Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറിയൂ, ഗൃഹസ്ഥാശ്രമ മഹത്വം

Janmabhumi Online by Janmabhumi Online
Jul 30, 2018, 01:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നമ്മില്‍ ഭൂരിഭാഗം പേരും ഗൃഹസ്ഥാശ്രമികളാണ്. ഗൃഹസ്ഥാശ്രമം സ്വര്‍ഗമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ഓരോ ആശ്രമങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്. ബ്രഹ്മചാരിക്കും വാനപ്രസ്ഥിക്കും സംന്യാസിക്കും ധര്‍മമുള്ളതുപോലെ ഗൃഹസ്ഥാശ്രമിക്കും ധര്‍മമുണ്ട്. ഗൃഹസ്ഥാശ്രമം നിലനിന്നാല്‍ മാത്രമേ മറ്റു മൂന്നു ധര്‍മങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രാചീന ആചാര്യന്മാര്‍ പറയുന്നു. ഗൃഹസ്ഥാശ്രമം തകര്‍ന്നാല്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാതെവരും. അപ്പോള്‍ ധര്‍മവും ആശ്രമവ്യവസ്ഥയും തകര്‍ന്നുപോകുകയും ചെയ്യും.

ഗൃഹസ്ഥാശ്രമത്തിന്റെ മാഹാത്മ്യത്തെ ഋഷിമാര്‍ ഏറെ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കിയിരുന്നത്. ആധുനികകാലത്ത് ഗൃഹസ്ഥാശ്രമധര്‍മത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കാതായിരിക്കുന്നു. മനുസ്മൃതിയാണ് ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ മഹത്വത്തെ ഏറെ മാനിച്ചതും ചൂണ്ടിക്കാണിച്ചതും. മനുവിന്റെ ചില പ്രധാനപ്പെട്ട വീക്ഷണങ്ങളെ ഒന്നു പരിചയപ്പെടുത്താം.

‘ബ്രഹ്മചാരീ ഗൃഹസ്ഥശ്ച വാനപ്രസ്ഥോ യതിസ്തഥാ

ഏതേ ഗൃഹസ്ഥപ്രഭവാശ്ചത്വാരഃ പൃഥഗാശ്രമാഃ.’

(മനു 6.87)

അര്‍ഥം: ഗൃഹസ്ഥാശ്രമത്തില്‍നിന്നുതന്നെയാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളിലോരോന്നും ഉണ്ടാകുന്നത്. 

ഈ ചതുരാശ്രമങ്ങളില്‍ ഗൃഹസ്ഥന്‍ ശ്രേഷ്ഠനാണെന്ന് മനു പറയുന്നത് നോക്കുക:

‘സര്‌വേഷാമപി ചൈതേഷാം വേദസ്മൃതിവിധാനതഃ

ഗൃഹസ്ഥ ഉച്യതേ ശ്രേഷ്ഠഃ സ ത്രീനേതാന്‍ ബിഭര്തി ഹി’

(മനു 6.89)

അര്‍ഥം: വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഈ സര്‍വ ആശ്രമങ്ങളിലുംവെച്ച് ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠമായിരിക്കുന്നു എന്നാണ്. കാരണം ഗൃഹസ്ഥന്‍ മറ്റ് മൂന്ന് ആശ്രമങ്ങളെയും പരിപാലിച്ചു പോറ്റുന്നു.

ഗൃഹസ്ഥനില്ലെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്പില്ലെന്ന് സുവ്യക്തമാക്കുകയാണ് ഋഷിയായ മനു. കാരണം ബ്രഹ്മചാരി (വിദ്യാര്‍ഥി), വാനപ്രസ്ഥി, സംന്യാസി എന്നീ മൂന്ന് ആശ്രമങ്ങളെയും നിലനിര്‍ത്തിപ്പോരുന്നത് ഗൃഹസ്ഥനാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍  ഗൃഹസ്ഥന്‍ ബാധ്യസ്ഥനുമാണ്. ഗൃഹസ്ഥാശ്രമിയുടെ ജീവിതം പുഷ്‌കലമായാല്‍ മാത്രമേ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. 

