ്യപ്രസക്തിയുള്ള വാഴക്കുലയുടെ കോപ്പികളും നിരവധി വിറ്റുപോകുകയുണ്ടായി. എണ്‍പതുകളില്‍ കേരളമാകെ അലയടിച്ച കവിയരങ്ങുകളെക്കാള്‍ ,ആഴത്തിലും പരപ്പിലും അന്നത്തെ മലയാളികള്‍ ചൊല്ലിനടന്നവയാണ് ഈ രണ്ടു രചനകളും. പ്രപഞ്ചത്തിന്റെ സകലമാന ത്രസിപ്പുകളോടും മനുഷ്യന്റെ എല്ലാവിധ വികാരങ്ങളോടുംകൂടിയ മഷിപ്പാത്രത്തില്‍ പേനമുക്കിയാണ് ചങ്ങമ്പുഴ എഴുതിയത്. കാല്‍പ്പനികതയുടെ നക്ഷത്രശോഭയെ നോക്കിക്കാണുകയും ഒപ്പം ജീവിത വൈരുധ്യങ്ങളെ നിരീക്ഷിക്കുകയും ചെയ്ത ഭാവന, യാഥാര്‍ഥ്യങ്ങളുടെ കവിയായിരുന്നു അദ്ദേഹം. ഭാവനാപൂര്‍ണ്ണമായൊരു സ്വപ്‌ന ദര്‍ശനത്തിലൂടെ കടന്നുകൊണ്ടാണ് അനുരാഗലോലമായ യാഥാര്‍ഥ്യത്തിന്റെ കാമ്പിലേക്ക് ചങ്ങമ്പുഴ എത്തിച്ചേര്‍ന്നത്.

ചങ്ങമ്പുഴക്കവിതയിലൂടെ കടന്നുപോകുന്ന അനുവാചകന്‍ പുഴയും മലയും കാടും കാറ്റും പൂവുമൊക്കെ ആയിത്തീരുന്ന ഒരു ആന്തരിക ലോകത്തെ ആവാഹിച്ചേക്കാം. പ്രകൃതിയുടെ നൈസര്‍ഗിക സ്പര്‍ശം അപ്പോള്‍ അനുഭവപ്പെടും. അനുരാഗത്തിന്റെ വിജ്‌റുംഭിത കൗതുകവും ആഹ്ലാദത്തിന്റെ രസ സ്‌നായുക്കളും സങ്കടത്തിന്റെ അമര്‍ത്തിയ നിശ്വാസങ്ങളുംകൊണ്ട് മനുഷ്യപക്ഷത്തിന്റെ സാര്‍വലൗകികതയാകുന്നുണ്ട് ചങ്ങമ്പുഴക്കവിത. ചിലപ്പോള്‍ നഷ്ടവസന്തങ്ങളുടെ ശോകരസവും ചിലപ്പോള്‍ മലരണിക്കാടുകളുടെ തിങ്ങിവിങ്ങലുമാകുന്ന കവിത. നിലാവുകറന്നൊഴുക്കിയപോലുള്ള സുഭഗ ഭാഷാരാമത്തിലെ വാക്കുകളുടെ ബലരൂപമുള്ള ഒറ്റമരക്കാടുകളില്‍ ജീവാനുഭവത്തിന്റെ ഊയലാടുന്നുണ്ട് ചങ്ങമ്പുഴ.

ലളിത സുന്ദര വാക്കുകളില്‍ പാരായണക്ഷമതയോടെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ് ചങ്ങമ്പുഴയുടെ കവിത എന്നു പറയുമ്പോള്‍ തന്നേയും ദാര്‍ശനികാഴങ്ങളും പരപ്പുംതേടിപ്പോകുന്നുണ്ട് ആ രചനകള്‍. പാടുന്ന പിശാചും സ്പന്ദിക്കുന്ന അസ്ഥിമാടവും പേരുകളിലെ വൈരുധ്യാത്മക സൗന്ദര്യംപോലെ തന്നെ ഉള്ളടക്കത്തിന്റെ മാനങ്ങളുംകൊണ്ട് വിചാരശീലമാകുന്ന രചനകളാണ്. പിശാചു പാടുകയും അസ്ഥിമാടം സ്പന്ദിക്കുകയും ചെയ്യുന്ന വിപരീതാര്‍ഥ ലോക വീക്ഷണം ചങ്ങമ്പുഴയിലെ വ്യത്യസ്ത തത്വജ്ഞാനിയെയാണ് പ്രത്യക്ഷവല്‍ക്കരിക്കുക. 

എല്ലാവരേയുംപോല ജീവിതമേല്‍പ്പിക്കുന്ന യാതനകളുടെ കൊടുംമലകള്‍ ചങ്ങമ്പുഴയുടെ മുന്നിലുണ്ടായിട്ടുണ്ട്. അതിജീവനത്തിന്റെ സമസ്യകളും ഒറ്റപ്പെടലിന്റെ ഒറ്റയടിപ്പാതകളും രൂപംകൊണ്ടപ്പോള്‍ ഒരു കവിയുടെ വിചാരശീലങ്ങള്‍ക്ക് വ്യക്തിയായ ചങ്ങമ്പുഴയെ ജയിക്കാനായില്ല. എല്ലാം അനുഭവിച്ചറിഞ്ഞെന്നു തോന്നുമ്പോഴും അത് എല്ലാമടങ്ങിയ സംപൂര്‍ണ്ണതയായിരുന്നില്ലെന്ന് മനസിലാക്കാനാവാതിരുന്നത് കവിയുടെ നിഷ്‌ക്കളങ്കമായ ഭാവനാവിലാസംകൊണ്ടായിരിക്കാം. അത്തരം വ്യക്തിപരാനുഭവങ്ങള്‍ പാട്ടിനുവിടുകയാണ് നല്ലത്്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ കവിതകള്‍ ചുരത്തുന്നത് മലരണിക്കാടുകള്‍ തിങ്ങുന്ന വാസനാവികൃതിയുടെ ആവേശഭരിതവും വികാരഭരിതവുമായ പ്രചോദനങ്ങളാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies