Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എസ്.കെ-സഞ്ചാരം ദേശങ്ങളിലും ജീവിതത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 07:56 am IST
in Special Article

സഞ്ചാരസാഹിത്യത്തിനു മീതെ സഞ്ചാരംതന്നെ ജീവിതമാക്കിയവരെ നാം എന്തു പറയും. ജീവിതം സഞ്ചാരമാക്കിയവര്‍ അങ്ങനെ ബാക്കിവെച്ചുപോയതാണ് ആ സഞ്ചാരത്തിന് ഇടംകിട്ടാത്തവരായ നമ്മള്‍ യാത്രപോയപോലെ വായിച്ചുതീര്‍ക്കുന്നത്. മലയാളത്തിന് ഇത്തരം മോഹിപ്പിക്കുന്ന സഞ്ചാര ജീവിതത്തിന്റെ ആസ്തി ഉണ്ടാക്കിത്തന്നത് എസ്.കെ.പൊറ്റക്കാടാണ്.

ഇന്ന് എസ്.കെ പൊറ്റക്കാടിന്റെ ഓര്‍മദിനം.  സഞ്ചാരം തന്നെ ജീവിതമായിരുന്നു എസ്.കെ.പൊറ്റക്കാട്ടിന്. സഞ്ചാരം ജീവിതമാക്കിയ എഴുത്തുകാരന്‍. അസൗകര്യങ്ങള്‍ മാത്രം മൂലധനമായിരുന്ന കാലത്താണ് ലോകത്തിന്റെ മുക്കിലും മൂലയിലും പൊറ്റക്കാട് എത്തിയത്. ഇന്നായിരുന്നെങ്കില്‍ എത്രതവണ ഭൂമിതന്നെ വലംചുറ്റുമായിരുന്നു എസ്.കെ. യാത്ര കേവലം വിനോദംമാത്രമായിരുന്നകാലത്ത് സഞ്ചാരം തന്നെ ജീവിതമാക്കിക്കൊണ്ട് കാഴ്ചകളില്‍ ലോകഭൂപടം തീര്‍ത്ത മലയാളത്തിലെ ആദ്യ എഴുത്തുകാരനാണ് എസ്.കെ. അദ്ദേഹത്തിന്റെ എല്ലാ എഴുത്തിലും അങ്ങനെയൊരു ഭൂപടമുണ്ട്.

ഇത്തരമൊരു പ്രദേശക്കാഴ്ചയോടുള്ള ദൃഢപ്രണയമായിരിക്കണം നോവലുകളുടേയും  കഥകളുടേയും പേരുകളില്‍പ്പോലും പരിസരം കൂട്ടിച്ചര്‍ക്കാന്‍ എസ്.കെയെ പ്രേരിപ്പിച്ചത്. ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ എന്നിങ്ങനെ രണ്ടു പ്രധാന നോവലുകളില്‍ മാത്രമല്ല ഈ എഴുത്തുകാരന്റെ ഒട്ടനവധി കഥകളുടേയും മിക്കവാറും സഞ്ചാരകൃതികളുടേയും തലക്കെട്ടുകളെ വഹിക്കുന്നത് ഇത്തരമൊരു ദേശനാമമായിത്തീരുന്നത് ഇങ്ങനെയൊരടുപ്പത്തിന്റെ മോഹവിചാരങ്ങള്‍കൊണ്ടുകൂടിയാണ്. 

ദേശങ്ങളിലൂടെയുള്ള  യാത്രകളും അതുവഴി ജീവിതത്തിലൂടെയുള്ള സഞ്ചാരവും നടത്തി നേടിയ മൂലധനം സംഭരിച്ചുവെക്കാന്‍ സഞ്ചാരകൃതികളില്‍ മാത്രം തികയില്ലെന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാവണം നോവലിന്റേയും കഥയുടേയും സുരക്ഷിതതാവളങ്ങളും ഇതിനായി  അദ്ദേഹം കരുതിവെച്ചത്. ഒരു സഞ്ചാരിയുടെ അന്വേഷണങ്ങള്‍ വേണ്ടുവോളം അദ്ദേഹത്തിന്റെ സാഹിത്യത്തിലുമുണ്ട്. പ്രത്യേകിച്ചു സ്ഥലകാലങ്ങള്‍. 

ഈ പ്രപഞ്ചം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതാണെന്നുള്ള ഭാരതീയത ചിന്തയിലും എഴുത്തിലുംകൊണ്ടു നടന്ന സഞ്ചാരിയും നോവലിസ്റ്റും കഥാകൃത്തുമാണ് എസ്.കെ. പൊറ്റക്കാട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലും ഇടമുണ്ടെന്നു വിശ്വസിക്കുന്ന ഭാരതീയ ചിന്തയുടെ തുറന്നുവെച്ച പുസ്തകങ്ങളാണ് എസ്.കെയുടെ കൃതികള്‍. പല പുസ്തകങ്ങളുടേയും കഥകളുടേയും പേരു തന്നെ ചില മൃഗനാമങ്ങളോടുകൂടിയായതില്‍ അതിശയമില്ല.

ദേശത്തിന്റെ പ്രമേയത്തിനുമേല്‍ മേഞ്ഞുപോകുന്നൊരു കഥയുടെ പുള്ളിമാന്‍ എസ്.കെ.പൊറ്റക്കാടിന്റെ രചനാ പ്രപഞ്ചത്തിലുണ്ട്. അതു ചിലപ്പോള്‍ മൗനത്തിന്റെ നാടന്‍പ്രേമമായും കുരുമുളകുവള്ളിയുടെ കടുത്ത എരിവായുമൊക്കെ മാറിയെന്നും വരാം. നിലാവു പരത്തിയ രാത്രിപ്പുഴയുടെ സംഗീതമുള്ള ആദ്യകാല നോവലുകളില്‍  ഒന്നായ നാടന്‍ പ്രേമം മുതല്‍ അവസാന കൂതിയില്‍ വരെ എസ്.കെയ്‌ക്കു ഇഷ്ടപ്പെട്ട ലാന്റ് സ്‌കേപ്പ് വായനക്കാരനു കാണാം.

മലയാള സാഹിത്യത്തിലെ കഥയുടെ രാജശില്‍പ്പിയായി വാഴ്‌ത്തപ്പെട്ട എസ്.കെയുടെ എഴുത്തുലോകം ജീവിതത്തിന്റെ വിശാലമായ തുറവിപോലെ വിസ്തൃതമായ സ്ഥല-ഭൂഖണ്ഡങ്ങളുടെകൂടി ലാന്റ് സ്‌കേപ്പാണ്. അദ്ദേഹത്തിന്റെ കഥാ-നോവല്‍ ലോകത്ത് സ്ഥലരാശികള്‍ പരിസരാന്തരീക്ഷത്തെക്കാളധികം കഥാപാത്രങ്ങളെപ്പോലെ തന്നെ  സാന്നിധ്യമായി വന്നുചേരുന്നുണ്ട്. 

എസ്.കെ പൊറ്റക്കാടിന്റെ പ്രധാന രചനകളുടെ തലക്കെട്ടുകള്‍തന്നെ സ്ഥലനാമങ്ങളുടേതാണ്. ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, ആഫ്രിക്ക, യൂറോപ്പ്,റഷ്യ, ലണ്ടന്‍ നോട്ട് ബുക്ക്, ബാലിദ്വീപ്, നേപ്പാള്‍ യാത്ര എന്നിങ്ങനെ സ്ഥലപ്പേരുകളുള്ള പുസ്തകങ്ങള്‍ എസ്.കെയുടെ അല്ലാതെ മലയാളത്തില്‍ അധികമില്ല. ജീവിക്കുന്ന മനുഷ്യരെപ്പോലെ അവരുടെ പരിസരങ്ങള്‍ക്കും അവയുടെ പുരാവൃത്തത്തിനും സമാസമം പ്രാധാന്യമുണ്ട്. ഈ എഴുത്തുകാരനില്‍ സര്‍ഗവിതാനമുള്ള ഒഴിയാബാധപോലെയാണ് ഇത്തരം കാര്യങ്ങള്‍  കടന്നുവന്നത്. കഥ, കവിത, നോവല്‍, നാടകം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ നീണ്ട രചനാസപര്യയ്‌ക്കിടയില്‍ എണ്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. 

ഇന്നു യാത്രയെഴുത്ത് ഒരുപ്രത്യേക സാഹിത്യ വിഭാഗമായിട്ടുണ്ടെങ്കിലുംഅതിന്റെ ആദ്യകാലം എസ്.കെയില്‍ നിന്നാണ് തുടങ്ങുന്നതെന്ന് ആവര്‍ത്തിച്ചു പറയേണ്ടിവരുന്നു. ഒരുനോവല്‍പോലെയോ കഥപോലെയോ വായിച്ചുപോകാവുന്നത്ര ശില്‍പ്പഘടനയും അനുഭവരീതിയുമുള്ളവയാണ് ഈ യാത്രയെഴുത്തുകള്‍. യാത്രയെക്കാള്‍ ഓരോ ദേശത്തും അദ്ദേഹം കണ്ടെത്തിയത്  തന്റെതായൊരു പുതുമയാണ്.

ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, നാടന്‍പ്രേമം, കുരുമുളക്, പ്രേമശിക്ഷ, മൂടുപടം എന്നീ നോവലുകളില്‍, കോഴിക്കോട് മിഠായിത്തെരുവിന്റെ കഥ പറയുന്ന  ഒരു തെരുവിന്റെ കഥയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആത്മകഥാപരമായ നോവല്‍ ഒരു ദേശത്തിന്റ കഥയ്‌ക്ക് എസ്.കെയ്‌ക്കു ജ്ഞാനപീഠവും ലഭിച്ചു. 

 കാല്‍പ്പനികതയുടെ ഭാവപ്പകര്‍ച്ച  ഉള്ളവയാണ് എസ്.കെയുടെ രചനകള്‍. പ്രത്യേകിച്ച് കഥകള്‍ക്ക് ഈ ഗരിമകൂടുതലാണ്. കഥകളുടെ പേരിനുപോലുമുണ്ട് ഈ ഗുണം. ചന്ദ്രകാന്തം, രാജമല്ലി, മേഘമാല, പുള്ളിമാന്‍, ഇന്ദ്രനീലം, ഹിമവാഹിനി, ഏഴിലംപാല തുടങ്ങിയ നാമങ്ങളില്‍ ഈ കാല്‍പ്പനിക ധ്വനിയുണ്ട്. 

1913ല്‍ കോഴിക്കോട് ജനിച്ച എസ്.കെ. പൊറ്റക്കാട് 1982 ല്‍ ആഗസ്റ്റ് 6ന് 69-ാം വയസില്‍ അന്തരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.