നല്ല ഗൃഹസ്ഥാശ്രമി പ്രാണവായുവിനെപ്പോലെയാണെന്ന് മനു പറഞ്ഞുവെക്കുന്നുണ്ട് നോക്കുക:

‘യഥാ വായും സമാശ്രിത്യ വര്തന്തേ സര്‌വജന്തവഃ

തഥാ ഗൃഹസ്ഥമാശ്രിത്യ വര്തന്തേ സര്‌വ ആശ്രമാഃ.’

(മനു 3.77)

അര്‍ഥം: വായുവിനെ ആശ്രയിച്ച് സര്‍വ ജീവജാലങ്ങളും വര്‍ത്തിക്കുന്നതുപോലെ ഗൃഹസ്ഥനെ ആശ്രയിച്ച് ബ്രഹ്മചര്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങള്‍ വര്‍ത്തിക്കുന്നു.

ഈ മൂന്ന് ആശ്രമങ്ങള്‍ക്ക് വേണ്ടതെല്ലാം ഗൃഹസ്ഥന്‍ ചെയ്തുവെക്കേണ്ടതുണ്ട്. നല്ല കുഞ്ഞുങ്ങളുണ്ടായാലേ നല്ല സംന്യാസിമാരും ഗൃഹസ്ഥരും വാനപ്രസ്ഥിയുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനായി ഷോഡശസംസ്‌കാരങ്ങള്‍ ഗൃഹസ്ഥന്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. പഞ്ചമഹായജ്ഞാദി ആചരണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ധനം സമ്പാദിക്കേണ്ടതുണ്ട്. പിതൃജനങ്ങളെ പരിപാലിക്കേണ്ടതുണ്ട്. സംന്യാസപരമ്പരയെ നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ അനേകം കര്‍ത്തവ്യഭാരങ്ങള്‍ ചുമക്കുന്നവനാണ് ഗൃഹസ്ഥന്‍. അക്കാര്യം മനു ചൂണ്ടിക്കാണിക്കുന്നുണ്ട്. 

‘യസ്മാത് ത്രയോളപ്യാശ്രമിണോ ദാനേനാന്നേന ചാന്വഹമ്

ഗൃഹസ്ഥേനൈവ ധാര്യന്തേ തസ്മാജ്ജ്യേഷ്ഠാശ്രമോ ഗൃഹി.’

(മനു 3.78)

അര്‍ഥം: ബ്രഹ്മചാരിയെയും വാനപ്രസ്ഥിയെയും സംന്യാസിയെയും അന്നവസ്ത്രാദി ദാനത്താല്‍ ഗൃഹസ്ഥന്‍ പരിപാലിച്ചുപോറ്റുന്നു. അതിനാല്‍ വ്യവഹാരത്തില്‍ ഗൃഹസ്ഥാശ്രമം എല്ലാറ്റിലുംവെച്ച്  ശ്രേഷ്ഠമാകുന്നു.

ഇങ്ങനെ മനുവിനെപ്പോലെ വിഖ്യാതരായ സ്മൃതിപ്രവക്താക്കള്‍ ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നു. നമ്മില്‍ എത്രപേര്‍ ഈ ആശ്രമത്തിന്റെ മഹത്വമറിയുന്നു? ആ ഗൃഹസ്ഥാശ്രമധര്‍മം പരിപാലിക്കാന്‍ പഠിപ്പിക്കുന്നു? 

നമ്മുടെ പ്രാചീന ഋഷിപരമ്പര തിരിച്ചറിഞ്ഞ ഈ മഹത്വം നമ്മളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. പഠിപ്പിച്ചാല്‍ മാത്രം പഠിക്കുന്നവനാണ് മനുഷ്യന്‍. ഗൃഹസ്ഥാശ്രമധര്‍മങ്ങള്‍ എന്തെല്ലാമാണെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്.

 0495 272 4703

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിയറിംഗ് എയ്ഡിന്‌റെ പേരില്‍ വൃദ്ധനെ പറ്റിച്ച് 99,000 രൂപ തട്ടിയെടുത്ത സ്ത്രീക്ക് 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

Kerala

എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മിഷണര്‍, മനോജ് ഏബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കി

India

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.
India

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies