Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥകളിയേയും മലയാളത്തെയും സ്‌നേഹിച്ച ബാര്‍ബറ

വി. ഉണ്ണികൃഷ്ണന്‍ by വി. ഉണ്ണികൃഷ്ണന്‍
Feb 24, 2019, 03:16 am IST
in Varadyam

ഓസ്‌ട്രേലിയയിലെ ആദിവാസികളുടെ മുഖത്തെ മെയ്‌ക്കപ്പിനെക്കുറിച്ച് പഠിക്കാനിറങ്ങിയ ഇംഗ്ലണ്ടുകാരിയായ ബാര്‍ബറ എന്ന പത്തൊമ്പതുകാരി അവസാനം എത്തിപ്പെട്ടത് കേരള കലാമണ്ഡലത്തിന്റെ മണ്ണില്‍. 1972-ല്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വഴിതെറ്റി ട്രെയിനിറങ്ങുമ്പോള്‍ ബാര്‍ബറയ്‌ക്കറിയില്ലായിരുന്നു താനിറങ്ങിയത് കലകളുടെ കേളീനിലയമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന ചെറുതുരുത്തിയിലാണെന്ന്.

 ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്നോടിയായി ലോകരാജ്യങ്ങള്‍ ചുറ്റിക്കാണാനിറങ്ങിയ ബാര്‍ബറ ഇംഗ്ലണ്ടില്‍ നിന്ന് കപ്പലില്‍ ആദ്യം ഫ്രാന്‍സിലും തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ വഴി ഇന്ത്യയിലും എത്തി. ഇവിടുത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലെത്തിയ ഇവര്‍ ബാഗ്ലൂരിലേക്കുള്ള യാത്രക്കിടയില്‍ ഒരു നിയോഗം പോലെ ഷൊര്‍ണ്ണൂരാണെന്നു വിചാരിച്ച് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.

അവിടെ നിന്ന് കലാമണ്ഡലത്തെ കുറിച്ച് കേട്ടറിഞ്ഞ ഇവര്‍ അവിടം സന്ദര്‍ശിക്കുകയും, എഴുത്തുകാരിയും കലാമണ്ഡലം ജീവനക്കാരിയുമായ ഒളപ്പമണ്ണമനയിലെ സുമംഗലയെ പരിചയപ്പെടുകയുമായിരുന്നു. തന്റെ ഇംഗിതം വെളിപ്പെടുത്തിയ അവരോട്, ഇവിടെ അതിനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്ന് പറഞ്ഞെങ്കിലും ഓസ്‌ട്രേലിയയില്‍ പോകാനായിരുന്നു താല്‍പര്യം. പിന്നീട് വള്ളത്തോളിന്റെ മകളുടെ ഭര്‍ത്താവും, കലാമണ്ഡലം സെക്രട്ടറിയുമായിരുന്ന വി.ടി. ഇന്ദുചൂഡന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ കഥകളിക്കു ചുട്ടി കുത്തുന്ന കല അഭ്യസിക്കാന്‍ തീരുമാനിച്ചതത്രേ. 

സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ബാര്‍ബറ രണ്ടു വര്‍ഷത്തിനു ശേഷം മടങ്ങിയെത്തി കലാമണ്ഡലം ഗോവിന്ദവാര്യരുടെ ശിഷ്യയായി പഠനം ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ ഗുരുവിന്റെ പ്രിയശിഷ്യയായി മാറി. ഒഴിവു ദിവസങ്ങളില്‍ പോലും പുറത്ത് പോകാതെ കാണുന്നവരെയൊക്കെ വിളിച്ചു കിടത്തി ചുട്ടികുത്തി പരിശീലനം നടത്തുമായിരുന്നത്രേ. ഇതുമൂലം തന്നെ കണ്ടാല്‍ ആരും അടുത്തു വരാതെ ഒഴിഞ്ഞുമാറി നടക്കുമായിരുന്നെന്ന് ചിരിച്ചുകൊണ്ട് അവര്‍ പറയുമ്പോള്‍ പഴയ പത്തൊമ്പതുകാരിയുടെ മുഖത്തുണ്ടാവുന്ന അതേ കുസൃതി അവരുടെ കണ്ണുകളില്‍ കാണാനുണ്ടായിരുന്നു. 

