Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്‌നാനായ കുടുംബസംഗമത്തില്‍ മുഖ്യമന്ത്രി; എതിര്‍പ്പുമായി നവീകരണ സമിതി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2019, 04:35 am IST
in Kerala

കോട്ടയം: കോട്ടയം അതിരൂപതയുടെ ക്‌നാനായ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ക്‌നാനായ കത്തോലിക്ക നവീകരണ സമിതി രംഗത്ത്.  കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ 24നാണ് ഉദ്ഘാടന ചടങ്ങ്.

ക്‌നാനായ സഭയിലെ അംഗങ്ങള്‍ മറ്റൊരു ക്രൈസ്തവ സഭയില്‍പ്പെട്ട പെണ്‍കുട്ടിയേയോ, ആണ്‍കുട്ടിയേയോ വിവാഹം ചെയ്താല്‍ അവരെ ക്‌നാനായ സഭ പുറത്താക്കും. 1945 മുതല്‍ ഇതുവരെ സഭ പുറത്താക്കിയത് 1,70,000 പേരെയാണ്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിലുള്ള ഈ വിവേചനം നിലനില്‍ക്കെ, നവോത്ഥാനവും സ്ത്രീ സമത്വവും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്‌നാനായ കത്തോലിക്ക കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനെയാണ് നവീകരണ സമിതി എതിര്‍ക്കുന്നത്. 

സഭ മാറി വിവാഹം ചെയ്താല്‍ ക്‌നാനായ സമൂഹത്തിന്റെ വംശശുദ്ധിയും രക്തശുദ്ധിയും നഷ്ടപ്പെടുമെന്നാണ് ക്‌നാനായ കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികളോട് പറയുന്നത്. ഇത് ദുരഭിമാന ഊരുവിലക്കിന് തുല്യമാണ്. ഭരണഘടനയുടെ  ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ക്‌നാനായ സമൂഹത്തിലെ ദുരാചരങ്ങള്‍ക്കും അയിത്താചാരങ്ങള്‍ക്കും എതിരെ ശബ്ദിക്കണമെന്നാണ് നവീകരണ സമിതിയുടെ നിലപാട്. സീറോ മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപതയിലെ ദുരാചാരങ്ങള്‍ക്ക് ഇരയായി ക്‌നാനായ സമൂഹത്തില്‍ നിന്നും പുറത്തായ ആയിരക്കണക്കിന് വിശ്വാസികളുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്നാണ് നവീകരണ സമിതി ആവശ്യപ്പെടുന്നത്. 

ആചാരം ലംഘിക്കാനുള്ളതാണെന്ന് ശബരിമലയുടെ കാര്യത്തില്‍ പറഞ്ഞ മുഖ്യമന്ത്രി ക്‌നാനായ സമൂഹത്തിലെ ദുരാചാരത്തില്‍ എന്ത് നിലപാട് എടുക്കുമെന്നും ഇവര്‍ ചോദിക്കുന്നു. നവോത്ഥാനവും സ്ത്രീ സമത്വവും ഹിന്ദു വിശ്വാസികള്‍ക്ക് മാത്രമാണോ ബാധകമെന്ന ചോദ്യവും നവീകരണ സമിതി ഉയര്‍ത്തുന്നുണ്ട്. 

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം, കിടങ്ങൂര്‍, മലബാറിലെ കുടിയേറ്റ മേഖലകളിലെല്ലാം കൂടി എണ്‍പതിനായിരം വിശ്വാസികളാണ് ക്‌നാനായ സമൂഹത്തിലുള്ളത്. 

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോട്ടയം: ക്‌നാനായ കത്തോലിക്ക സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കും ദുരഭിമാന ഊരുവിലക്കിനെതിരെയും ഭരണഘടന അനുശാസിക്കുന്ന തുല്യനീതിക്കുവേണ്ടിയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക നവീകരണ സമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയതായി ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യൂസ്, സെക്രട്ടറി സി.എം.സിറിയക്, ഖജാന്‍ജി സി.കെ. പുന്നന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.