കലാമണ്ഡലത്തില്‍ രണ്ടു വര്‍ഷത്തെ കോഴ്‌സിനു ചേര്‍ന്ന ബാര്‍ബറ നാലാം മാസത്തില്‍ തന്നെ അരങ്ങേറ്റവും നടത്തി. പഠനത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ഇവര്‍ ഇന്ത്യയില്‍ വരുമ്പോഴൊക്കെ തന്റെ ഗുരുനാഥനെ സന്ദര്‍ശിച്ചതിനു ശേഷമേ മടങ്ങാറുണ്ടായിരുന്നുള്ളു. അത്രമാത്രം ആത്മബന്ധമായിരുന്നു ഇവര്‍ തമ്മില്‍. ഒരിക്കല്‍ ഗുരുനാഥന്റെ പിറന്നാള്‍ സദ്യക്ക് എത്താന്‍ കഴിയാതിരുന്ന വിഷമം കണ്ട് ഇവര്‍ വരുന്ന ദിവസം അതേ സദ്യവട്ടങ്ങളൊരുക്കിയാണ് ഗുരു ശിഷ്യയോടുള്ള ഇഷ്ടം പങ്കുവെച്ചത്.

പിന്നീടൊരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഗുരുനാഥന് അസുഖം കൂടുതലാണെന്നറിഞ്ഞ് കാണാനെത്തിയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനും, അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ അടുത്തിരുന്ന് വെള്ളം കൊടുക്കാനുമുള്ള നിയോഗവും ഈ പ്രിയശിഷ്യയ്‌ക്കുണ്ടായി. അദ്ദേഹത്തിന്റെ മരണശേഷം എവിടെ പരിപാടിക്കു പോയാലും ഗുരുവിന്റെ ഫോട്ടോ അടുത്തു വെച്ചേ ഇവര്‍ ചുട്ടി കുത്തുകയുള്ളൂ.

വെള്ളിനേഴി നാണു നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സദനം ബാലകൃഷ്ണന്‍ എന്നിവരെപ്പോലുള്ള പ്രശസ്തരായ പല ആളുകള്‍ക്കും ചുട്ടി കുത്തിയിട്ടുള്ള ബാര്‍ബറ, കഥകളിയെ വിദേശ രാജ്യങ്ങളില്‍ പ്രശസ്തിയിലെത്തിക്കാന്‍ പ്രയത്‌നിച്ചു. കഥകളിക്കായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സഞ്ചരിച്ചിട്ടുള്ള ഇവരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം മേജര്‍സെറ്റ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

  1988-ല്‍ കോട്ടയം മണിമല സ്വദേശി കലാമണ്ഡലം വിജയകുമാറിനെ വിവാഹം കഴിച്ചതോടെ ബാര്‍ബറ, ബാര്‍ബറ വിജയകുമാറായി. ഭര്‍ത്താവ് വിജയകുമാറിന് ചെറുതുരുത്തിയില്‍ നടനകലോദയം എന്ന കഥകളി ട്രൂപ്പുണ്ട്. ഒരു മകനുള്ളത് ഭാര്യയുമൊത്ത് ഇംഗ്ലണ്ടിലാണ് താമസം. എല്ലാവര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെത്തുന്ന ഇവര്‍ക്ക് ഇവിടേക്ക് വരുമ്പോള്‍ സ്വന്തം വീട്ടിലേക്കു വരുന്ന സന്തോഷമാണ്. യൂറോപ്പ് കഴിഞ്ഞാല്‍ പിന്നെ ഇത്രയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ പറ്റുന്ന രാജ്യം ഇന്ത്യയാണെന്നും ഇവര്‍ പറയുന്നു.

   ഹൃദയസംബന്ധമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ് ബാര്‍ബറ. ഡോക്ടര്‍മാര്‍ യാത്ര വിലക്കിയിട്ടും കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലെത്തുകയും, കിള്ളിമംഗലത്തുളള പളുങ്ക് ശിവക്ഷേത്രത്തില്‍ കഥകളിക്കായി ചുട്ടി കുത്തുകയും ചെയ്തു. ജീവിതത്തില്‍ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും കഥകളിക്കായി മാറ്റി വെച്ച ഈ കലാകാരിയെ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ബഹുമതികള്‍ ഒന്നും തേടിയെത്തിയിട്ടില്ലെങ്കിലും തന്റെ മരണം വരെയും ചുട്ടി കുത്തണം എന്ന ആശ മാത്രമേ ഇപ്പോള്‍ അവരുടെ മനസ്സിലുള്ളൂ.

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.